Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഉണങ്ങാത്ത മഹാവൃക്ഷം

വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശനിഷ്ഠ ജീവകോശങ്ങളില്‍ നിറച്ച് കേരളത്തിലെ സാംസ്‌കാരിക രംഗത്ത് തണല്‍ വിരിച്ചുനിന്ന ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ വി.എം.കൊറാത്തിനെ തപസ്യ കലാസാഹിത്യവേദിയിലെ സഹപ്രവര്‍ത്തകനായിരുന്ന എം. ശ്രീഹര്‍ഷന്‍ അനുസ്മരിക്കുന്നു. ജൂണ്‍ നാലിനായിരുന്നു കൊറാത്ത് സ്മൃതി ദിനം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 15, 2020, 05:02 pm IST
in Varadyam

അപാരമായ തലയെടുപ്പ്. ഉന്നതമായ ആദര്‍ശനിഷ്ഠ. വിട്ടുവീഴ്ച യില്ലാത്ത ദേശീയബോധം. സാംസ്‌കാരികപാരമ്പര്യത്തിലടിയുറച്ച കാഴ്ചപ്പാട്. വിവിധ മേഖലകളിലുള്ള അഗാധപാണ്ഡിത്യം. ഊഷ്മളമായ വ്യക്തിബന്ധങ്ങള്‍. ജീവിതത്തിലുടനീളം ദീക്ഷിച്ച സമര്‍പ്പണം, ആത്മാര്‍ഥത, കര്‍ത്തവ്യബോധം. അടുത്തെത്തുന്ന ഏതൊരാളിലേക്കും പ്രസരിക്കുന്ന വ്യക്തിപ്രഭാവം. ഉന്നതസ്ഥാനത്തിരിക്കുന്നവരില്‍ പൊതുവെ കണ്ടുവരാറുള്ള ‘ഈഗോ’ തൊട്ടുതെറിച്ചിട്ടില്ലാത്ത അപൂര്‍വം മനുഷ്യരില്‍ ഒരാള്‍. ഇതൊക്കെയായിരുന്നു വി.എം കൊറാത്ത് എന്ന പി.കെ വേലായുധമേനോന്‍ കൊറാത്ത്.

വെളുത്തുതുടുത്ത മുഖം. കഷണ്ടി കയറിയ വിശാലമായ നെറ്റിയില്‍ ചന്ദനക്കുറി. കറുത്ത ഫ്രെയിമുള്ള വലിയ കണ്ണടയ്‌ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകള്‍. കട്ടിമീശയോടു ചേര്‍ത്തുവച്ച നനുത്ത പുഞ്ചിരി. വെളുത്ത ഖദര്‍ജുബ്ബ. കൊറാത്തുസാറിനെ ആദ്യമായി കാണുന്ന ഒരാളുടെ മനസ്സില്‍ പതിയുന്ന ചിത്രം ഇങ്ങനെയാണ്. തിക്കോടിയന്റെ ആത്മകഥയായ ‘അരങ്ങു കാണാത്ത നടനി’ല്‍ സൂചിപ്പിക്കുന്ന ‘തമ്പുരാന്‍കുട്ടി’. അടുത്തറിയുന്നവര്‍ക്ക് അദ്ദേഹം ഇളനീരിന്റെ മാധുര്യമുള്ള നിലാവാണ്. ഗുരു, ചങ്ങാതി, വാത്സല്യമതി എന്നിവയെല്ലാം ചേര്‍ന്ന ഉറ്റബന്ധു. മുതിര്‍ന്നവര്‍ക്ക് സഹോദരതുല്യന്‍. യുവാക്കള്‍ക്ക് പിതൃതുല്യന്‍.

താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും കൊറത്ത് സാറിന്റെ വൈഭവം അത്തരത്തിലുള്ളതായിരുന്നു. എഡിറ്റര്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ മാത്രമല്ല പത്രപ്രവര്‍ത്തകരുടെ അവകാശം നേടിയെടുക്കുന്നതിനുള്ള സമരനായകനെന്ന നിലയിലും ആ മേഖലയില്‍ എക്കാലത്തും മികച്ച മാതൃകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യനിഷേധത്തിനെതിരെ പൊരുതുകയെന്നത് അദ്ദേഹത്തിന്റെ ജീവിതദൗത്യമായി വളര്‍ന്നത് ചെറുപ്പത്തില്‍ത്തന്നെയായിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ തുടങ്ങി അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രതിരോധമായി വളര്‍ന്ന് ജീവിതാന്ത്യംവരെ അത് നിലനിന്നു. ക്ഷേത്രവിമോചനത്തിനായി കേളപ്പജിയോടൊപ്പം നടത്തിയ പ്രക്ഷോഭങ്ങളും ആ ദൗത്യത്തിന്റെ ഭാഗംതന്നെയായിരുന്നു. സാംസ്‌കാരികപ്രസ്ഥാനമെന്ന നിലയില്‍ തപസ്യ കലാസാഹിത്യവേദിയെ നയിച്ചതും അതിന് അനുബന്ധമായാണ്.

ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള അക്ഷരച്ചാലിലൂടെയുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും ആശയസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനായിരുന്നു. കപടവാദങ്ങളുടെ പൊയ്‌മുഖങ്ങളെ അഴിക്കാനായിരുന്നു.

വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശനിഷ്ഠ ജീവകോശങ്ങളില്‍ നിറച്ച് കേരളത്തിലെ സാംസ്‌കാരികരംഗത്ത് തണല്‍വിരിച്ചു നിന്നിരുന്ന വി.എം കൊറാത്തിന്റെ ജീവിതം അടുത്തിടപഴകിയവരുടെ മനസ്സില്‍ അമൃതസ്മരണകള്‍ എപ്പോഴും അവരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. പൊതുരംഗത്ത് സമാനതകളില്ലാത്ത ഇത്തരം അപൂര്‍വ വ്യക്തിത്വങ്ങളെ പുതുതലമുറകള്‍ അറിയേണ്ടതുണ്ട്. വി.എം കൊറാത്ത് എഴുതിയ ആത്മകഥ മാത്രമേ റഫറന്‍സിനായി ബാക്കിയുള്ളൂ. അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകള്‍ പച്ചയായി ലഭിക്കാന്‍ നിരന്തരസമ്പര്‍ക്കത്തിലേര്‍പ്പട്ടവരുടെ മനസ്സില്‍ പരതുകയേ നിവൃത്തിയുള്ളൂ.  

വ്യക്തിശുദ്ധിയും ആദര്‍ശശുദ്ധിയും തെളിഞ്ഞ കാഴ്ചപ്പാടും ജീവിതചര്യയാക്കിയ അദ്ദേഹത്തെപ്പോലൊരാളെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താനായി കൊറാത്ത് സാറിനു വേണ്ടി അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ശ്രാദ്ധകര്‍മ്മം പോലെ ചെയ്യേണ്ടുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുക. അദ്ദേഹത്തിന്റെ സമഗ്രമായ ഒരു ജീവചരിത്രം തയാറാക്കുക. ഉണങ്ങാത്ത മഹാവൃക്ഷമായി അദ്ദേഹം നമ്മുടെ പൊതുബോധത്തില്‍ എന്നും പ്രകാശസംശ്ലേഷണം നടത്തിക്കൊണ്ടിരിക്കട്ടെ.

എം. ശ്രീഹര്‍ഷന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.