Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈന ബന്ധം: കോണ്‍ഗ്രസ് മറുപടി പറയണം

യുപിഎ ഭരണക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമി അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നതായി ഈയിടെ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ വെളിപ്പെടുത്തിയിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 27, 2020, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ചൈനയുമായുള്ള സംഘര്‍ഷ വിഷയത്തില്‍ കോണ്‍ഗ്രസ്സും നെഹ്‌റു കുടുംബവും ഇന്ത്യയുടെ നിലപാടിനെ അകാരണമായി വിമര്‍ശിക്കുകയും ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ കാരണം ഇപ്പോള്‍ ഏതാണ്ട് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. ചൈന സര്‍ക്കാരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സോണിയയും രാഹുലും ഉണ്ടാക്കിയ കരാറുകളുടെ വിവരങ്ങള്‍ വെളിച്ചത്തു വന്നുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഇത്തരം നിലപാടുകളുടെ പൊരുള്‍ അന്വേഷിച്ച് മറ്റെങ്ങോട്ടും പോകേണ്ടതില്ല.  

യുപിഎ ഭരണക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാര്‍ ഉണ്ടാക്കുകയും തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമി അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നതായി ഈയിടെ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ വെളിപ്പെടുത്തിയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവയുടെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയും മക്കളായ രാഹുലും പ്രിയങ്കയും ചൈനയില്‍ നിന്ന് കോടികള്‍ കൈപ്പറ്റി എന്ന വിവരം കഴിഞ്ഞദിവസം ഒരു വാര്‍ത്താ ചാനലും പുറത്തുവിട്ടു. ബിജെപി അദ്ധ്യക്ഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ വിലപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാറിലാണ് കോണ്‍ഗ്രസും ചൈനയും ഏര്‍പ്പെട്ടത്. ചൈനയും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധത്തിന്റെ സാധ്യതകളുടെ പഠനം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ഏറ്റെടുക്കുകയും കോടിക്കണക്കിന് രൂപ ചൈനയില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് 90 ലക്ഷം രൂപ വാങ്ങിയതും വിവാദമായിരിക്കുകയാണ്.  

ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. സോണിയ അദ്ധ്യക്ഷയായുള്ള ഈ സ്ഥാപനത്തിന്റെ ഭരണസമിതിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, മന്‍മോഹന്‍ സിങ്, പി. ചിദംബരം, മൊണ്ടേഗ്‌സിങ് അലുവാലിയ, സുമന്‍ ദുബെ തുടങ്ങിയവരാണ് അംഗങ്ങള്‍. അതായത് നെഹ്‌റു കുടുംബവും കോണ്‍ഗ്രസ്സിലെ അവരുടെ വിശ്വസ്തരും അടങ്ങുന്ന സമിതി. 2008ല്‍ അന്നത്തെ എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന രാഹുലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ഷി ജിന്‍പിങും ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മറപിടിച്ച് കോണ്‍ഗ്രസ് നടത്തിവന്ന ചൈനീസ് ഇടപാടുകള്‍.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കീഴിലാണ് നയരൂപീകരണ ഗവേഷണങ്ങള്‍ ലക്ഷ്യം വച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കണ്ടംപററി സ്റ്റഡീസ് എന്ന സ്ഥാപനം ആരംഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സന്നദ്ധസംഘടനകള്‍ (എന്‍ജിഒ) വിദേശ ധനസഹായം കൈപ്പറ്റുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.  14,500 ലേറെ എന്‍ജിഒകളെയാണ് കേന്ദ്രസര്‍ക്കാര്‍ വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വിലക്കിയത്.  

ഇതേതുടര്‍ന്ന് ചില സ്ഥാപനങ്ങളെ മറയാക്കി പഠനഗവേഷണങ്ങളുടെയും മറ്റും പേരില്‍ വിദേശരാജ്യങ്ങളുമായി ധാരണാ കരാര്‍ ഉണ്ടാക്കുന്ന രീതി ഉടലെടുത്തു. ഇതു തന്നെയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനും മേല്‍പറഞ്ഞ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറവില്‍ ചെയ്തുവരുന്നത്.

രാജീവ് ഗാന്ധി ഫൗണ്ടേഷനും കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനീസ് ഭരണകൂടവുമായുണ്ടാക്കിയ ധാരണ മന്‍മോഹന്‍സിംഗ് മന്ത്രിസഭയുടെ കാലം മുതലുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാലമത്രയും ചൈനയുടെ അതിക്രമങ്ങളെ നിശബ്ദം അനുവദിച്ചുകൊടുത്തതിന് പ്രതിഫലമായി സോണിയയും രാഹുലും കൈപ്പറ്റിയ പണത്തിന്റെ മൊത്തം കണക്കുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളു. രാജ്യത്തിന്റെ അതിരുകളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരാണ് ഇപ്പോള്‍  ഭാരതം ഭരിക്കുന്നത്. രാജ്യത്തിന്റെ മണ്ണില്‍ കൈവയ്‌ക്കുന്നവന്റെ കൈവെട്ടാന്‍ ഒരു മടിയും ഈ സര്‍ക്കാരിനില്ല. കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചൈനയ്‌ക്കു വേണ്ടി കുഴലൂത്തു നടത്തുന്നത് രാജ്യത്തെ ഒറ്റുകൊടുത്ത് വാങ്ങിക്കൂട്ടിയ പണത്തോടുള്ള കൂറുകാണിക്കലാണ്. ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുന്ന ചൈന-കോണ്‍ഗ്രസ് ഇടപാടുകളെ കുറിച്ച് കോണ്‍ഗ്രസ്സിന് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ളതെന്താണെന്ന് വ്യക്തമാക്കണം. ചൈനയെ സന്തോഷിപ്പിക്കാന്‍ അവര്‍ അധിക്ഷേപിച്ച ഇന്ത്യന്‍ സൈന്യത്തോട് മാപ്പ് പറയാനും കോണ്‍ഗ്രസ് തയ്യാറാകണം.

Tags: congresschina
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

India

ദേശതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമായി കാണുന്നവർ സ്വയം ചോദ്യം ചെയ്യണം ; അല്ലാതെ നമ്മളെയല്ല : കോൺഗ്രസിനെതിരെ ശശി തരൂർ

World

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

India

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies