Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിദേശ കിറ്റിറക്കുമതി നിയമ ദൃഷ്ടിയില്‍

ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുള്ളത്.

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Jul 19, 2020, 03:00 am IST
in Main Article

നമ്മുടെ ഭരണഘടനയുടെ 18(4) അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തി രാഷ്‌ട്രപതിയുടെ അനുമതി കൂടാതെ ഒരു സമ്മാനമോ പാരിതോഷികമോ സ്വീകരിക്കാന്‍ പാടില്ലായെന്ന് നിബന്ധനയുണ്ട്. 299-ാം അനുച്ഛേദമനുസരിച്ച്  സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുന്ന കരാര്‍ ഗവര്‍ണറുടെ പേരില്‍ ആയിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 293-ാം അനുച്ഛേദമനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അധികാരം കൂടിയില്ലായെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റില്‍, പത്ത്, പതിനൊന്ന്, പതിനാല് എന്നീ എന്‍ട്രികളില്‍ വിദേശ രാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കും എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. 41-ാം എന്‍ട്രി അനുസരിച്ച് വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകളും കസ്റ്റംസ് അതിര്‍ത്തി മറികടന്ന് ഇറക്കുമതിയോ കയറ്റുമതിയോ കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തില്‍ മാത്രം പെട്ടതാണെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.

ഇവയ്‌ക്കു പുറമെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍  റെഗുലേഷന്‍ ആക്ട് 2010 ല്‍ ‘വിദേശ സംഭാവന’യെന്ന പദത്തിന്റെ നിര്‍വചനത്തില്‍ സംഭാവനയും പാരിതോഷികവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1992 ലെ ഫോറിന്‍ ട്രേയ്ഡ് ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ ആക്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ കസ്റ്റംസ് ആക്റ്റിന്റെ പരിധിയില്‍ വരുമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

മേല്‍ പ്രസ്താവിച്ച ഭരണഘടനാ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുള്ളത്.  

1999 ലെ വിദേശ വിനിമയ മാനേജ്‌മെന്റ് നിയമത്തിലെ (2ഇസഡ് ബി) എന്ന വകുപ്പ് പ്രകാരം സേവനം (സര്‍വീസ്) എന്ന നിര്‍വചനത്തില്‍ വൈദ്യസഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് സൂചനാര്‍ഹമാണ്. ആ നിയമത്തിലെ തന്നെ ഏഴാം വകുപ്പ് അനുസരിച്ച് വിദേശത്തേക്ക് ഏതെങ്കിലും വസ്തുക്കളോ സേവനമോ കയറ്റി അയയ്‌ക്കുന്നുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവ സംബന്ധിച്ച് ഡിക്ലറേഷന്‍ കൊടുക്കണമെന്ന് നിബന്ധനയുണ്ട്. പ്രസ്തുത നിയമത്തില്‍ തന്നെ 8-ാം വകുപ്പ് പ്രകാരം വിദേശ നാണ്യം നേടാവുന്ന ഏതെങ്കിലും വസ്തുക്കള്‍ ഇറക്കുമതി ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ അത് റിസര്‍വ് ബാങ്കിനെ അറിയിക്കണം എന്നുണ്ട്. 9-ാം വകുപ്പ് അനുസരിച്ചാകട്ടെ സമ്മാനങ്ങളും പാരിതോഷികങ്ങളും  റിസര്‍വ് ബാങ്ക് നിര്‍ണയിച്ച വസ്തുക്കള്‍ക്ക് മാത്രമേ ഏഴും, എട്ടിലെ നിബന്ധനകളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ. ചുരുക്കത്തില്‍ വിദേശത്തുനിന്ന് സമ്മാനമായോ പാരിതോഷികമായോ സേവനമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഇന്ത്യാ രാജ്യത്ത് സ്വീകരിക്കുകയാണെങ്കില്‍ അത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടി ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ ലംഘിക്കുകയെന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.  

ആ സ്ഥിതിക്ക് കേരള സംസ്ഥാനത്തിലെ ഒരു മന്ത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയോ അറിവോ കൂടാതെ വിദേശത്തുനിന്ന് ഏതെങ്കിലും വസ്തുക്കളോ സേവനമോ സ്വീകരിക്കുവാന്‍ നിലവിലുള്ള നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ടോ? ഉത്തരം വളരെ വ്യക്തമാണ്. ഒരു സംസ്ഥാന മന്ത്രി അങ്ങനെ ചെയ്തുകൂടാ. ചെയ്താല്‍ മേല്‍ സൂചിപ്പിച്ച നിയമ വ്യവസ്ഥയുടെ ലംഘനമാവും.

രണ്ടായിരത്തി ഇരുപത് ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു വിദേശ രാജ്യത്തിന്റെ പ്രതിനിധി നേരിട്ട് കേരളത്തിലെ ഒരു സംസ്ഥാന മന്ത്രിയുമായി ബന്ധപ്പെടുകയും സംസ്ഥാന അതിര്‍ത്തിക്കുള്ളില്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യപ്പൊതികള്‍ പാരിതോഷികമായോ സേവനമായോ വിമാന മാര്‍ഗം അയച്ചു എന്നതും,  മന്ത്രി അവ സ്വീകരിച്ചു എന്നതും അവിതര്‍ക്കിതമാണ്. ഇതു സംബന്ധിച്ച നടപടികള്‍ സുഗമമാക്കാന്‍ മന്ത്രി 20 തവണയെങ്കിലും ആ പാരിതോഷിക ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ വ്യക്തിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നതും രേഖാമൂലം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

മേല്‍പ്പറഞ്ഞ നടപടി കേന്ദ്ര സര്‍ക്കാരിന്റേയോ റിസര്‍വ് ബാങ്കിന്റെയോ അനുമതിയോ അറിവോ കൂടാതെ ആണെന്നുള്ളതും സുവിദിതമാണ്. ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ഉയര്‍ത്തിപ്പിടിച്ചുകൊള്ളാമെന്ന് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൂന്നാം പട്ടികയിലെ അഞ്ചാമത്തെ മാതൃകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഒരു മന്ത്രിയുടെ മേല്‍നടപടി എങ്ങനെ  നിയമവിധേയമാവും? അല്ലെങ്കില്‍, പ്രകടമായും പ്രത്യക്ഷമായും സത്യപ്രതിജ്ഞയുടെ ലംഘനം നടന്നു എന്നത് വ്യക്തമല്ലേ? ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് ഒരു സംസ്ഥാന മന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണ്. ഗവര്‍ണറുടെ തൃപ്തിക്ക് വിധേയമായിട്ടാണ് മന്ത്രിയുടെ ഔദ്യോഗിക കാലാവധി.

അപ്പോള്‍ ഒരു സംസ്ഥാന മന്ത്രി പാവനവും പരിശുദ്ധവും എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ കരുതിവരുന്ന സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് കാണുകയാണെങ്കില്‍ ആ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ? ഈ കാര്യത്തില്‍ ഭരണഘടന ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടവരാണ് മറുപടി നല്‍കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.