Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ പ്രതിരോധം: കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; ദല്‍ഹിയില്‍ വ്യാപന നിരക്ക് കുറയുന്നു

ജൂണ്‍ ആദ്യ വാരത്തില്‍ 6,000ത്തോളം സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ഇപ്പോള്‍ 18,000ലധികം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു.ദിനംപ്രതി 6,000 പരിശോധനകളുണ്ടായപ്പോള്‍ അതില്‍ 2,000 ത്തിലധികവും വൈറസ് ബാധിതരായിരുന്നു. പരിശോധന മൂന്നിരട്ടിയാക്കിയതിന് ശേഷം ആദ്യ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നു. പിന്നീടിങ്ങോട്ട് കുറവുണ്ടായതായാണ് കണക്കുകള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 12:05 pm IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയില്‍ കൈക്കൊണ്ട നടപടികള്‍ക്ക് ഫലം കാണുന്നു. ജൂണ്‍ ആദ്യ ആഴ്ചകളില്‍ നിന്ന് അവസാനമെത്തുമ്പോഴേക്കും വൈറസ് വ്യാപന നരിക്ക് കുറയുന്നു.

ജൂണ്‍ രണ്ടാം വാരത്തില്‍ ദല്‍ഹിയിലെ വൈറസ് വ്യാപന നിരക്ക് 31 ശതമാനമായിരുന്നു. എന്നാല്‍, 22 മുതല്‍ 28 വരെയുള്ള കണക്കെടുത്താല്‍ ഇത് 18 ശതമാനമായി കുറഞ്ഞു. രോഗമുക്തിനിരക്കിലും വര്‍ധന. രാജ്യത്തെ രോഗമുക്തി നിരക്കിനേക്കാള്‍ കൂടുതലാണ് ദല്‍ഹിയില്‍, 66.03 ശതമാനം. പരിശോധന വര്‍ധിപ്പിച്ചതാണ് വൈറസ് വ്യാപന നിരക്ക് കുറയാന്‍ കാരണം. ജൂണ്‍ ആദ്യ വാരത്തില്‍ 6,000ത്തോളം സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ഇപ്പോള്‍ 18,000ലധികം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു.

ദിനംപ്രതി 6,000 പരിശോധനകളുണ്ടായപ്പോള്‍ അതില്‍ 2,000 ത്തിലധികവും വൈറസ് ബാധിതരായിരുന്നു. പരിശോധന മൂന്നിരട്ടിയാക്കിയതിന് ശേഷം ആദ്യ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നു. പിന്നീടിങ്ങോട്ട് കുറവുണ്ടായതായാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം 16,000ത്തിലധികം പേരെ പരിശോധിച്ചപ്പോള്‍ വൈറസ് ബാധിതരായത് 2,084 പേര്‍. ദല്‍ഹിയില്‍ വൈറസ് വ്യാപന നിരക്ക് കുത്തനെ ഉയര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുകയായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, എയിംസ് ഡയറക്ടര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

പരിശോധനകള്‍ മൂന്നിരട്ടിയാക്കുക, കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളാണ് ആദ്യം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി 500 റെയില്‍വേ കോച്ചുകള്‍ ദല്‍ഹിക്ക് കേന്ദ്രം അനുവദിച്ചു. പള്‍സ് ഓക്‌സിമീറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ആവശ്യാനുസരണം ലഭ്യമാക്കി. കൂടാതെ, പഞ്ചനക്ഷത്ര ഹോട്ടലുകളുള്‍പ്പെടെ കൊറോണ ചികിത്സാകേന്ദ്രങ്ങളായി ഏറ്റെടുത്തു. കേന്ദ്രത്തിന്റെ ഇടപെടലിന് ശേഷമാണ് രാധാ സോമി സത്സംഗ് ബ്യാസ് കോംപ്ലക്‌സില്‍ ലോകത്തിലെ ഏറ്റവും വലിയ കൊറോണ ചികിത്സാകേന്ദ്രം സജ്ജമായത്. ദല്‍ഹിയിലെ സ്ഥിതി വഷളായപ്പോള്‍ സഹായവുമായി എത്തിയതിന് അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നന്ദി അറിയിച്ചിരുന്നു.

ജൂണ്‍ ആദ്യ വാരം ദിനംപ്രതി ശരാശരി 238 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസവും അത്രത്തോളം കിടക്കകളും ആവശ്യമായി വന്നിരുന്നു. എന്നാല്‍, ജൂണ്‍ അവസാനമായപ്പോള്‍ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതായാണ് കണക്കുകള്‍. ദല്‍ഹിയിലിതുവരെ 85,161 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 26,246 പേര്‍. 56,235 പേര്‍ രോഗമുക്തരായി. ആകെ മരണം 2,680.

Tags: covidcoronavirusdelhiകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.