Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദൃശ്യഭംഗിയേറിയ ഗ്യാപ്പ് റോഡിനെ നാമവശേഷമാക്കി നിര്‍മ്മാണം

ഇവിടെയുണ്ടായ തുടര്‍ച്ചയായ മലയിടിലിനും രണ്ട് പേരുടെ മരണത്തിനും കാരണം തേടിയ ജന്മഭൂമി എത്തിയത് ഒരൊറ്റ ഉത്തരത്തിലാണ്: അശാസ്ത്രീയമായ നിര്‍മ്മാണം. കുത്തനെ മലകള്‍ അരിഞ്ഞ് വലിയ തോതില്‍ പാറപ്പൊട്ടിച്ചതും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കാത്തതുമാണ് മലയിടിച്ചിലിന് കാരണം.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Jun 22, 2020, 07:55 pm IST
in Kerala
1. ദേവികുളം ഗ്യാപ്പ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ വലിയ മലയിടിച്ചില്‍ 2. ഗ്യാപ്പ് റോഡ് (ഫയല്‍ ചിത്രം)

1. ദേവികുളം ഗ്യാപ്പ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ വലിയ മലയിടിച്ചില്‍ 2. ഗ്യാപ്പ് റോഡ് (ഫയല്‍ ചിത്രം)

FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ദേവികുളം ഗ്യാപ്പ് റോഡ് ദൃശ്യഭംഗികൊണ്ടും നിര്‍മ്മാണ മികവുകൊണ്ടും ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മേഖലയാണ്. ഇവിടെയുണ്ടായ തുടര്‍ച്ചയായ മലയിടിലിനും രണ്ട് പേരുടെ മരണത്തിനും കാരണം തേടിയ ജന്മഭൂമി എത്തിയത് ഒരൊറ്റ ഉത്തരത്തിലാണ്: അശാസ്ത്രീയമായ നിര്‍മ്മാണം.  

2017ലാണ് ഇവിടെ വീതികൂട്ടിയുള്ള നിര്‍മ്മാണം ആരംഭിച്ചത് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അവസാനമായി ഈ മാസം 17നും ആണ് മലയിടിച്ചിലുണ്ടായത്. കുത്തനെ മലകള്‍ അരിഞ്ഞ് വലിയ തോതില്‍ പാറപ്പൊട്ടിച്ചതും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിക്കാത്തതുമാണ് മലയിടിച്ചിലിന് കാരണം. നിലവിലെ റോഡിന്റെ ഇരട്ടിയിലും അധികം വീതിയിലാണ് നിര്‍മ്മാണം. ഇതിനായി അനുവദിച്ചതിലും കൂടുതല്‍ പുറംമ്പോക്ക് സ്ഥലം കൈയേറി പാറപ്പൊട്ടിച്ചു.  

ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗസ്ഥര്‍ പലതവണകളായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ പഠനത്തിനെത്തിയ കോഴിക്കോട് എന്‍ഐറ്റി പോലും നിര്‍മ്മാണം തുടരുന്നതിന് അനുമതി കൊടുക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ദേശീയ പാത അതോററ്റിയും കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. ജില്ലാഭരണകൂടവും സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും അപകടമുണ്ടാകുമ്പോള്‍ സ്ഥലത്തെത്തി തിരിച്ച് പോകും അത്രമാത്രം. ബ്രിട്ടീഷ് ഭരണക്കാലത്ത് 1940കളിലാണ് ഈ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. ഇതിലെ മൂന്ന് കിലോ മീറ്ററോളം വരുന്ന ഭാഗത്താണ് തുടര്‍ച്ചയായി മലയിടിച്ചിലുണ്ടാകുന്നത്.  

അതേ സമയം ഒരുകാലത്തും ധനുഷ്‌കോടിയ്‌ക്ക് ഇതുവഴിയുള്ള യാത്ര സുരക്ഷിതമാകില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എന്‍.സി. ഇന്ദുചൂടന്‍ പറയുന്നു. ദുരന്തം ഇവിടെ തുടര്‍ക്കഥയാകുമെന്ന് ഉറപ്പ് വരുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തിയത്. മറ്റ് മാര്‍ഗങ്ങളായ പാറതുരന്നുള്ള നിര്‍മ്മാണമോ കൊക്കപോലുള്ള മേഖലയിലേക്ക് വീതി കൂട്ടി തൂണുകള്‍ നാട്ടിയുള്ള നിര്‍മ്മാണമോ നടത്താമായിരുന്നു. എന്നാല്‍ യാതൊന്നും പരിശോധിക്കാതെ ശാസ്ത്രീയമായി പഠനം നടത്താതെ നശീകരണ പ്രവര്‍ത്തനവും കൊള്ള ലാഭവും ലക്ഷ്യം വെച്ചാണ് ഇവിടെ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അന്നത്തെ തഹസില്‍ദാര്‍ വന്‍തോതിലുള്ള പാറപ്പൊട്ടിക്കലും ഭൂമി കൈയേറ്റവും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ മാറിയെത്തിയ തഹസില്‍ദാര്‍, രണ്ട് സബ് കളക്ടര്‍മാര്‍, ജില്ലാ കളക്ടര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മൂന്നാര്‍ ഡിഎഫ്ഒ തുടങ്ങിയവും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതില്‍ പഠനം നടത്താനെത്തിയ കോഴിക്കോട് എന്‍ഐറ്റിയിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം അനുമതി നല്‍കിയതും ചോദ്യം ചെയ്യപ്പെടുകയാണ്. തുടര്‍ച്ചായി 5 വര്‍ഷത്തോളം ഇവിടെ മലയിടിയും എന്നാണ് ഇതുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍ പറയുന്നത്. എന്നാല്‍ താഴെ താമസിക്കുന്ന മുതുവാന്‍ സമുദായത്തിലെ ആളുകള്‍ ഇതോടെ ഭീതിയിലാണ്. മലയ്‌ക്ക് മുകളിലുള്ള സംരക്ഷിത വനഭൂമിയും ഇതോടെ ഭീഷണിയിലായി. നൂറ് കണക്കിന് ഏക്കര്‍ കൃഷി സ്ഥലമാണ് മണ്ണിടിഞ്ഞ് മാത്രം ഇല്ലാതായത്.

പഠനം ആവശ്യമായിരുന്നു: എം.പി.

അനുമതി കൊടുക്കുന്നതിന് മുമ്പ് ശാസ്ത്രീയ പഠനം ആവശ്യമായിരുന്നെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. മലയിടിയുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വിശദമായ അന്വേഷണം ഈ സംഭവത്തില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags: കഥconstructionDevikulamഗ്യാപ്പ് റോഡ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

India

സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം കര്‍ക്കശമായി നിരീക്ഷിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശം

India

സിമന്‍റ് വില കൂടും…കാരണം ഒരു സുപ്രീംകോടതി വിധി; സിമന്‍റ് വില 8 മുതല്‍ 10 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

Kerala

ടെണ്ടര്‍ നടപടി പരിഷ്‌കരണം; ഊരാളുങ്കലിന് നിര്‍മാണമേഖല തീറെഴുതാന്‍ കരാറുകാര്‍ക്കുമേല്‍ പുതിയ നിയമം

Kerala

പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന വ്യാജേന വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികള്‍ പിടിയില്‍, കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജം

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies