Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാര്‍ ഫണ്ട് കൊള്ളയടിക്കല്‍; വഞ്ചിയൂരില്‍ ആമയിഴഞ്ചാന്‍ തോടിന്റെ വശത്തെ റോഡ് തകര്‍ത്തതില്‍ ദുരൂഹത;

വാര്‍ഡ് സിപിഎം കൗണ്‍സിലറുടെ വികസന മുന്നേറ്റമായിട്ടാണ് വൃത്തിയാക്കലിന് തുടക്കമിട്ടത്. എന്നാല്‍ ചപ്പുചവറുകള്‍ക്കൊപ്പം മണ്ണ് നീക്കം ചെയ്തതോടെയാണ് റോഡ് തകര്‍ന്നത്. ആഴത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ വശങ്ങള്‍ ഇടിയുമെന്നിരിക്കേയാണ് കരാറുകാര്‍ അത് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:03 pm IST
in Thiruvananthapuram
തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

പേട്ട: വഞ്ചിയൂരില്‍  ആമയിഴഞ്ചാന്‍ തോടിന്റെ വശത്തെ റോഡ് തകര്‍ത്തതില്‍ രാഷ്‌ട്രീയ  അജണ്ട. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തോട് അടച്ച് മൂടിക്കൊണ്ട് റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫണ്ട് ചെലവഴിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. അതുകൊണ്ടാണ് ധൃതിപിടിച്ചുള്ള ആമയിഴഞ്ചാന്‍ തോട്  വൃത്തിയാക്കലിന് തുടക്കമിട്ടതെന്ന് പ്രദേശവാസികള്‍.  

 വാര്‍ഡ് സിപിഎം കൗണ്‍സിലറുടെ വികസന മുന്നേറ്റമായിട്ടാണ് വൃത്തിയാക്കലിന് തുടക്കമിട്ടത്. എന്നാല്‍ ചപ്പുചവറുകള്‍ക്കൊപ്പം മണ്ണ് നീക്കം ചെയ്തതോടെയാണ് റോഡ് തകര്‍ന്നത്. ആഴത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ വശങ്ങള്‍ ഇടിയുമെന്നിരിക്കേയാണ് കരാറുകാര്‍ അത് ചെയ്തത്. മണ്ണ് കോരിമാറ്റിയശേഷം ജെസിബി തോടിന്റെ വരമ്പത്തോട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. ഇതോടെ അത്തിയറ മഠം ക്ഷേത്രത്തിന് മുന്നിലെ റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. റോഡ് നിര്‍മാണത്തിന് തുടക്കമിടാനുള്ള  ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.  

  കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് 20 കോടിയും നഗരസഭ അഞ്ച് കോടിയും വകയിരുത്തിയത്. എന്നാല്‍ നാളിതുവരെ  ഇതുസംബന്ധിച്ച് യാതൊരുവിധ  പ്രവര്‍ത്തനവും നടന്നിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ രാഷ്‌ട്രീയലക്ഷ്യം വെച്ച് പദ്ധതിക്ക് തുടക്കമിടാനാണ് നീക്കം നടത്തിയത്. ഇതിന് മുന്നോടിയായിട്ടാണ് വൃത്തിയാക്കലിന്റെ പേരില്‍ റോഡ് തകര്‍ച്ചയില്‍ വരെ എത്തിച്ചിരിക്കുന്നത്.  പ്രീകാസ്റ്റ് ചെയ്ത ബോക്‌സ് കണ്‍വെള്‍ട്ട് റോഡ് നിര്‍മിക്കാനാണ് പദ്ധതി.  

  നേരത്തെ വഞ്ചിയൂരില്‍ നടപ്പിലാക്കിയ  ഓട അടച്ചുള്ള റോഡ് നിര്‍മാണം ആക്ഷേപങ്ങള്‍ക്ക് വഴിയൊരുങ്ങിയിരുന്നു. ഡ്രെയിനേജ് സംവിധാനത്തിന് ശാശ്വതമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആക്ഷേപമുയര്‍ന്നത്. ഇത്തരം ആക്ഷേപം നിലനില്‍ക്കേ വീണ്ടും ഓട അടച്ചുള്ള റോഡ് നിര്‍മാണം പ്രതികൂലമാകും.  മണ്ണ് കോരിമാറ്റുമ്പോള്‍ റോഡ് സ്വാഭാവികമായും ഇടിയും. തുടര്‍ന്നുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തിന്റെ പേരില്‍ റോഡിന് തുടക്കം കുറിക്കാനും കഴിയും.

 ഓട അടച്ച് റോഡ് നിര്‍മിച്ചാല്‍ പ്രദേശം പകര്‍ച്ചവ്യാധിയിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ നിര്‍മിച്ച റോഡിനടിയിലെ ഓടയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം ഇതുവരെ നീക്കാന്‍  കഴിഞ്ഞിട്ടില്ല. മാലിന്യം നീക്കം ചെയ്യാന്‍ സ്ഥാപിച്ചിട്ടുള്ള മാന്‍ഹോളുകള്‍ പോലും പ്രഹസനമാണ്. മാന്‍ഹോളുകളില്‍ കൂടി ഓടയിലേക്കിറങ്ങാന്‍ സംവിധാനമില്ല. ഓടക്കുള്ളിലേക്ക് യന്ത്രങ്ങള്‍ കയറ്റാനുള്ള സാഹചര്യവുമില്ല. 

ക്ലീനിംഗ്  ജീവനക്കാരെ അതിനുള്ളില്‍ വൃത്തിയാക്കാന്‍ നിയോഗിച്ചാല്‍ കൂടുതല്‍ അപകടത്തിന്  വഴിയൊരുക്കുകയും ചെയ്യും. ഈയവസ്ഥയിലാണ് വീണ്ടും ഇതേ രീതിയില്‍  ഓടയടച്ച് റോഡ് നിര്‍മിക്കാനൊരുങ്ങുന്നത്. റോഡ് പൂര്‍ണമാക്കിയാല്‍ ഇതിനടിയില്‍ കടത്തിവിട്ടിട്ടുള്ള ഡ്രെയിനേജ്  ലെയിനുകള്‍ക്ക് തകരാറ് സംഭവിച്ചാലും പുറത്തറിയുകയില്ല എന്ന അവസ്ഥയാണ്. നിലവില്‍ തന്നെ ഇവിടുത്തെ ഡ്രെയിനേജ്  മാന്‍ഹോളുകളില്‍  ഓവര്‍ഫ്‌ളോ ഉണ്ടായാല്‍ വാട്ടര്‍ അതോറിട്ടി  കരാറുകാരെത്തി അധികൃതരുടെ ഒത്താശയോടെ ഡ്രെയിനേജ് മാലിന്യം ആമയിഴഞ്ചാന്‍  തോടിലേക്ക്  കടത്തിവിടുകയാണ് ചെയ്യുന്നതെന്നും സമീപവാസികള്‍ പറയുന്നു.

Tags: റോഡ്‌തിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.