Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രുദ്രാക്ഷ മന്ത്രണങ്ങള്‍

സാരഥികളുടെ സന്ദേശം 17

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jun 15, 2020, 07:45 pm IST
in Samskriti

ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശിവനെ ഉണര്‍ത്തിയെടുക്കുകയായിരുന്നു യോഗാത്മക കവികളുടെ ലക്ഷ്യം. ഭക്തി സാധനയിലൂടെയും സ്തുതിഗീതകങ്ങളിലൂടെയും ജനഹൃദയത്തില്‍ പരം പൊരുളിനെ പ്രത്യക്ഷമാക്കിയാണ് അവര്‍ കാവ്യമാര്‍ഗത്തില്‍ ചരിച്ചത്. നാട്ടുരാജാക്കന്മാരുടെ  പ്രോത്സാഹനം ലഭിച്ചവരും അവരില്‍ ചിലരുടെ അപ്രിയത്തിന് പാത്രമായവരും കൂട്ടത്തിലുണ്ട്. എങ്കിലും സ്വപ്രതിഭയുടെ മൂര്‍ച്ചത്തെളിച്ചത്തില്‍ മഹാകവികള്‍ വിളങ്ങി. ഭക്തിയുടെ സാന്ദ്രലയത്തില്‍ നിന്ന് മുക്തിയുടെ ഭാവപ്പൊരുളിലേക്ക് യോഗപ്രത്യയങ്ങളെ അക്ഷര നക്ഷത്രമാക്കുകയായിരുന്നു അവര്‍.  

‘മൈഥിലി കവി കോകിലം’ എന്ന വിശേഷഷനാമത്തില്‍ കാവ്യരംഗത്ത് വിസ്മയ വിഭൂതി പകര്‍ന്ന യോഗവിത്തായ കവിയാണ് വിദ്യാപതി. ഇന്ത്യയിലും നേപ്പാളിലെ ജനക്പൂരിലുമായി സ്ഥിതി ചെയ്യുന്ന മിഥിലയുടെ പ്രവിശ്യാഭാഗമായ മധുബനി ജില്ലയിലാണ് വിദ്യാപതിയുടെ ജനനം. ജന്മവര്‍ഷത്തെച്ചൊല്ലി അഭിപ്രായാന്തരങ്ങളുണ്ട്. 1332 ലാണെന്നും അതല്ല 1448 ലാണെന്നും വാദമുണ്ടെങ്കിലും 1350 ല്‍ ജനിച്ച് 1460 ല്‍ 90 ാം വയസ്സിലാണ് കവി അന്ത്യയാത്രയായതെന്ന ഗവേഷക പക്ഷവുമുണ്ട്. വിദ്യാപതിയുടെ ശിവസ്തുതികള്‍ ഇന്നും മിഥിലയുടെ ചുണ്ടില്‍ ആനന്ദശാന്തിയരുളുന്നു. ശിവഭക്തി വിഭൂതിയുടെ ആ രുദ്രാക്ഷ മന്ത്രണങ്ങള്‍ അന്ന് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ നവചൈതന്യമായി. ജയദേവരുടെ ‘ഗീതാഗോവിന്ദ’ത്തിന് സമാനമായി അവ പൂജാപുഷ്പങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. ഐതിഹ്യങ്ങളും പഴങ്കഥകളും സ്വപ്‌നപ്പഴമകളുമായി വിദ്യാപതിയുടെ ജീവിതത്തിന് ചുറ്റും മഹാപരിവേഷം അലങ്കാരമായുണ്ട്. ഇവയെല്ലാം ഉണര്‍ത്തുന്ന ഭാവസങ്കല്‍പം മഹാകവിയുടെ അനശ്വര പ്രതിഭയും വിശുദ്ധമായ മനോജീവനവുമാണ്.  

പത്‌നി സുശീലയുമൊത്ത് ഗൃഹസ്ഥജീവിതം നയിച്ച വിദ്യാപതിയുടെ സ്തുതിഗീതമന്ദാരങ്ങളില്‍ ആകൃഷ്ടനായി ശിവഭഗവാന്‍ ബാലരൂപിയായി വന്ന് കവിയോടൊപ്പം കുറേക്കാലം കഴിഞ്ഞെന്നും ഒടുവില്‍ സ്വരൂപം വെളിപ്പെടുത്തി അനുഗ്രഹിച്ചെന്നുമാണ് ഐതിഹ്യം. ആ കാവ്യജീവിതം ശിവമയമായിരുന്നു എന്ന ഭാവസത്യം കുറിക്കുകയാണ് ഈ കഥാസാരം. മഹാദേവന്റെ ഈ വിസ്മയലീലകള്‍, പ്രകീര്‍ത്തിക്കുന്ന ‘നചാരി’കളും ‘മഹേശ്ബാണി’കളുമായി വിദ്യാപതിയുടെ യോഗാത്മക കവനങ്ങള്‍ പ്രസിദ്ധമായി. ഭക്തിരസഭാവത്തില്‍ ജീവനമൂല്യങ്ങളുടെയും സത്യധര്‍മങ്ങളുടെയും സമൂഹപരിവര്‍ത്തന സാക്ഷ്യങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ ആ കാവ്യപ്രതിഭ എന്നും ഉണര്‍ന്നു നിന്നു. വൈഷ്ണവഭക്തിയുടെ ഊര്‍ജപ്രസരമുള്‍ക്കൊണ്ട് രാധാകൃഷ്ണ വിഷയം മുന്‍ നിര്‍ത്തി രചിച്ച ഗീതകങ്ങളും ആ കാവ്യവിദ്യാപതിയില്‍ നിന്നും ഒഴുകിയെത്തി. ‘ഗോസ്വാമി മതം’, ‘സഹജമതം’ എന്നീ വൈഷ്ണവഭക്തിശാഖയില്‍ സഹജമതത്തിലായിരുന്നു വിദ്യാപതിയുടെ അനുയാത്ര.  

വിദ്യാപതി നാദാത്മകനില്‍ ലയിച്ച സ്ഥലം ‘ഉഗ്ണസ്ഥാന്‍’ എന്ന പേരില്‍ വിളികൊണ്ടു. അവിടെ ക്ഷേത്രം പണിത് ഗ്രാമവാസികള്‍ ലിംഗരൂപിയായ ശിവനെ പ്രതിഷ്ഠിച്ചത് പില്‍ക്കാലത്താണ്.  

അവിടെയിന്നും വിദ്യാപതിയുടെ യോഗാത്മക ശിവസ്തുതികള്‍ സോപാനസംഗീതമായി ഉയരുന്നു. ‘മൈഥിലി കവി കോകിലം’ ഉഗ്ണസ്ഥാന്‍ ക്ഷേത്രഗോപുരനടയിലെ അരയാല്‍ കൊമ്പിലിരുന്ന് എന്നും ശിവസ്തുതിയുടെ മംഗളം പാടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.