Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

വടപളനിയും കോടമ്പാക്കവും ഇവിടെത്തന്നെയുണ്ട്

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈയ്‌ക്ക് ഇന്നും അതേ പ്രൗഢി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകള്‍ 90 ശതമാനവും അതത് നാടുകളിലേക്ക് കൂടുമാറിയെങ്കിലും ഇന്ത്യയിലെ ഏത് പ്രാദേശിക ഭാഷാ ചലച്ചിത്രത്തിന്റെയും ഫൈനല്‍ ടച്ചപ്പ്, അത് ചെന്നൈയില്‍ത്തന്നെയാകും. ലോകസിനിമാലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട് ചെന്നൈയും തമിഴ് സിനിമാലോകവും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 2, 2020, 05:21 pm IST
in Bollywood

മലയാള സിനിമ അറബിക്കടലിന്റെ റാണിയായ കൊച്ചിയിലേക്ക്  പറിച്ചുനടപ്പെട്ടുവെങ്കിലും തായ്‌വേരുകള്‍ ഇപ്പോഴും അങ്ങ് പഴയ മദ്രാസായ ചെന്നൈയിലാണ്. മലയാള സിനിമയില്‍ ഒന്നു തൊടണമെങ്കില്‍ മദ്രാസില്‍ പോകാതെ തരമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. ഇന്നും അതുണ്ട് എന്നത് സിനിമാ ലോകം അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

വടപളനിയിലെയും കോടമ്പാക്കത്തെയും ഓരോ തെരുവുകളിലുമുണ്ട് സിനിമാക്കാര്‍ക്ക് മാത്രമായുള്ള ടീ ഷോപ്പുകള്‍.  പുലര്‍ച്ചെ നാല് മണിമുതല്‍ ഏഴ് മണിവരെ  തെരുവുകളില സിനിമാ തൊഴിലാളികളാണ് എന്നുതന്നെ പറയാം. സിനിമാ ഷൂട്ടിങ്ങിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ തെരുവുകളില്‍ നിന്നാണ് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. മെസ്  മുതല്‍  നടന്മാര്‍വരെ എല്ലാം ഇവിടെ എത്തിയിട്ടേ പോകൂ.

ശരാശരി മലയാള സിനിമാ പ്രേക്ഷകനും സിനിമാ പ്രവര്‍ത്തകര്‍ക്കും കോടമ്പാക്കവും വടപളനിയും  സാലിഗ്രാമവും മറക്കാനാവില്ല ഒരിക്കലും. ഇന്നും മലയാള സിനിമയുടെ അവസാന മിനുക്കു പണികള്‍ക്ക് വേണ്ടിയെങ്കിലും ചെന്നൈ എന്ന പഴയ മദ്രാസില്‍ എത്താതെ പറ്റില്ല. അത്രയ്‌ക്ക് ബന്ധമുണ്ട് മലയാള സിനിമാ ലോകവും ഈ മഹാനഗരവും തമ്മില്‍.

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈയ്‌ക്ക് ഇന്നും അതേ പ്രൗഢി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകള്‍ 90 ശതമാനവും അതത് നാടുകളിലേക്ക് കൂടുമാറിയെങ്കിലും ഇന്ത്യയിലെ ഏത് പ്രാദേശിക ഭാഷാ ചലച്ചിത്രത്തിന്റെയും ഫൈനല്‍ ടച്ചപ്പ്, അത് ചെന്നൈയില്‍ത്തന്നെയാകും. ലോകസനിമാലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട് ചെന്നൈയും തമിഴ് സിനിമാലോകവും.

ചെന്നൈ നഗരത്തില്‍ നൂറു കണക്കിന് ചെറുതും വലുതുമായ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോകളും സ്റ്റുഡിയോ ഫ്‌ളോറുകളും ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എവിഎം, ഭരണി, അരുണാചലം, വിജയഗാര്‍ഡ, പ്രസാദ്, മുരുകാലയ, വാഹിനി, വിജയ ലാബ്, സത്യ എന്നിവയായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഇന്ന് അതില്‍ പകുതിയിലേറെ വന്‍ വ്യവസായ സ്ഥാപനങ്ങളും ആശുപത്രികളും, ഷോപ്പിങ് കോംപ്ലെക്‌സുകളുമൊക്കെയായി മാറിയെങ്കിലും ചുരുക്കം ചിലത് പഴയ പ്രൗഢിയോടെ അവശേഷിക്കുന്നുമുണ്ട്. എവിഎം, പ്രസാദ്  എന്നിവ ഇതില്‍പ്പെടുന്നു. എന്നാല്‍ മലയാളികള്‍ക്ക് സുപരിചിതമായ ഭരണി സ്റ്റുഡിയോ ഒരു ആശുപത്രിയായി മാറിയിരിക്കുകയാണ്.

വടപളനിയിലെ ഭരണി സ്റ്റുഡിയോ എന്ന് ബോര്‍ഡ് കണ്ട് അകത്ത് കടന്നപ്പോള്‍ കണ്ട കാഴ്ച നിരാശപ്പെടുത്തുന്നതായിരുന്നു. സ്‌ട്രെച്ചറും വീല്‍ചെയറുകളും ഡോക്ട്ര്‍മാരും നേഴ്‌സുമാരുമൊക്കെയായിഅന്തരീക്ഷം  ആകെ മാറിയിരിക്കുന്നു.  പട്ടണ പ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഐ.വി. ശശിയെ കാണാന്‍ പോകുന്ന പോലെയായിരുന്നു അനുഭവപ്പെട്ടത്. ഷൂട്ടിങ് ആയിരിക്കുമെന്ന് സംശയിച്ച് സെക്യൂരിറ്റിയോടുള്ള അന്വേഷണത്തില്‍… ”സാര്‍, നീങ്കേ നിനക്കന മാതിരി അല്ല. ഷൂട്ടിങ് അല്ല… ഇപ്പോ ഇത് പെരിയ ഹോസ്പിറ്റല്‍ താനേ…” എന്ന് ചിരിയോടെയുള്ള മറുപടിയാണ് ലഭിച്ചത്. തിരികെ പോകുവാന്‍ ശ്രമിക്കുമ്പോഴാണ് അല്‍പ്പം സിനിമാ കമ്പക്കാരനായ സെക്യൂരിറ്റി ഇടവഴികളിലൂടെ ഹോസ്പ്പിറ്റലിന്റെ പിന്നിലുള്ള ഭരണി സ്റ്റുഡിയോയുടെ ശേഷിപ്പുകളിലേക്ക് ഞങ്ങളെ വഴികാണിച്ച് വിട്ടത്.

അവിടെനിന്ന്  300 മീറ്റര്‍ മാറിയാണ് പ്രസാദ് സ്റ്റുഡിയോ കോംപ്ലക്‌സ്. ഇവിടെ ചെല്ലുമ്പോള്‍ രണ്ട് തമിഴ് ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. വളരെ ആവേശത്തോടെ ലാബിന്റെ മുന്‍വശത്തെത്തിയപ്പോള്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ നായകന്മാരുടേയും നായികമാരുടേയും ചെറിയ ചിത്രങ്ങളോടെയുള്ള കൂറ്റന്‍ ബോര്‍ഡ് കാണാം. കാലഘട്ടത്തിന്റെ കുതിച്ച് ചാട്ടത്തിനൊപ്പം സാങ്കേതിക സംവിധാനങ്ങളൊരുക്കി പ്രസാദ് സ്റ്റുഡിയോ ഇന്നും മുന്‍നിരയില്‍ത്തന്നെയാണ്.

വടപളനിയിലെയും  കോടമ്പാക്കത്തെയും  തെരുവുകളില്‍ കാണുവാന്‍ കഴിയുന്നത് സിനിമാ രംഗത്തെ സംഘടനകളുടെ ഓഫീസുകളും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്ന ഏജന്‍സി ഓഫീസുകളും, സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റ് ഏജന്‍സി ഓഫീസുകളുമാണ്.  

ഇടനാഴികളിലെ ബില്‍ഡിങ്ങുകളില്‍ ലോഡ്ജുകളും നിരവധിയാണ്. മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖര്‍ ആദ്യകാലത്ത് താമസിച്ചിരുന്ന ലോഡ്ജുകളും ഇവിടെയുണ്ട്.  കോടമ്പാക്കത്തെയും വടപളനിയിലെയും കൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കുവരെ പറയാനുള്ളത് സിനിമാ കഥകള്‍ മാത്രമാണ്.

സുനീഷ് മണ്ണത്തൂര്‍

9447420845

Tags: movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.