Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രവാസി അനൂപ് മാത്യു പറയും; എല്ലാം സജ്ജമാക്കിയ കേരളത്തിന്റെ കാര്യം

അബുദാബിയില്‍നിന്ന് കടവന്ത്ര സ്വദേശി അനൂപ് മാത്യു കൊച്ചി വിമാനത്താവളത്തിലെത്തിയത് മെയ് 18ന്. മൂന്നുമാസ വിസയില്‍ പോയതാണ്, കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങി. അബുദാബിയില്‍ കൊറോണ പരിശോധന നടത്തി ഇല്ലെന്നുറപ്പാക്കിയാണ് വിമാനം കയറിയത്. വിവിധ ജില്ലകളിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം നെടുമ്പാശേരിയില്‍ ഇറങ്ങി, അവിടെ മൂന്നു ഫോമുകള്‍ പൂരിപ്പിച്ചു നല്‍കി. അപ്പോള്‍ ടാക്‌സി എന്നെഴുതിയ പേപ്പര്‍ മടക്കി നല്‍കി; മറ്റുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി എന്നും. അന്വേഷിച്ചപ്പോള്‍, ഇവിടെ നില്‍ക്കണ്ട താഴേക്ക് പോകൂ എന്നായി. ദേഷ്യപ്പെടുകയും ചെയ്തു. താഴെ ചെന്നപ്പോള്‍ അവിടെയും കൃത്യമായ മറുപടി ഇല്ല,

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 24, 2020, 05:50 am IST
inArticle

കൊച്ചി: കേന്ദ്രം പ്രവാസികളെ കൊണ്ടുവരൂ, രണ്ടര ലക്ഷത്തെ താങ്ങാന്‍ ഞങ്ങള്‍ തയാര്‍ എന്നു പറഞ്ഞ കേരളത്തിലെ യഥാര്‍ഥ അവസ്ഥ അനൂപ് മാത്യു പറയുന്നത് ഇങ്ങനെയൊക്കെയാണ്. പല കാര്യത്തിലും അന്താരാഷ്‌ട്ര തലത്തില്‍ ചിലര്‍ പ്രചരിപ്പിച്ചതില്‍ പലതും പൊള്ളത്തരമെന്നാണ് അനുദിനം വ്യക്തമാകുന്നത്.  

അബുദാബിയില്‍നിന്ന് കടവന്ത്ര സ്വദേശി അനൂപ് മാത്യു കൊച്ചി വിമാനത്താവളത്തിലെത്തിയത് മെയ് 18ന്. മൂന്നുമാസ വിസയില്‍ പോയതാണ്, കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങി. അബുദാബിയില്‍ കൊറോണ പരിശോധന നടത്തി ഇല്ലെന്നുറപ്പാക്കിയാണ് വിമാനം കയറിയത്. വിവിധ ജില്ലകളിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം നെടുമ്പാശേരിയില്‍ ഇറങ്ങി, അവിടെ മൂന്നു ഫോമുകള്‍ പൂരിപ്പിച്ചു നല്‍കി. അപ്പോള്‍ ടാക്‌സി എന്നെഴുതിയ പേപ്പര്‍ മടക്കി നല്‍കി; മറ്റുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി എന്നും. അന്വേഷിച്ചപ്പോള്‍, ഇവിടെ നില്‍ക്കണ്ട താഴേക്ക് പോകൂ എന്നായി. ദേഷ്യപ്പെടുകയും ചെയ്തു. താഴെ ചെന്നപ്പോള്‍ അവിടെയും കൃത്യമായ മറുപടി ഇല്ല, ഹെല്‍പ്പ് ഡസ്‌കിലേക്കയച്ചു. അവിടെ കൗണ്ടറിനു മുന്നില്‍ ഒരു യുവതി കരഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. എന്നോട് അടുത്തുചെല്ലേണ്ട, അവിടെ നിന്ന് സംസാരിച്ചാല്‍ മതിയെന്നും ടാക്‌സി എന്ന് എഴുതിത്തന്നാല്‍ ടാക്‌സിയില്‍ പോകണം, അല്ലാതെ ഒന്നും പറയാനില്ലെന്നും മറുപടി നല്‍കി. എന്നാല്‍, പുറത്തിറങ്ങിയപ്പോള്‍ പലരും ഇക്കാര്യത്തില്‍ സംശയം പറഞ്ഞു. പിന്നെയും ഹെല്‍പ് ഡസ്‌കില്‍ ചെന്നപ്പോള്‍ അവര്‍ അടുപ്പിച്ചില്ല. അപമാനിച്ചു സംസാരിച്ചു.

ടാക്‌സിയില്‍ പോകാന്‍ കൈയില്‍ പണമില്ല. ചെല്ലുന്ന കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ല, ക്വാറന്റൈന്‍ കഴിഞ്ഞ് പറഞ്ഞാല്‍ മതിയല്ലോ എന്നു കരുതി. കാറിന് 1000 രൂപ കൊടുക്കണമായിരുന്നു. കാര്‍ഡു വഴി പണം നല്‍കി. വണ്ടിയിലിരിക്കുമ്പോള്‍, മൊബൈല്‍ ബാറ്ററി തീരാറായതിനല്‍ സുഹൃത്തിനോട് സംസാരിച്ച് കാര്യങ്ങള്‍ പറഞ്ഞു, സഹായം തേടി. അമ്മയോട് സംസാരിച്ചു, കടവന്ത്ര പോലീസിലും അറിയിച്ചു. അങ്ങനെ വീട്ടിലേക്ക് വരാന്‍ പാടില്ലെന്ന് അവരും അറിയിച്ചു.  വീട്ടിലെത്തി. അമ്മ വാതില്‍ തുറന്ന് ഞാന്‍ മുറിക്കുള്ളില്‍ കടന്നപ്പോള്‍ പുറത്തുനിന്ന് പൂട്ടി. അമ്മയ്‌ക്കോ വീട്ടിലാര്‍ക്കെങ്കിലുമോ എന്താണ് ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍നിന്നു കിട്ടിയ ഒരു പൊതിഭക്ഷണമുണ്ടായിരുന്നത് കഴിച്ചു. കിടന്നു.  

പിറ്റേന്ന് ഒരു പൊതുപ്രവര്‍ത്തകനെ വിളിച്ചു കാര്യം പറഞ്ഞു. കൗണ്‍സിലര്‍ ഫോണ്‍ എടുത്തില്ല. അമ്മ പോലീസില്‍ അറിയിച്ചു. മുറിയില്‍ പൂട്ടണ്ട, ഗേറ്റിനു പുറത്ത് പോകാതിരുന്നാല്‍ മതിയെന്നറിയിച്ചു. ഉച്ചവരെ ആരും ഭക്ഷണവുമായി വന്നില്ല. ഒടുവില്‍ അമ്മ പുറത്തുകൊണ്ടുവെച്ച ആഹാരം കഴിച്ചു.

അതിനിടെ വിമാനത്തില്‍നിന്നിറങ്ങിയ എന്നെ കാണാനില്ലെന്ന് വാര്‍ത്ത പരന്നു. ഉച്ചയോടെ കമ്മീഷണര്‍ ഓഫീസില്‍നിന്ന് ഫോണ്‍ വന്നു. തൊട്ടുപുറകേ പതിനഞ്ചോളം വിളികള്‍. കളക്ടറേറ്റില്‍നിന്ന് വിളിച്ച സ്ത്രീ പറഞ്ഞു അവര്‍ക്ക് അബദ്ധം പറ്റി സഹകരിക്കണമെന്ന്. ഞാന്‍ തയാറെന്നറിയിച്ചു. എയര്‍പോര്‍ട്ടില്‍ സംഭവിച്ചതെന്തെല്ലാമെന്ന് സിസി ടിവി നോക്കിയാല്‍ അറിയാം. മൂന്നുമണിയോടെ ആംബുലന്‍സ് വന്നു, എന്നെ കളമശേരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കി. ഞാന്‍ നാട്ടുകാര്‍ക്കു മുമ്പില്‍ തെറ്റുകാരനായി. വീട്ടുകാര്‍ കുറ്റക്കാരായി. അവരും ഇപ്പോള്‍ ക്വാറന്റൈനിലാണ്.  

വിമാനത്താവളത്തില്‍ എല്ലാരും പിപിഇ കിറ്റ് ധരിച്ചാണിരിപ്പ്. യാത്രക്കാര്‍ പരിശോധന കഴിഞ്ഞ്, മാസ്‌കും കൈയുറയും ധരിച്ചാണ് വരുന്നത്. പിന്നെ എന്തിനീ പേടി. പേടിയാണെങ്കില്‍ അവരെന്തിനവിടെ ഇരിക്കുന്നു. കളക്ടര്‍ ഒരു മിന്നല്‍ പരിശോധന നടത്തിയാല്‍ അറിയാം, എന്താണവിടെ സംഭവിക്കുന്നതെന്ന്. തലേന്ന് രാത്രി എന്തോ കഴിച്ച് പുലര്‍ച്ചെ അബുദാബി വിമാനത്താവളത്തിലെത്തിയതാണ്. രാത്രി ഫ്‌ളൈറ്റില്‍ കിട്ടിയത് ഒരു ബണ്ണും ഒരു ബിസ്‌കറ്റും വെള്ളവുമാണ്, മാത്യു വിവരിക്കുന്നു.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.