Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരീക്ഷണം വാചകത്തില്‍ മാത്രം; കൊറോണ പരിശോധനകളും നിരീക്ഷണവും പാളുന്നു; ആരോഗ്യ വിഭാഗവും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലെ പോര് രൂക്ഷം

കൊറോണ പരിശോധനാഫലങ്ങള്‍ യഥാസമയം ലഭിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനത്തെ പോലും തകിടം മറിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം രോഗം സ്ഥിരീകരിക്കുന്നവയും ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയും വര്‍ദ്ധിക്കുകയാണ്.

അനീഷ് അയിലം by അനീഷ് അയിലം
Jun 24, 2020, 01:11 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് പരിശോധനകളും നിരീക്ഷണവും പാളുന്നു. പരിശോധനാഫലങ്ങള്‍ പലപ്പോഴും വൈകുന്നു. ലഭിക്കുന്ന ഫലങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല. മുന്നറിയിപ്പുകള്‍ പോലും ഐഎഎസ് ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നുവെന്ന് ആരോഗ്യ വിഭാഗം. ഉറവിടം കണ്ടെത്താതെയുള്ള രോഗബാധിതരുടെ എണ്ണം 60. നിരീക്ഷണ സംവിധാനവും തകര്‍ന്നെന്ന് കണക്കുകള്‍.

കൊറോണ പരിശോധനാഫലങ്ങള്‍ യഥാസമയം ലഭിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനത്തെ പോലും തകിടം മറിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മരണശേഷം രോഗം സ്ഥിരീകരിക്കുന്നവയും ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയും വര്‍ദ്ധിക്കുകയാണ്. 61 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ച ശേഷം രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിശോധനാഫലം ലഭിച്ചത് മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച ഓട്ടോ ഡ്രൈവര്‍, മെഡിക്കല്‍ ഷോപ്പ് ഉടമ, മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരന്‍ എന്നിവരുടെ രോഗ ഉറവിടം അജ്ഞാതമാണ്. ആരില്‍ നിന്നാണ് ലഭിച്ചതെന്നതും കണ്ടെത്താനായില്ല. മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ആരോഗ്യമേഖലയെ തന്നെ ആശങ്കയിലാക്കി.

വാര്‍ റൂം തകര്‍ന്നു

ലാബുകളില്‍ നിന്ന് ജില്ലാ വാര്‍ റൂമിലേക്കും അവിടെ നിന്ന് സംസ്ഥാന വാര്‍ റൂമിലേക്കുമാണ് പരിശോധനാഫലം അയയ്‌ക്കുന്നത്. നിരീക്ഷണത്തിലാക്കേണ്ടവരുടെയും സ്രവങ്ങള്‍ എടുക്കുന്നവരുടെയും വിവരങ്ങള്‍ ആരോഗ്യ വിഭാഗവും വാര്‍ റൂമില്‍ അയയ്‌ക്കണം. അവിടെ നിന്ന് അതാത് ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പോലീസ് സ്റ്റേഷനിലേക്കും അറിയിക്കും. എന്നാല്‍ ഇത് താളംതെറ്റി. കൊവിഡ് ഒപിയില്‍നിന്നുള്ള വിവരം പോലും താഴേത്തട്ടിലേക്ക് കൈമാറുന്നില്ല. പരിശോധാനാഫലം സ്രവദാതാക്കളെ അറിയിക്കുന്നില്ല. പോസിറ്റീവ് ആയാല്‍ മാത്രം അവരെ ആശുപത്രിയിലേക്ക് മാറ്റും. കണ്ടൈന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നത് പോലും ആരോഗ്യവിഭാഗം അറിയുന്നില്ല. ഇതിനിടെ വാര്‍ റൂമിലുണ്ടായിരുന്ന വോളന്റിയര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ വിവരങ്ങള്‍ വാര്‍ റൂമില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

ആരോഗ്യവിഭാഗം പടിക്കുപുറത്ത്

കാര്യങ്ങളെല്ലാം ഒരു സംഘം ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനിക്കുന്നുവെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ ആരോപണം. ഏപ്രില്‍ എട്ട് വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആരോഗ്യ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഡയറക്ടര്‍ മുതല്‍ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപ്പിഡ് റസ്‌പോണ്‍സ് ടീം എന്നിവ ചേര്‍ന്നാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍, പ്രതിരോധത്തിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാകണെമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ വളച്ചൊടിച്ച് ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസ് പിടിച്ചെടുത്തു. ഇതോടെ വൈകിട്ട് അഞ്ച് മണിക്കുള്ള അവലോകനം മാത്രമായി. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്കഌറിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത് മുതല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റിയെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.  താഴേക്കിടയിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി)മിനു പോലും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

നിരീക്ഷണം വാചകത്തില്‍ മാത്രം

വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഫലവത്താകുന്നില്ലെന്ന് പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ട് പേര്‍ ആശുപത്രിയില്‍ ആത്മഹത്യചെയ്തു. ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച യുവാവിന്റെ വാക്കുകള്‍ ചികിത്സാപിഴവിലേക്ക് വിരല്‍ചൂണ്ടുന്നു. മെയ് 26 മുതല്‍ ജൂണ്‍ 22 വരെ നിരീക്ഷണം ലംഘിച്ചതിന് 294 കേസുകളാണെടുത്തത്. ജങ്ഷനുകളില്‍ ആളുകള്‍ക്കിടയില്‍ നിന്ന് പോലീസ് പിടികൂടിയ സംഭവം വരെയുണ്ടായി.

Tags: keralahealthCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.