Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിദേശങ്ങളില്‍ മലയാളികള്‍ മരിച്ചു വീഴുന്നു; മുട്ടാപ്പോക്ക് പറഞ്ഞ് കേരളം പ്രവാസികളുടെ വരവ് തടയുന്നു’; പിണറായി സര്‍ക്കാരിന്റേത് ക്രൂരതയെന്ന് ബിജെപി

സാങ്കേതിക തടസങ്ങള്‍ സൃഷ്ടിച്ച് പ്രവാസികളുടെ വരവിനെ തടയുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രം വിമാനത്തില്‍ കൊണ്ടുവരണമെന്നും അല്ലാത്തവര്‍ക്കായി പ്രത്യേക വിമാനം വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അപ്രായോഗികമാണ്. വിദേശ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന് നിബന്ധനകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:36 pm IST
in Kerala

തിരുവനന്തപുരം: വിദേശത്തു നിന്ന് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്ന പ്രവാസികളോട് പിണറായി വിജയന്‍ ക്രൂരത കാട്ടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ഇതിന്റെ ഭാഗമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സാങ്കേതിക തടസങ്ങള്‍ സൃഷ്ടിച്ച് പ്രവാസികളുടെ വരവിനെ തടയുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രം വിമാനത്തില്‍ കൊണ്ടുവരണമെന്നും അല്ലാത്തവര്‍ക്കായി പ്രത്യേക വിമാനം വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അപ്രായോഗികമാണ്. വിദേശ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന് നിബന്ധനകളുണ്ട്.

ഫലം വരാന്‍ ദിവസങ്ങളെടുക്കും. ഇതൊന്നും നടക്കാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രിക്കും അറിയാം. മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ വരവ് തടയുകയാണ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് ഈ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ പ്രമേയം പാസാക്കിയതാണ് യാതൊരു നിബന്ധനകളും ഇല്ലാതെ പ്രവാസികളെ നാട്ടില്‍ എത്തിക്കണമെന്ന് . രോഗ ലക്ഷണങ്ങളില്ലാത്തവരെ യാതൊരു പരിശോധനയും കൂടാതെ നാട്ടിലെത്തിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടത്. അതില്‍ നിന്ന് ഇപ്പോള്‍ പിന്നാക്കം പോകുന്നത് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വന്ദേ ഭാരത് മിഷനില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. ആയിരക്കണക്കിന് പ്രവാസികളാണിതില്‍ വരാനിരിക്കുന്നത്. ഇവരുടെയെല്ലാം യാത്ര തടസപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. വിദേശ രാജ്യങ്ങളില്‍ ഓരോ ദിവസവും മലയാളികള്‍ മരിച്ചു വീഴുന്നത് പിണറായി വിജയന്‍ കാണുന്നില്ലേ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

കേരളം പ്രതിസന്ധി മറികടക്കാന്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഒന്നും ചെയ്യാന്‍ കഴിയാതെ നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. കേരളത്തിലേക്കെത്തുന്ന പലരും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നിരീക്ഷണത്തില്‍ പോകേണ്ട ആള്‍ ഓട്ടോറിക്ഷയില്‍ ചുറ്റിക്കറങ്ങേണ്ടി വന്നു. സൗകര്യങ്ങളെല്ലാം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ഏല്പിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. ക്വാറന്റൈന്‍ ഉള്‍പ്പടെ ഒരു സൗകര്യവും ഒരുക്കാന്‍ കഴിയാത്തതിനാലാണ് പ്രവാസികളുടെ വരവ് തടയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: കെ. സുരേന്ദ്രന്‍pinarayiPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.