Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓർമ്മകളിലെ ചതിയൻ ചൈന; 58 വർഷം മുമ്പത്തെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി തട്ടപാറകര സ്വദേശി

1962ലെ യുദ്ധത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികരുടെ മൃതശരീരങ്ങൾ എടുക്കുവാൻ പോലും ചൈന അനുവദിച്ചിരുന്നില്ല. ഇന്ത്യൻ സൈന്യത്തിന്റെ റേഷൻ ഗോഡൗണുകൾ ആക്രമിച്ച് അതിൽ നിന്ന് സാധനങ്ങൾ കവർന്നു കൊണ്ട് പോവുകയും ചെയ്തു. രാജ്യത്തിന്റെ അഭിമാനമല്ല, പഞ്ചശീലതത്വങ്ങൾ ഉയർത്തിപിടിച്ചു നിൽക്കാനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത.് ലോകത്തിലെ ഏറ്റവും വലിയ ചതിയന്മാരാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 12:55 pm IST
in Kerala

അജിത് കൃഷ്ണൻ

പന്തളം: ഇന്ത്യ ചൈന അതിർത്തി വീണ്ടും സംഘർഷഭരിതമാകുമ്പോൾ 58 വർഷം മുൻപ് സൈനിക ജീവിതത്തിലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ ഓർമ്മകൾ  ഇന്നും  മനസ്സിൽ സൂക്ഷിക്കുകയാണ് തട്ട പാറകര സ്വദേശി കെ. ശശിധരൻ. 1962 ജൂലൈ മാസത്തിൽ സൈനിക സേവനത്തിനായി അദ്ദേഹം മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിൽ നിയോഗിച്ചു. പരിശീലന കാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ പരിശീലനം  ചുരുക്കി അതിർത്തിയിലെ റോഡ് നിർമ്മാണത്തിനായി നിയോഗിക്കപ്പെട്ടു. അതിർത്തിയിൽ തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാകുമെങ്കിലും  1962 ഒക്ടോബർ 20ന് ഒരു പ്രകോപനവും കൂടാതെ  ഇന്ത്യയിലേക്ക് ചൈനീസ് പട്ടാളം  ഇരച്ചുകയറി.  

ഇവരെ നേരിട്ടത് ഇന്ത്യയുടെ  രണ്ട്, മൂന്ന് ഗൂർക്ക  റെജിമെന്റുകളിലെ സൈനികരായിരുന്നു. ആധുനിക ഓട്ടോമാറ്റിക് ആയുധങ്ങളുമായി എത്തിയ ചൈനയ്‌ക്ക് മുമ്പിൽ 303 റൈഫിൽ, എൽഎംജി റൈഫിൾ മാത്രം ഉപയോഗിച്ചാണ് ഇന്ത്യൻ സേന ചെറുത്തുനിന്നത്. 10 ഇന്ത്യൻ സൈനികർക്ക് ഒരു തോക്ക്  എന്ന നിലയിലായിരുന്നു അവസ്ഥ. ഗൂർക്ക  റെജിമെന്റ് ഒരാഴ്ച ചെറുത്തു നിന്നെങ്കിലും ഒരാൾ ഒഴികെ  മുഴുവൻ ആളുകൾക്കും ജീവൻ നഷ്ടമായി. 

പിന്നാലെ രാജ്പഥ് റെജിമെന്റ് രംഗത്തെത്തിയെങ്കിലും ചൈനയുടെ അക്രമത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഈ സമയം പഴയ ആസാം അതിർത്തി വരെ എത്തിയിരുന്നു ചൈന പട്ടാളം. ചൈനീസ് പട്ടാളത്തിന് ആവശ്യമായ റേഷൻ സാധനങ്ങൾ ലഭിക്കാതെ വന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ റേഷൻ ഗോഡൗണുകൾ ആക്രമിച്ച്  അതിൽ നിന്ന് സാധനങ്ങൾ കവർന്നു കൊണ്ട് പോവുകയും ചെയ്തു. ഇന്ത്യൻ സൈന്യം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ആയുധങ്ങളുടെ അഭാവം മൂലം പിന്നിലേക്ക് മാറേണ്ട  അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.  

ഒരു മാസത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇന്ത്യയിൽനിന്ന് പിന്തിരിയുകയും ആയിരുന്നു. 1962ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് പല പോരായ്‌മകൾ ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഭരിച്ചിരുന്ന സർക്കാർ സൈന്യത്തിന് മതിയായ സഹായങ്ങൾ നൽകുന്നതിൽ വിമുഖത കാട്ടി. 

രാജ്യത്തിന്റെ അഭിമാനമല്ല, പഞ്ചശീലതത്വങ്ങൾ ഉയർത്തിപിടിച്ചു നിൽക്കാനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത.്  യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ മൃതദേഹം ഇന്നും  അതിർത്തിയിൽ മഞ്ഞുപാളികൾക്കുള്ളിൽ ഉണ്ടാകും. ഇന്ത്യൻ സൈന്യത്തെ മൃതശരീരങ്ങൾ എടുക്കുവാൻ പോലും  ചൈന അനുവദിച്ചിരുന്നില്ല. നിരവധി ആളുകളെ കാണാതെ പോവുകയും ചെയ്തു എന്നും അദ്ദേഹം ഓർമ്മിക്കുന്നു.  

ലോകത്തിലെ ഏറ്റവും വലിയ ചതിയന്മാരാണ് ചൈന എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  പാറക്കല്ലുകളിൽ ചൈന എന്നെഴുതി  ഇന്ത്യൻ ഭൂമിയിലേക്ക് എറിയുകയും പിന്നീട് ആ കല്ല് വീണു കിടക്കുന്ന സ്ഥലം തങ്ങളുടേതാണ് എന്ന അവകാശവാദവുമായി എത്തുകയും ചെയ്യുന്ന പ്രവണതയാണ് പണ്ടുമുതൽ അവർ കാട്ടുന്നതത്രെ. ചൈന യുദ്ധത്തിൽ കൂടാതെ 1971, 1965ലും പാകിസ്ഥാനുമായുള്ള യുദ്ധത്തിലും കെ. ശശിധരൻ പങ്കെടുത്തിരുന്നു.  71 ലെ യുദ്ധത്തിൽ പാകിസ്ഥാനുമായി പോർ മുഖത്ത് പോരാടാൻ ലഭിച്ച അവസരം ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷമായി  കാണുന്നു.  

ഇന്ന് നമ്മുടെ രാഷ്‌ട്രം ഒരുപാട് പുരോഗമിച്ചിരിക്കുന്നു, സൈന്യത്തിന്റെ ക്ഷമതയുടെ കാര്യത്തിലും ആയുധങ്ങളുടെ കാര്യത്തിലും ലോകത്ത് ആർക്കും വെല്ലുവിളിക്കാൻ കഴിയാത്ത ശക്തിയായി ഭാരതം മാറിയിരിക്കുകയാണ്. ഇപ്പോൾ സൈന്യത്തിന് പൂർണ പിന്തുണ നൽകുന്ന ഒരു സർക്കാർ ഉണ്ട്. 10 ചൈന പട്ടാളക്കാർക്ക് സമമാണ് ഒരു ഇന്ത്യൻ സൈനികൻ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു  യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഉണ്ടായാൽ തീർച്ചയായും വിജയം ഇന്ത്യയുടെ ഭാഗത്തായിരിക്കും എന്നും അദ്ദേഹം പറയുന്നു. ചൈനയെക്കാൾ ഏറെ സാങ്കേതികമായി മുന്നേറാൻ  ഭാരതത്തിന് സാധിച്ചിട്ടുണ്ട്.  

ചൈന അംഗസംഖ്യയിലും മിസൈലുകളുടെ എണ്ണത്തിലും മുൻപിൽ  ആണെങ്കിലും പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ  ബലിനൽകുവാൻ  മനസ്സുള്ള സൈനികരും രാഷ്‌ട്രസ്‌നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന  ജനങ്ങളുമാണ് ഇന്ത്യയുടെ ശക്തി. ഈ ശക്തിക്കു മുമ്പിൽ ലോകത്തിലെ ഒരു രാജ്യത്തിനും പിടിച്ചുനിൽക്കാൻ  സാധിക്കില്ല എന്നുംഅദ്ദേഹം പറയുന്നു.  വിരമിച്ച  സൈനികർക്ക് കേരളത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് മാത്രമാണ് ഈ എൺപതാം വയസ്സിലും ഹൃദയത്തിൽ രാജ്യസ്‌നേഹം സൂക്ഷിക്കുന്ന ഈ പട്ടാളക്കാരന്റെ ആകെയുള്ള പരാതി.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംindiachina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി; ബി.ബി ഗോപകുമാർ പത്രിക സമർപ്പിച്ചു, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.