Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെ ഷോക്കടിപ്പിച്ച് കെഎസ്ഇബി; ലോക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി ബില്‍

മുന്‍മാസങ്ങളേക്കാള്‍ രണ്ട് ഇരട്ടിയിലേറെ തുക വരുന്ന വൈദ്യുതി ബില്ലാണ് ഭൂരിഭാഗം വീടുകളിലുമെത്തിയിരിക്കുന്നത്. പതിനായിരത്തിലേറെ തുകയിട്ട ബില്ലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 13, 2020, 09:59 am IST
in Kerala

തിരുവനന്തപുരം: കൊറോണ, ലോക്ഡൗണ്‍ പ്രശ്‌നങ്ങളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളെ ഷോക്കടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്‍മാസങ്ങളേക്കാള്‍ രണ്ട് ഇരട്ടിയിലേറെ തുക വരുന്ന വൈദ്യുതി ബില്ലാണ് സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളിലുമെത്തിയിരിക്കുന്നത്. പതിനായിരത്തിലേറെ തുകയിട്ട ബില്ലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും.  

ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് സര്‍ക്കാരിന്റെ വൈദ്യുതി ബില്‍. ലോക്ക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തന നഷ്ടം മറികടക്കാന്‍ ഉപയോക്താക്കളെ കെഎസ്ഇബി കൊള്ളയടിക്കുകയാണെന്നാണ് പരാതി ഉയരുന്നത്.  

ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലിന്റെ ഷോക്ക് സാധാരണക്കാരെ കുറച്ചൊന്നുമല്ല വലയ്‌ക്കുന്നത്. മുന്‍പു നല്‍കിയിരുന്നതിന്റെ നാലിരട്ടി വരെയാണ് പലരും അടയ്‌ക്കേണ്ടി വരുന്നത്. പകല്‍നേരത്തു കാര്യമായി വൈദ്യുതി ഉപയോഗിക്കാത്തവര്‍ക്കു പോലും വന്‍ തുകയുടെ ബില്ലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയത്. കൊറോണകാലത്തു വീട്ടിലിരുന്നു ജോലി ചെയ്തവരും ജോലിയില്ലാതെ വീട്ടിലിരുന്നവരും ബില്ലടയ്‌ക്കാന്‍ കഴിയാതെ വട്ടംകറങ്ങുകയാണ്.  

ലോക്ഡൗണ്‍ മൂലം വൈദ്യുതി ഉപയോഗം ഉയര്‍ന്നു നിന്ന ഏപ്രിലിലെ യൂണിറ്റ് തോത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശരാശരിയായി പരിഗണിച്ചതാണ് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയായതെന്ന് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കുന്ന വിവരം. ജനുവരിക്കു ശേഷം പലയിടങ്ങളിലും മീറ്റര്‍ റീഡിങ് നടന്നതു മേയിലാണ്. ലോക്ഡൗണിന്റെ പേരില്‍ മിക്കയിടത്തും മാര്‍ച്ചില്‍ റീഡിങ് നടന്നില്ല. ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയര്‍ന്നു നിന്ന ഏപ്രില്‍ മാസവും പരിഗണിച്ചു.  

ഒരു മാസത്തെ അധിക ഉപയോഗത്തിന്റെ പേരില്‍ മറ്റു മൂന്നു മാസങ്ങളിലും അതേ സ്ലാബ് പ്രകാരം കൂടിയ ബില്‍ അടയ്‌ക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് വന്നിരിക്കുന്നത്. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കു ടെലിസ്‌കോപിക് ബില്ലിങ്ങാണ് ഇപ്പോള്‍ നടത്തുന്നത്. ഉപയോഗിക്കുന്ന യൂണിറ്റിന് ആനുപാതികമായി അഞ്ചു സ്ലാബുകളാണുള്ളത്. ആദ്യ 50 യൂണിറ്റിനു 3.15 രൂപ. 51 – 100 വരെ യൂണിറ്റിനു 3.70 രൂപയും 101 – 150 വരെയുള്ള യൂണിറ്റിന് 4.80 രൂപയും 151 -200 യുണിറ്റ് 6.40 രൂപയും 201 – 250 ലെത്തുമ്പോള്‍ യൂണിറ്റിന് 7.60 രൂപയാകും. 250 കടന്നാല്‍ ഉപയോഗിച്ച മുഴുവന്‍ യൂണിറ്റിനും ഒരേ നിരക്കാണ്.  

സാധാരണ മാസങ്ങളില്‍ 250 യൂണിറ്റിനു താഴെ ഉപയോഗിച്ചിരുന്നവരെല്ലാം ഏപ്രിലില്‍ അതിലേറെ വൈദ്യുതി ഉപയോഗിച്ചു. ഏപ്രില്‍ ശരാശരിയായി കണക്കാക്കിയപ്പോള്‍, കുറഞ്ഞ ഉപയോഗമുണ്ടായിരുന്ന മുന്‍ മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ടെലിസ്‌കോപിക് ബില്ലിങ് ആനുകൂല്യം നഷ്ടമായി. പല വീടുകളിലും 250 യൂണിറ്റിന് മുകളില്‍ ഉപയോഗം കടന്നുവെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരും പറയുന്നത്.

നിരക്ക് വര്‍ധിപ്പിച്ചുവെന്ന് ഔദ്യോഗികമായി പറയാതെ തന്നെ നിരക്ക് കൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണ മായും സൗജന്യമാക്കാനും എപിഎല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്‌ക്കാനും  

സര്‍ക്കാരും കെഎസ്ഇബിയും തയാറാകണമെന്നാണ് ആവശ്യം. വൈദ്യുതി ബില്ലില്‍ പരാതി ഉള്ളവര്‍ക്ക് വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസുകളില്‍ പരാതി നല്‍കാമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ളയും പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍വൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.