Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടില്‍ ഐറിഷ് വിപ്ലവം; അയര്‍ലന്‍ഡിന് അവിസ്മരണീയ വിജയം

അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ടിന് 2-1ന് പരമ്പര സ്വന്തമായി. അതേസമയം അവസാന മത്സരത്തിലെ അവിശ്വസനീയ വിജയം അയര്‍ലന്‍ഡിന്റെ ആത്മവീര്യം ഉയര്‍ത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
in Cricket

സതാംപ്റ്റണ്‍: ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെയും പോള്‍ സ്റ്റര്‍ലിങ്ങിന്റെയും അടിപൊളി സെഞ്ചുറികളില്‍ അയര്‍ലന്‍ഡിന് അവിസ്മരണീയ വിജയം. മൂന്നാം ഏകദിനത്തില്‍ അവര്‍ ഏഴു വിക്കറ്റിന് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചു.

നായകന്‍ ഒയിന്‍ മോര്‍ഗന്റെ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ട് മുന്നോട്ടുവച്ച 329 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയര്‍ലന്‍ഡ് വിജയതീരമണഞ്ഞു. തകര്‍ത്താടിയ പോള്‍ സ്റ്റര്‍ലിങ് 128 പന്തില്‍ 142 റണ്‍സ് അടിച്ചുകൂട്ടി. സ്റ്റര്‍ലിങ്ങാണ് കളിയിലെ കേമന്‍. ബാല്‍ബിര്‍നി 112 പന്തില്‍ 113 റണ്‍സും നേടി. രണ്ടാം വിക്കറ്റില്‍ സ്റ്റര്‍ലിങ്ങും ബല്‍ബീര്‍നിയും 214 റണ്‍സ് അടിച്ചെടുത്തു. മോര്‍ഗന്‍ 86 പന്തില്‍ 104 റണ്‍സ് കുറിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് 49.5 ഓവറില്‍ 328, അയര്‍ലന്‍ഡ്: 49.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 329.

ഇംഗ്ലണ്ടിലെ മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഇതാദ്യമായാണ് ഒരു ടീം ഇത്രയും വിലയ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ ടീം സ്ഥാപിച്ച 326 റണ്‍സിന്റെ റെക്കോഡാണ് അയര്‍ലന്‍ഡ് മറികടന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടീമിന്റെ ഏറ്റവും വലിയ നാലാമത്തെ റണ്‍ചേസാണിത്. റണ്‍സ് പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് നേടുന്ന ഏറ്റവും വലിയ വിജയവും ഇത് തന്നെ. 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് ചേസ് ചെയ്തതായിരുന്നു അവരുടെ മുന്‍ റെക്കോഡ്. അന്നും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചു.

അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇംഗ്ലണ്ടിന് 2-1ന് പരമ്പര സ്വന്തമായി. അതേസമയം അവസാന മത്സരത്തിലെ അവിശ്വസനീയ വിജയം അയര്‍ലന്‍ഡിന്റെ ആത്മവീര്യം ഉയര്‍ത്തും.

ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ട് മോര്‍ഗന്റെ സെഞ്ചുറിയില്‍ (106) 49.5 ഓവറില്‍ 328 റണ്‍സിന് പുറത്തായി. ബാന്റണ്‍ (58), വില്ലി (51) കറന്‍ (38 നോട്ടൗട്ട്) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അയര്‍ലന്‍ഡിനായി ക്രെയ്ഗ് യങ് പത്ത് ഓവറില്‍ 53 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ലിറ്റില്‍, കാംഫര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.

329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ഓപ്പണര്‍ ഡിലാനിയെ 12 റണ്‍സിന് നഷ്ടമായി. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബാല്‍ബര്‍നി ഓപ്പണര്‍ സ്റ്റിര്‍ലിങ്ങിനൊപ്പം പൊരുതി നിന്ന് അയര്‍ലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചു. 2023ലെ ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റായ ഈ ലോകകപ്പ് സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ടിന് രണ്ട് വിജയങ്ങളില്‍ നിന്ന് ഇരുപത് പോയിന്റും അയര്‍ലന്‍ഡിന് ഒരു ജയത്തില്‍ നിന്ന് പത്ത് പോയിന്റും ലഭിച്ചു.

Tags: England
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

India

ഹിന്ദു ക്ഷേത്രം വില കൊടുത്ത് വാങ്ങാൻ മസ്ജിദ് അധികൃതരുടെ നീക്കം ; തടയിട്ട് കോടതി ; ഹിന്ദു വിശ്വാസികളുടെ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ വിജയം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

Cricket

പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍

Cricket

അണ്ടര്‍ 19 ക്രിക്കറ്റില്‍ ലോക കിരീടം ഉയര്‍ത്തി ഇന്ത്യ, മിന്നിച്ച് വൈഭവ് സൂര്യവംഷി, ഇന്ത്യയുടെ ആറാം ലോകകിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.