Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നൂതനമായ എക് മോ മെഡിക്കല്‍ സംവിധാനത്തിലൂടെ കിംസ്‌ഹെല്‍ത്തില്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു

രോഗിയുടെ നെഞ്ച് തുറന്ന് എക് മോ മെഷീനുമായി ഹൃദയത്തിന്റെ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം പിന്നീട് എക് മോയിലൂടെയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:00 am IST
in Health

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക് മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി.  

തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖപട്ടണം സ്വദേശിയായ ഇരുപത്തേഴുകാരി ഗര്‍ഭസംബന്ധമായ ശസ്ത്രക്രിയയ്‌ക്കുശേഷം ആരോഗ്യനില ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. അമിതരക്തസ്രാവത്തെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ യുവതിയെ കിംസ്‌ഹെല്‍ത്തിലെത്തിക്കുകയായിരുന്നു.  

യുവതിയുടെ ഗര്‍ഭപാത്രത്തിനു ഗുരുതരമായ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോ. ഗിരിജാ ഗുരുദാസിന്റെ നേതൃത്വത്തിലുള്ള ഗൈനക്കോളജിസ്റ്റുകളുടെ സംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ ഈ തകരാര്‍ പരിഹരിച്ചു. എന്നാലും  രക്തസമ്മര്‍ദ്ദം അതിവേഗം താഴുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാകുകയും ചെയ്തു. ഹൃദയപേശികള്‍ ദുര്‍ബലമാകുന്ന സ്‌ട്രെസ്  കാര്‍ഡിയോ മയോപ്പതിയിലേയ്‌ക്ക് നീങ്ങിയ രോഗിയ്‌ക്ക് ഹൃദയാഘാത സാധ്യത ഏറുകയായിരുന്നു. ശക്തമായ മരുന്നുകളോടു പോലും പ്രതികരിക്കാതിരുന്ന യുവതിയുടെ വൃക്കകളടക്കമുള്ള ആന്തരികായവങ്ങളുടെ പ്രവര്‍ത്തനം വളരെ കുറയുകയും ചെയ്തു.  ഇതിനെത്തുടര്‍ന്നാണ് എക് മോ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

രോഗിയുടെ നെഞ്ച് തുറന്ന് എക് മോ മെഷീനുമായി ഹൃദയത്തിന്റെ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം പിന്നീട് എക് മോയിലൂടെയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യുവതിയുടെ നിലയില്‍ പുരോഗതിയുണ്ടാവുകയും അണുബാധയുണ്ടാവുമെന്നുള്ളതുകൊണ്ട് നെഞ്ച് അടച്ച് എക് മോ മെഷീന്‍ കൈകളിലും കാലുകളിലും ഘടിപ്പിക്കുകയും ചെയ്തു. ആറാം ദിനം രോഗിയെ എക് മോയില്‍നിന്ന്  മാറ്റുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തു.  

ഇതിനോടകം അന്‍പതിലേറെ എക് മോ ചെയ്തിട്ടുള്ള കിംസ്‌ഹെല്‍ത്ത് ഈ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിലെ ഏക ആശുപത്രിയാണ്. എക് മോയിലെ  അന്താരാഷ്‌ട്ര നിലവാരമായ 70 ശതമാനം വിജയം കിംസ്‌ഹെല്‍ത്തിനുണ്ട്. ജീവന്‍ അപകടത്തിലായ അനവധി രോഗികള്‍ക്കാണ് കിംസ്‌ഹെല്‍ത്തില്‍ എക് മോയിലൂടെ തിരികെ ജീവിതത്തിലേയ്‌ക്ക് എത്താന്‍ സാധിച്ചത്. പാമ്പുകടിയേറ്റ കുട്ടി, ആത്മഹത്യയ്‌ക്കു ശ്രമിച്ച വ്യക്തി, ഒഴുക്കില്‍പെട്ട് മൃതപ്രായനായ ആള്‍ എന്നിവര്‍ ഇതില്‍പെടും.  

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം  ജീവന്‍ നിലനിര്‍ത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക് മോ ഉപയോഗിക്കേണ്ടിവരുന്നതെന്ന് കിംസ്‌ഹെല്‍ത്ത് കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റും വകുപ്പുമേധാവിയുമായ ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു. ശരീരത്തിനു പുറത്ത് ഹൃദയത്തിനും ശ്വാസകാശത്തിനും പ്രവര്‍ത്തിക്കാനുള്ള സഹായം നല്‍കുന്ന ഈ ചികിത്സയില്‍ രക്തം എക് മോ സംവിധാനത്തിലൂടെ കടത്തിവിട്ടശേഷം ശരീരത്തിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രക്കാരിയായ യുവതിയെ രക്ഷിച്ച സംഘത്തില്‍ കാര്‍ഡിയാക് സര്‍ജന്‍മാരായ ഷാജി പാലങ്ങാടന്‍, വിജയ് തോമസ് ചെറിയാന്‍, കാര്‍ഡിയാക് അനസ് തെറ്റിസ്റ്റ്  സുഭാഷ്, കാര്‍ഡിയോളജിസ്റ്റ് ഹാഷിര്‍ കരീം, ഐഡി സ്‌പെഷലിസ്റ്റ് രാജലക്ഷ്മി, ഇന്റന്‍സിവിസ്റ്റുമാരായ ദീപക്, മുരളി, ഗൈനക്കോളജിസ്റ്റുമാരായ ഗിരിജ ഗുരുദാസ്, റോഷ്‌നി അമ്പാട്ട്, സജിത്ത് മോഹന്‍ എന്നിവരും പെര്‍ഫ്യൂഷനിസ്റ്റ്, നഴ്‌സുമാര്‍ എന്നിവരുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.