Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മോദി പറഞ്ഞ രാമചരിതം; മലയാളത്തിനും കേരളത്തിനും കീര്‍ത്തിയായി

വാല്‍മീകി രാമായണവും എഴുത്തച്ഛന്റെ അധ്യാത്മരാമായണവുമാണ് ഏറെ പ്രസിദ്ധം. എന്നാല്‍, മോദി രാമചരിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് മലയാള ഭാഷയുടെ പ്രാചീനതയിലേക്കും കേരള സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 6, 2020, 03:00 am IST
in Article

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന രാമ ചൈതന്യത്തെയും രാമ സംസ്‌കാരത്തേയും കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. അയോധ്യയില്‍ രാമജന്മഭൂമിയില്‍നിന്ന് ശ്രീരാമന്റെ സര്‍വവ്യാപിത്വത്തെ മോദി വിവരിച്ചു. രാമന്‍ ലോകത്തെ ഒന്നിപ്പിക്കുന്ന സംസ്‌കാരമാണെന്നു വിവരിച്ച് അദ്ദേഹം ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലും ലോകരാജ്യങ്ങളിലും രാമ കീര്‍ത്തി നിലനില്‍ക്കുന്നതിന് തെളിവായി അദ്ദേഹം വിവിധ സ്ഥലങ്ങളിലെ രാമായണ  ഗ്രന്ഥങ്ങളെക്കുറിച്ച് പറഞ്ഞു. അതില്‍ കേരളത്തിലെ രാമായണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പരാമര്‍ശിച്ചത് ചീരാമ കവിയുടെ രാമചരിതത്തെയാണ്.

വാല്‍മീകി രാമായണവും എഴുത്തച്ഛന്റെ അധ്യാത്മരാമായണവുമാണ് ഏറെ പ്രസിദ്ധം. എന്നാല്‍, മോദി രാമചരിതത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് മലയാള ഭാഷയുടെ പ്രാചീനതയിലേക്കും കേരള സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടി.

പതിനാറാം നൂറ്റാണ്ടിലാണ് അധ്യാത്മ രാമായണമുണ്ടായതെന്നും മലയാള ഭാഷയ്‌ക്ക് മാനകീകരണം ഉണ്ടായതെന്നുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവെന്ന് വിളിക്കുന്നതും. എഴുത്തച്ഛന് മുമ്പ് നിരണം കവികള്‍ അഥവാ കണ്ണശ്ശ കവികള്‍ എന്നു വിളിക്കപ്പെട്ടിരുന്നവരില്‍ രാമപ്പണിക്കരെഴുതിയ കണ്ണശ്ശ രാമായണമുണ്ടായിരുന്നു. അതിനും മുമ്പ് പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന ചീരാമകവി എന്നുപേരു സങ്കല്‍പ്പിക്കുന്ന കവിയുടെ രാമചരിതം ഉണ്ടായിരുന്നു. അതേക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. ശ്രേഷ്ഠമലയാളത്തിനു കിട്ടിയ ബഹുമതി.

രാമചരിതം ‘ഊഴിയില്‍ ചെറിയവര്‍ക്ക്’ അറിയാന്‍ എഴുതിയതെന്നാണ് കവിതന്നെ പറയുന്നത്. സംസ്‌കൃതം പ്രഭാവം നേടിയിരുന്ന കാലത്ത് അതറിയാത്തവര്‍ക്കു വേണ്ടിയെന്നര്‍ഥം. അതുകൊണ്ടതന്നെ പ്രാകൃത മലയാളമാണതില്‍. തമിഴുകലര്‍ന്ന ഭാഷ. 164 പടലങ്ങളിലാണ് രാമചരിതം. തമിഴിലെ ഇലക്കണത്തമിഴ്വിട്ട് ശുദ്ധമലയാളമാകുന്ന മാര്‍ഗത്തിലേക്കു സഞ്ചരിക്കുന്നുവെന്നും കരിന്തമിഴ്കാലത്തിന്റെ അവസാനമുണ്ടായതെന്നും ഭാഷാ ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. രാമചരിതം തുടങ്ങുന്നതിങ്ങനെ: ‘കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ് കാര്‍നെടുങ്കണ്ണുമ തമ്മില്‍ വിളയാടിനടന്റാനനം വടിവുള്ളാനവടിവായയവതരിത്താതിയേ നല്ല വിനായകനെന്മൊരാമലനേ….” കാനനങ്ങളില്‍ ഹരന്‍ (ശിവന്‍) ആനയും നീണ്ടകണ്ണുള്ള ഉമ (പാര്‍വതി) പിടിയാനയുമായി വിളയാടി നടന്ന കാലത്ത് ആനവടിവുള്ള മുഖവുമായി അവതരിച്ച വിശുദ്ധനായ വിനായകാ എന്ന് അര്‍ഥം.

1932ല്‍ കെ. സാംബവ ശാസ്ത്രികളാണ് രാമചരിതം ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധം ചെയ്തത്. പല ഗവേഷകരും പണ്ഡിതരും രാമചരിതം വ്യാഖ്യാനിച്ച് അര്‍ഥം ആധുനിക മലയാളമാക്കിയിട്ടുണ്ട്. 1195 മുതല്‍ 105 വരെ നാടുവാണിരുന്ന മണികണ്ഠ രാമവര്‍മയാണ് രാമചരിതമെഴുതിയതെന്ന് ഭാഷാചരിത്രകാരന്‍ കൂടിയായ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പറയുന്നു. ചീരാമന്‍ എന്ന പേരാണ് എഴുത്തച്ഛന്റെ പേരുപോലെ ഏറെപ്പേര്‍ സ്വീകരിച്ചിട്ടുള്ളത്.

Tags: narendramodimodiAyodhyarammandirരാമജന്മഭൂമി പൂജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.