Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിദേശ കിറ്റിറക്കുമതി നിയമ ദൃഷ്ടിയില്‍

ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുള്ളത്.

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Jul 19, 2020, 03:00 am IST
in Main Article

നമ്മുടെ ഭരണഘടനയുടെ 18(4) അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തി രാഷ്‌ട്രപതിയുടെ അനുമതി കൂടാതെ ഒരു സമ്മാനമോ പാരിതോഷികമോ സ്വീകരിക്കാന്‍ പാടില്ലായെന്ന് നിബന്ധനയുണ്ട്. 299-ാം അനുച്ഛേദമനുസരിച്ച്  സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുന്ന കരാര്‍ ഗവര്‍ണറുടെ പേരില്‍ ആയിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 293-ാം അനുച്ഛേദമനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അധികാരം കൂടിയില്ലായെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റില്‍, പത്ത്, പതിനൊന്ന്, പതിനാല് എന്നീ എന്‍ട്രികളില്‍ വിദേശ രാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കും എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. 41-ാം എന്‍ട്രി അനുസരിച്ച് വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകളും കസ്റ്റംസ് അതിര്‍ത്തി മറികടന്ന് ഇറക്കുമതിയോ കയറ്റുമതിയോ കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തില്‍ മാത്രം പെട്ടതാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.

ഇവയ്‌ക്കു പുറമെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  റെഗുലേഷന്‍ ആക്ട് 2010 ല്‍ ‘വിദേശ സംഭാവന’യെന്ന പദത്തിന്റെ നിര്‍വചനത്തില്‍ സംഭാവനയും പാരിതോഷികവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1992 ലെ ഫോറിന്‍ ട്രേയ്ഡ് ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ ആക്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ കസ്റ്റംസ് ആക്റ്റിന്റെ പരിധിയില്‍ വരുമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

മേല്‍ പ്രസ്താവിച്ച ഭരണഘടനാ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുള്ളത്.  

1999 ലെ വിദേശ വിനിമയ മാനേജ്‌മെന്റ് നിയമത്തിലെ (2ഇസഡ് ബി) എന്ന വകുപ്പ് പ്രകാരം സേവനം (സര്‍വീസ്) എന്ന നിര്‍വചനത്തില്‍ വൈദ്യസഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് സൂചനാര്‍ഹമാണ്. ആ നിയമത്തിലെ തന്നെ ഏഴാം വകുപ്പ് അനുസരിച്ച് വിദേശത്തേക്ക് ഏതെങ്കിലും വസ്തുക്കളോ സേവനമോ കയറ്റി അയയ്‌ക്കുന്നുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവ സംബന്ധിച്ച് ഡിക്ലറേഷന്‍ കൊടുക്കണമെന്ന് നിബന്ധനയുണ്ട്. പ്രസ്തുത നിയമത്തില്‍ തന്നെ 8-ാം വകുപ്പ് പ്രകാരം വിദേശ നാണ്യം നേടാവുന്ന ഏതെങ്കിലും വസ്തുക്കള്‍ ഇറക്കുമതി ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ അത് റിസര്‍വ് ബാങ്കിനെ അറിയിക്കണം എന്നുണ്ട്. 9-ാം വകുപ്പ് അനുസരിച്ചാകട്ടെ സമ്മാനങ്ങളും പാരിതോഷികങ്ങളും  റിസര്‍വ് ബാങ്ക് നിര്‍ണയിച്ച വസ്തുക്കള്‍ക്ക് മാത്രമേ ഏഴും, എട്ടിലെ നിബന്ധനകളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ. ചുരുക്കത്തില്‍ വിദേശത്തുനിന്ന് സമ്മാനമായോ പാരിതോഷികമായോ സേവനമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഇന്ത്യാ രാജ്യത്ത് സ്വീകരിക്കുകയാണെങ്കില്‍ അത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടി ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ ലംഘിക്കുകയെന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.  

ആ സ്ഥിതിക്ക് കേരള സംസ്ഥാനത്തിലെ ഒരു മന്ത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയോ അറിവോ കൂടാതെ വിദേശത്തുനിന്ന് ഏതെങ്കിലും വസ്തുക്കളോ സേവനമോ സ്വീകരിക്കുവാന്‍ നിലവിലുള്ള നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ടോ? ഉത്തരം വളരെ വ്യക്തമാണ്. ഒരു സംസ്ഥാന മന്ത്രി അങ്ങനെ ചെയ്തുകൂടാ. ചെയ്താല്‍ മേല്‍ സൂചിപ്പിച്ച നിയമ വ്യവസ്ഥയുടെ ലംഘനമാവും.

രണ്ടായിരത്തി ഇരുപത് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു വിദേശ രാജ്യത്തിന്റെ പ്രതിനിധി നേരിട്ട് കേരളത്തിലെ ഒരു സംസ്ഥാന മന്ത്രിയുമായി ബന്ധപ്പെടുകയും സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യപ്പൊതികള്‍ പാരിതോഷികമായോ സേവനമായോ വിമാന മാര്‍ഗം അയച്ചു എന്നതും,  മന്ത്രി അവ സ്വീകരിച്ചു എന്നതും അവിതര്‍ക്കിതമാണ്. ഇതു സംബന്ധിച്ച നടപടികള്‍ സുഗമമാക്കാന്‍ മന്ത്രി 20 തവണയെങ്കിലും ആ പാരിതോഷിക ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വ്യക്തിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നതും രേഖാമൂലം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

മേല്‍പ്പറഞ്ഞ നടപടി കേന്ദ്ര സര്‍ക്കാരിന്റേയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയോ അറിവോ കൂടാതെ ആണെന്നുള്ളതും സുവിദിതമാണ്. ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ഉയര്‍ത്തിപ്പിടിച്ചുകൊള്ളാമെന്ന് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൂന്നാം പട്ടികയിലെ അഞ്ചാമത്തെ മാതൃകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഒരു മന്ത്രിയുടെ മേല്‍നടപടി എങ്ങനെ  നിയമവിധേയമാവും? അല്ലെങ്കില്‍, പ്രകടമായും പ്രത്യക്ഷമായും സത്യപ്രതിജ്ഞയുടെ ലംഘനം നടന്നു എന്നത് വ്യക്തമല്ലേ? ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് ഒരു സംസ്ഥാന മന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണ്. ഗവര്‍ണറുടെ തൃപ്തിക്ക് വിധേയമായിട്ടാണ് മന്ത്രിയുടെ ഔദ്യോഗിക കാലാവധി.

അപ്പോള്‍ ഒരു സംസ്ഥാന മന്ത്രി പാവനവും പരിശുദ്ധവും എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ കരുതിവരുന്ന സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് കാണുകയാണെങ്കില്‍ ആ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ? ഈ കാര്യത്തില്‍ ഭരണഘടന ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവരാണ് മറുപടി നല്‍കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

India

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.