Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ ലോകം രൂപപ്പെടുത്താന്‍ ഭാരതത്തിന് കഴിയും

ഇതെല്ലാം സമയത്തിന്റെ ഒരു ഹ്രസ്വ നിമിഷം മാത്രമാണെങ്കിലും മനുഷ്യ ചരിത്രത്തിലെ ഒരു നിര്‍ണായക സ്വാധീനമായി ഈ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും. നമ്മുടെ ജീവിതത്തില്‍ ആദ്യമായി, മനുഷ്യന്റെ സംരംഭങ്ങളുടെ യന്ത്രങ്ങള്‍ നിലച്ചാല്‍ എന്തു സംഭവിക്കുമെന്നതിന്റെ കാഴ്ചപ്പാട് ലഭിച്ചു. എന്നാല്‍ വികസനത്തിന്റെ വേഗത കുറച്ചതിന്റെ പ്രത്യാഘാതങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍, ആദ്യം നാം വികസനത്തിന്റെ വീഴ്ച മനസ്സിലാക്കണം.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 22, 2020, 05:34 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കൊറോണ വൈറസ് എന്ന മഹാമാരി കാരണം എല്ലാം നിശ്ചലമായി. തലയ്‌ക്ക് മുകളിലൂടെയുള്ള വിമാനങ്ങളുടെ തിരക്കില്ല. ട്രെയിനുകള്‍ ഓടുന്നില്ല, റോഡുകളില്‍ ബ്ലോക്കില്ല, പുറത്തേക്ക് നടക്കാന്‍ പോകുന്ന ശീലം മനുഷ്യര്‍ നിര്‍ത്തി. ഭൂമി ശുദ്ധവും ആരോഗ്യകരവുമായ വായു ശ്വസിക്കുന്നു. മലിനീകരണം വളരെയധികം കുറയുകയും നിരന്തരമായ പുകയുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന ശുദ്ധവായുവിനെ സ്വതന്ത്രമാക്കുകയും ചെയ്തു. നദികളിലെ ജലം ശുദ്ധമായി ഒഴുകുന്നു. മൃഗങ്ങള്‍ തങ്ങളുടെ ശരിയായ സ്ഥലം നിര്‍ഭയമായി അവകാശപ്പെടുന്നു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികള്‍ ഇപ്പോള്‍ പഞ്ചാബിലെ ജലന്ധറില്‍ നിന്ന് പോലും വ്യക്തമായി കാണാം.

ഇതെല്ലാം സമയത്തിന്റെ ഒരു ഹ്രസ്വ നിമിഷം മാത്രമാണെങ്കിലും മനുഷ്യ ചരിത്രത്തിലെ ഒരു നിര്‍ണായക സ്വാധീനമായി ഈ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും. നമ്മുടെ ജീവിതത്തില്‍ ആദ്യമായി, മനുഷ്യന്റെ സംരംഭങ്ങളുടെ യന്ത്രങ്ങള്‍ നിലച്ചാല്‍ എന്തു സംഭവിക്കുമെന്നതിന്റെ കാഴ്ചപ്പാട് ലഭിച്ചു. എന്നാല്‍ വികസനത്തിന്റെ വേഗത കുറച്ചതിന്റെ പ്രത്യാഘാതങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍, ആദ്യം നാം വികസനത്തിന്റെ വീഴ്ച മനസ്സിലാക്കണം.

ഇപ്പോള്‍ ചുവടുകളുടെ വേഗം കുറഞ്ഞു. വ്യക്തി കുടുംബവുമായും പ്രിയപ്പെട്ടവരുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെ പറയുന്നു, നിങ്ങള്‍ക്ക് പുറത്തു പോകാന്‍ കഴിയാത്തപ്പോള്‍ അകത്തേക്ക് പോകുക. ‘പുറത്തേക്ക് മാത്രമല്ല, അകത്തേക്കും കൂടി യാത്ര ചെയ്യുക’ എന്ന ഭാരതീയ ചിന്തയുടെ സാരം ഇത് ഓര്‍മ്മിപ്പിക്കുന്നതാണ്.  

ലോകം സ്തംഭിച്ച ഈ അവസ്ഥയ്‌ക്ക് ഒരു പോരായ്മയുമില്ലെന്ന് ഇതിനര്‍ത്ഥമില്ല. ലോകത്തിന്റെ സാമ്പത്തിക ചക്രം നിലച്ചു, ജോലി നഷ്ടപ്പെട്ടു, ശമ്പള കുടിശ്ശികയുണ്ട്. കടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആളുകള്‍ ഉപജീവനമാര്‍ഗം തേടി നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു.

വികസനം നഗര കേന്ദ്രീകൃതമായതിനാല്‍, റോഡുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മുതലായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും, നഗര കേന്ദ്രീകൃതമായി തുടരുന്നു. തല്‍ഫലമായി, ഭാരതത്തിന്റെ കഴിവുകളും ബുദ്ധിയും ഗ്രാമത്തില്‍ നിന്ന് നഗരങ്ങളിലേക്കും, നഗരങ്ങളില്‍ നിന്ന് മെട്രോയിലേക്കും, മെട്രോകളില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. അതിനാല്‍ ഗ്രാമങ്ങള്‍ ശൂന്യമാവുകയും നഗരങ്ങളിലെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. വികസ്വര, അവികസിത രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ച ‘ആഗോളവല്‍ക്കരണം’ ഇപ്പോള്‍ അതിന്റെ പ്രതികൂല ഫലങ്ങള്‍ വെളിപ്പെടുത്തുന്നു.

ലോകം മുഴുവന്‍ പുതിയ മാതൃകയെക്കുറിച്ച് ആശങ്കാകുലരാണ്, ഭാരതത്തിന് സമാധാനം പകരാനും ലോകത്തെ ശക്തിപ്പെടുത്താനും കഴിയുമോ? ഉത്തരം അതെ. ഭാരതത്തിന് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. കാരണം ഇതിന് ആവശ്യമായ മൂന്ന് ഗുണങ്ങള്‍ ഭാരതത്തിന് മാത്രമേയുള്ളൂ. ഒന്ന്, സാമൂഹികവും ദേശീയവുമായ ജീവിതത്തിന്റെ 10,000 വര്‍ഷത്തിലേറെയുള്ള അനുഭവം. രണ്ടാമതായി, ഭാരതത്തിന് ആത്മീയത അടിസ്ഥാനമാക്കിയ സമഗ്രമായ ജീവിത വീക്ഷണവും ലോകവീക്ഷണത്തിന്റെ ജീവിതാനുഭവവുമുണ്ട്. ഉപഭോഗം യുഗങ്ങളായി ഭാരതത്തെക്കുറിച്ച് നിരീക്ഷിച്ചതിലൂടെ ലോകം അനുഭവിച്ചതും ഇതാണ്. ഭൗതിക സമ്പന്നതയുടെ പരകോടി ഭാരതം നേടിയിരുന്നു. വാസ്തവത്തില്‍ ലോക വ്യാപാരത്തില്‍ നൂറ്റാണ്ടുകളായി ഏറ്റവും ഉയര്‍ന്ന പങ്ക്  നാം വഹിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഭാരതത്തിലെ ജനങ്ങള്‍ കച്ചവടത്തിനായി വിവിധ രാജ്യങ്ങളിലേക്ക് പോകാറുണ്ടായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  

എന്നാല്‍ അവിടത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനായി ‘കോളനികള്‍’ നിര്‍മ്മിക്കാന്‍ നാം ശ്രമിച്ചിട്ടില്ല, അവരെ അടിമകളാക്കാനോ പരിവര്‍ത്തനം ചെയ്യാനോ ശ്രമിച്ചിട്ടില്ല. മറിച്ച്, സ്വന്തം ജീവിത ഉദാഹരണങ്ങളിലൂടെ സംസ്‌കാരവും പരിഷ്‌കൃതവുമായ ഒരു ജീവിതരീതി നല്‍കി. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണാന്‍ പഠിപ്പിച്ചു. ‘വാസുധൈവ കുടുംബകം’. എവിടെ പോയാലും നാം സമ്പത്ത് സൃഷ്ടിക്കുകയും, സമൃദ്ധി വ്യാപിപ്പിക്കുകയും ചെയ്യും. ഒരു പുതിയ ലോകക്രമത്തെ രൂപപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടും വൈദഗ്ധ്യവും അനുഭവവും ഭാരതത്തില്‍ ഉണ്ടെന്ന് ഇത് കാണിക്കുന്നു.

(ആര്‍എസ്എസ് സഹസര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ ഇന്ത്യന്‍ എക്സപ്രസ്സില്‍ എഴുതിയ ലേഖനം ‘Bharat can Help shape a New World Order’  എന്നതിന്റെ പരിഭാഷ)

പരിഭാഷ- വി. മുരളീധരന്‍, 

പ്രിന്റര്‍ & പബ്ലിഷര്‍ ജന്മഭൂമി,

കൊല്ലം എഡിഷന്‍

9961075898

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

Kerala

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

Kerala

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

World

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

Kasargod

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

പുതിയ വാര്‍ത്തകള്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies