Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ് റിസ്‌ക്ക്’; മുന്‍ വ്യോമയാന ഡയറക്ടര്‍ പറയുന്നു; സ്ഥലം ഏറ്റെടുപ്പില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍

പതിനെട്ടു പേരുടെ ജീവനെടുത്ത വിമാന അപകടത്തിനു കാരണം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ അപാകമാണെന്ന റിപ്പോര്‍ട്ടുകളെപ്പറ്റി ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 05:26 am IST
in Kerala

കോട്ടയം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് വളരെയേറെ റിസ്‌ക്കുള്ള കാര്യമാണെന്ന്   മുന്‍ വ്യോമയാന  ഡയറക്ടര്‍  ഇ. കെ ഭരത് ഭൂഷണ്‍. ഇവിടുത്തെ റണ്‍വേക്ക് നീളം കൂട്ടാന്‍ ശ്രമമുണ്ടായപ്പോള്‍ ശക്തമായ രാഷ്‌ട്രീയ  ഇടപെടലുകളാണ് മുന്‍പ് ഉണ്ടായിട്ടുള്ളത്.  എംപിമാര്‍ അടക്കമുള്ള നേതാക്കള്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കണമെന്ന് പാര്‍ലമെന്റില്‍ അടക്കം ആവശ്യപ്പെടും. പക്ഷെ സ്ഥലമെടുപ്പിന്റ കാര്യം അവര്‍ മിണ്ടില്ല. എതിര്‍ക്കുന്ന ജനങ്ങളെ  പറഞ്ഞ് കാര്യം ബോധ്യപ്പെടുത്താന്‍ അവര്‍ തയാറായതുമില്ല, അദ്ദേഹം പറഞ്ഞു.

പതിനെട്ടു പേരുടെ ജീവനെടുത്ത വിമാന അപകടത്തിനു കാരണം കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ അപാകമാണെന്ന റിപ്പോര്‍ട്ടുകളെപ്പറ്റി  ജന്മഭൂമിയോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റണ്‍വേയുടെ രണ്ടു വശത്തും  240 മീറ്റര്‍ റീസ(റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)യെന്ന സുരക്ഷാ മുന്‍കരുതല്‍  വേണം. വിമാനം  പരിധി കടന്നും മുമ്പോട്ട് ഓടിയാല്‍ മണ്ണില്‍ പുതഞ്ഞു നില്‍ക്കാനുള്ള സംവിധാനമാണിത്. അത് ഇവിടെയുണ്ട്. മികച്ച ലാന്‍ഡിങ്ങ് സംവിധാനമായ ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ്ങ് സിസ്റ്റം രണ്ടു റണ്‍വേയിലുമുണ്ട്. എങ്കിലും വലിയ വിമാനങ്ങള്‍ ലാന്‍ഡു ചെയ്യാനുള്ള സൗകര്യം ഇവിടില്ല. എന്നാല്‍ ജംബോ വരെ അവിടെ ലാന്‍ഡ് ചെയ്തതായി  അറിഞ്ഞു.  ഇത് വളരെയേറെ റിസ്‌ക്കുള്ള ദൗത്യമാണ്.  

റണ്‍വേ മാത്രമല്ല, അപകടത്തിന് പല കാരണങ്ങള്‍ ഉണ്ടാവാം. മംഗലാപുരം വിമാനത്താവളത്തില്‍ 2010 മെയിലുണ്ടായ അപകടവും കരിപ്പൂരിലെ വിമാന അപകടവും തമ്മില്‍ സമാനതകളുണ്ട്.

രണ്ടും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളാണ്. കുന്നുകള്‍ക്കു നടുവില്‍ ഉയരത്തിലുള്ള റണ്‍വേയുള്ളതാണ് ടേബിള്‍ ടോപ്പ് വിമാനത്താവളം. മംഗലാപുരത്ത് അപകടം ഉണ്ടാകുമ്പോഴും കനത്ത മഴയുണ്ടായിരുന്നു.

2860 മീറ്ററാണ് കരിപ്പൂരിലെ റണ്‍വേയുടെ നീളം. വിമാനത്താവളം ആരംഭിച്ച  1988 ല്‍ ഒരു വര്‍ഷത്തോളം ഞാന്‍ മലപ്പുറം ജില്ലാ കളക്ടറായിരുന്നു. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് റണ്‍വേ നീട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. 350 ഏക്കര്‍ കൂടി ഏറ്റെടുത്താല്‍ മാത്രമേ അത് സാധ്യമാകൂ. ഭൂമി ഏറ്റെടുക്കാന്‍ ഞാനും  എയര്‍പോര്‍ട്ട് അതോറിറ്റിക്കാരും  അവിടെപ്പോയിട്ടുണ്ട്.  എയര്‍പോര്‍ട്ട് അധികൃതരെ  ശാരീരികമായി ആക്രമിക്കുന്ന അവസ്ഥ വരെ അവിടെ ഉണ്ടായി. റണ്‍വേയ്‌ക്ക് നീളം ഉണ്ടായിരുന്നുവെങ്കില്‍ 2000 അടി മുന്നോട്ടു കടന്ന്  ലാന്‍ഡ് ചെയ്താലും പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. സ്ഥലം ഏെറ്റടുക്കുമ്പോള്‍  ന്യായമായ നഷ്ടപരിഹാരം നല്‍കണം. ആയിരത്തഞ്ഞൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ജനങ്ങള്‍  വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്. വിമാനത്താവളം അവിടെത്തന്നെ വേണം. പക്ഷെ ഭൂമി നല്‍കാന്‍ കഴിയില്ല.  

ജനങ്ങള്‍ അത്രയേറെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. അതിനാലാണ് 2860  മീറ്റര്‍ മാത്രം നീളമുള്ള റണ്‍വേ  നിര്‍മിക്കാന്‍ കാരണം. അവിടെ  അങ്ങേയറ്റം ശക്തമായ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മുന്‍പ് 2012 കാലത്ത് , കൂടുതല്‍ സ്ഥലം കിട്ടിയില്ലെങ്കില്‍, റണ്‍വേ നീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ റണ്‍വേ അടച്ചിടുമെന്നും വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിടേണ്ടിവരുമെന്നും ഡിജിസിഎ എന്ന നിലയ്‌ക്ക് ഭീഷണിയുടെ സ്വരത്തില്‍ പറയേണ്ടിവന്നിട്ടുമുണ്ട്, ഭരത് ഭൂഷന്‍ പറഞ്ഞു.

അനില്‍ജി

Tags: കരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകട സാധ്യത: മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന് മറുപടിയില്ല;​ റണ്‍വേയുടെ നീളം കുറയ്‌ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കേന്ദ്രം

Kerala

കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോടും മലപ്പുറത്തുമായി ചികിത്സയിലുള്ളത് 86 പേര്‍ 24 പേര്‍ ഗുരുതരാവസ്ഥയില്‍

Article

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

Kerala

കരിപ്പൂരില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഡിജിസിഎ നിര്‍ദേശം; റണ്‍വേയുടെ നീളവും വീതിയും കൂട്ടണം; കൂടുതല്‍ വിമാന സര്‍വീസുകള്‍ നെടുമ്പാശേരിയിലേയ്‌ക്ക്

Kerala

കരിപ്പൂരിലേക്ക് ഇനി വലിയ വിമാനങ്ങളില്ല; പകരം ഇറങ്ങുക നെടുമ്പാശേരിയില്‍ ; ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് സര്‍വീസ് കൊച്ചിക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.