Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈനയിലെ ആശുപത്രിയേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ള കൊറോണ ചികിത്സാകേന്ദ്രം ദല്‍ഹിയില്‍; 10,200 കിടക്കകളുമായി സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍

സൗത്ത് ദല്‍ഹിയിലെ ഛത്തര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന രാധ സോമി സത്സംഗ് ബ്യാസ് കോംപ്ലക്‌സ് ആണ് ചികിത്സാകേന്ദ്രമായി മാറ്റിയെടുക്കുന്നത്. ഒരേസമയം 10,200 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടിവിടെ. 15 ഫുട്‌ബോള്‍ ഫീല്‍ഡുകളുടെ വലിപ്പമാണ് ഇതിനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. 1,000 കിടക്കകളായിരുന്നു ചൈനയിലെ ആശുപത്രിയിലുണ്ടായിരുന്നത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 24, 2020, 01:51 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കൊറോണ ചികിത്സാകേന്ദ്രം ദല്‍ഹിയില്‍ സജ്ജമാകുന്നു. കൊറോണ രോഗികളെ പരിചരിക്കുന്നതിന് ചൈനയില്‍ നിര്‍മിച്ച ആശുപത്രിയേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ളതാണ് രാജ്യത്ത് തയാറായിക്കൊണ്ടിരിക്കുന്ന ചികിത്സാകേന്ദ്രം. സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ എന്നാണ് പേര്.

സൗത്ത് ദല്‍ഹിയിലെ ഛത്തര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന രാധ സോമി സത്സംഗ് ബ്യാസ് കോംപ്ലക്‌സ് ആണ് ചികിത്സാകേന്ദ്രമായി മാറ്റിയെടുക്കുന്നത്. ഒരേസമയം 10,200 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടിവിടെ. 15 ഫുട്‌ബോള്‍ ഫീല്‍ഡുകളുടെ വലിപ്പമാണ് ഇതിനുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. 1,000 കിടക്കകളായിരുന്നു ചൈനയിലെ ആശുപത്രിയിലുണ്ടായിരുന്നത്.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വൈറസ് ബാധിതര്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നടപടിയാരംഭിച്ചത്. ചികിത്സാ കേന്ദ്രമായി കോംപ്ലക്‌സ് വിട്ടു നല്‍കാന്‍ ആത്മീയ സംഘടനയായ രാധാ സോമി സത്സംഗ് ബ്യാസ് സന്നദ്ധത അറിയിക്കുകയായിരുന്നു. കൂടാതെ ഇവിടെ വരുന്ന രോഗികള്‍ക്കുള്ള ഭക്ഷണവും സംഘടന തന്നെ നല്‍കാമെന്നും അറിയിച്ചു.

വരും ദിവസങ്ങളിലൊന്നില്‍ അമിത് ഷാ ചികിത്സാ കേന്ദ്രം സന്ദര്‍ശിക്കും. ഇവിടെ 2,000 കിടക്കകള്‍ സജ്ജമാക്കുന്നതിനായി അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്. ബാക്കിയുള്ളവ ജൂലൈ മൂന്നിനുള്ളില്‍ തന്നെ തയാറാക്കണമെന്നും നേരത്തെ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,000 താഴെ വൈറസ് ബാധിതര്‍. 2,909 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 58 പേര്‍ മരിച്ചു. തലസ്ഥാനത്തെ ആകെ ബാധിതര്‍ 62,655. മരണം 2,233. 23,820 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നേടിയത് 36,602 പേര്‍. ദല്‍ഹിയില്‍ കേന്ദ്രം ഇടപെട്ടതിന് ശേഷം ദിവസവും 18,000 സാമ്പിളുകളാണ് പരിശോധിക്കുന്നത്. ആന്റിജന്‍ പരിശോധനയില്‍ 30 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.  

പരിശോധിച്ചത് 71 ലക്ഷം സാമ്പിളുകള്‍

രാജ്യത്തിതുവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയത് 71,37,716 സാമ്പിളുകളെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ജൂണ്‍ 22 വരെയുള്ള കണക്കാണിത്. 22ന് മാത്രം 1.87 ലക്ഷം പരിശോധനകള്‍ നടത്തി. കൊറോണ പരിശോധനയ്‌ക്കായി രാജ്യത്താകെ 992 ലബോറട്ടറികളാണ് ഉള്ളത്. ഇതില്‍ 726 എണ്ണം സര്‍ക്കാര്‍ ലബോറട്ടറികളാണ്.

കാണാതാകുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മുംബൈയില്‍ കാണാതാകുന്ന രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മലാഡില്‍ 70 വൈറസ് ബാധിതരെ കാണാനില്ലെന്ന് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. 1000 പേരെ കാണാനില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണിത്. കാണാതാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് മുംബൈയില്‍ ആശങ്കയുണ്ടാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 3,721 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 62 പേര്‍ മരിച്ചു. നിലവില്‍ 61,807 പേരാണ് ചികിത്സയിലുള്ളത്. 67,707 പേര്‍ രോഗമുക്തരായി. ആകെ ബാധിതര്‍ 1,35,796. മരണം 6,283.

തമിഴ്‌നാട്ടില്‍ മധുരയിലും ലോക്ഡൗണ്‍

തമിഴ്‌നാട്ടിലെ മധുരയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 30 വരെയാണിത്. വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണ് തമിഴ്‌നാട്. ഇതുവരെ 62,087 പേര്‍ രോഗികളായി. 794 പേര്‍  മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 2,710 പേര്‍ വൈറസ് ബാധിതരായി. ഇതില്‍ ചെന്നൈയില്‍ മാത്രം 1,487 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലെ ആകെ ബാധിതര്‍ 42,752.

Tags: കൊറോണ സെന്റര്‍delhichinacovidcoronavirus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

World

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

India

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

India

അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.29 കോടി തട്ടിയെടുത്ത സംഭവം : മൂന്ന് പേർ അറസ്റ്റിൽ

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies