Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക ആരോഗ്യ രംഗത്ത് ഇന്ത്യയ്‌ക്കുള്ള അംഗീകാരം; ഡോ. ഹര്‍ഷവര്‍ധന്റെ മികവ് അടയാളപ്പെടുത്തല്‍, കൈ എത്തും ദൂരത്ത്‌ ഡയറക്ടര്‍ ജനറല്‍ പദവി

ലോകആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യ ഭാരതീയനായി ഹര്‍ഷവര്‍ധന്‍ മാറും.

Janmabhumi Online by Janmabhumi Online
May 23, 2020, 01:19 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ സംഘടനയുടെ നയരൂപീകരണ സമിതിയായ ലോക ആരോഗ്യ അസംബ്‌ളിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റപ്പോള്‍, അത് ആഗോള തലത്തില്‍ ഇന്ത്യയ്‌ക്കുള്ള അംഗീകാരമായി. ഹര്‍ഷവര്‍ധന്‍ എന്ന ഡോക്ടറുടെ മികവ് അടയാളപ്പെടുത്തലും. ലോകാരോഗ്യ അസംബ്ലിയുടെ നയങ്ങളും തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുകയാണ് ബോര്‍ഡിന്റെ മുഖ്യ ദൗത്യം. ലോകരാജ്യങ്ങളെ വിറപ്പിച്ച കൊറോണയെന്ന മഹാമാരിക്കെതിരായ ഇന്ത്യയിലെ പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നതിനിടെയാണു പുതിയ നിയോഗം. കൊറോണ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സംഘടനയുടെ നിര്‍ണ്ണായക സമയത്തുമാണ് ഹര്‍ഷവര്‍ധന്റെ നിയമനം. ചൈനീസ് പക്ഷപാദത്തിന്റെ പേരില്‍ പേരുദോഷം കേള്‍ക്കുന്ന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോമിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി 2021 മെയ് മാസത്തില്‍ അവസാനിക്കുമ്പോള്‍ ആ സ്ഥാനത്തേക്കും ഡോ. ഹര്‍ഷവര്‍ധന്റെ പേരിനാകും മുന്‍ഗണന. എങ്കില്‍  ലോകആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യ ഭാരതീയനായി  ഹര്‍ഷവര്‍ധന്‍ മാറും.

കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താനും ലോകാരോഗ്യ സംഘടന തുടക്കത്തില്‍ സ്വീകരിച്ച നടപടികള്‍ ഉത്തരവാദിത്വ ബോധത്തോടെയായിരുന്നോ എന്ന് അന്വേഷിക്കാനും അസംബ്ലിയില്‍ ധാരണയായിട്ടുണ്ട്.

ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ലോകാരോഗ്യ സംഘടന തന്നെ ദുര്‍ബലമാകും എന്ന ആശങ്ക പരക്കെയുണ്ട്. ഈ അവസരത്തില്‍ തലപ്പത്തിരിക്കുന്ന ഡോ. ഹര്‍ഷവര്‍ധന്‍ നിലപാടുകള്‍ സംഘടനയുടെ ഭാവിക്കുതന്നെ നിര്‍ണ്ണായകമാകും

ലോകരാജ്യങ്ങളെ വിറപ്പിച്ച കൊറോണയെന്ന മഹാമാരിക്കെതിരായ വിജയം ഉറപ്പിക്കും വരെ വിശ്രമമില്ലെന്ന വാശിയിയൊടെപ്രതിരോധത്തിന്റെ മുന്‍ നിര പോരാളിയാണ്. ഡോ. ഹര്‍ഷവര്‍ധന്‍. കൊറോണയ്‌ക്കെതിരെ രാജ്യം സ്വീകരിച്ച മുന്‍കരുതലുകളും ചിട്ടയായ പ്രവര്‍ത്തനങ്ങളും ലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.  ഡോ. ഹര്‍ഷവര്‍ധന്റെ കൃത്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളും മാതൃകയാക്കുകയാണ്.

ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സമയത്തുതന്നെ ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ആദ്യത്തെയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ തന്നെ രോഗത്തെ നേരിടാന്‍ രാജ്യം പൂര്‍ണമായും സജ്ജമായിരുന്നു. ആരോഗ്യമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മികച്ച ഒരു ടീമിനെ തയാറാക്കുകയാണ് ഹര്‍ഷവര്‍ധന്‍ ആദ്യം ചെയ്തത്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുവാദത്തോടെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലും മോണിറ്ററിങ് സംവിധാനം ഒരുക്കി. ഇന്റര്‍നാഷണല്‍ പാസഞ്ചേഴ്‌സിന് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. ഇതില്‍ യാത്രാവിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തി. ചൈന ഉള്‍പ്പെടെ രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരെ ട്രാന്‍സിറ്റ് റൂമിലേക്കു മാറ്റി പരിശോധിച്ചു. സംശയം തോന്നിയവരെ വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചു. ഇതെല്ലാം ഇന്ത്യയില്‍ രോഗവ്യാപനവും മരണവും കുറയാന്‍ സഹായകരമായി.

രോഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് 373 സര്‍ക്കാര്‍ ലബോറട്ടറികളിലൂടെയും 152 സ്വകാര്യ ലബോറട്ടറികളിലൂടെയും പ്രതിദിനം 1,00,000 പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അസാധ്യമെന്ന് പറഞ്ഞവരെ ഹര്‍ഷവര്‍ധന്‍ അമ്പരപ്പിച്ചു. ഇതുവരെ 22,79,324 ലധികം പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇന്ന് 90,094 ഓളം സാമ്പിളുകള്‍ ഒരു ദിവസം മാത്രം പരിശോധിക്കുന്നുണ്ട്.

രാജ്യത്തിപ്പോള്‍ കൊറോണയെ നേരിടാന്‍ 916 ആശുപത്രികളും 2,044 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും 9,536 ക്വാറന്റയിന്‍ കേന്ദ്രങ്ങളും 6,309 കെയര്‍ സെന്ററുകളും സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 90.22 ലക്ഷം എന്‍ 95 മാസ്‌കുകളും 53.98 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) നല്‍കി. ഒരേ മനസ്സോടെ ഇന്ത്യ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഒരു ഡോക്ടറുടെ നന്മയുള്ള മനസ്സുമായി ഹര്‍ഷവര്‍ധന്‍ അമരത്ത് തന്നെയുണ്ടായിരുന്നു, ഇനിയും അത് തുടരുക തന്നെ ചെയ്യും.

ദല്‍ഹി ബിജെപി മുന്‍ അധ്യക്ഷനായിരുന്നു ഹര്‍ഷവര്‍ധന്‍. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 1979ല്‍ എംബിബിഎസ് ബിരുദം നേടി. 1983 ല്‍ ഇഎന്‍ടിയില്‍ സ്പെഷ്യലൈസ് ചെയ്തു. ദല്‍ഹിയിലെ തന്നെ പ്രമുഖനായ ഇഎന്‍ടി സര്‍ജനുമാണ് ഇദ്ദേഹം. ആര്‍എസ്എസിലൂടെയാണ് ഹര്‍ഷവര്‍ധന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1993ല്‍ ദല്‍ഹി നിയമസഭയിലെത്തി. 1993-98 കാലഘട്ടത്തില്‍ ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

പിന്നീട് ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി, പതിനാറാം ലോക്‌സഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി 2019 ജൂണ്‍ നാലിന് ചുമതലയേറ്റു. പോളിയോ നിര്‍മ്മാര്‍ജനത്തിന് ഇന്ത്യയില്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയ ഇദ്ദേഹം 1994ല്‍ ഗാന്ധിജയന്തി ദിനത്തില്‍ 12 ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി ആരംഭിച്ച പ്രവര്‍ത്തനമാണ് പിന്നീട് ഇന്ത്യയൊട്ടാകെ പോളിയോ നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാതൃകയായത്. അവശ്യമരുന്ന് പട്ടിക തയ്യാറാക്കിയും മറ്റും ജനകീയ ഔഷധനയം വിജയകരമായി നടപ്പിലാക്കാന്‍ ഹര്‍ഷവര്‍ധന്‍ ശ്രമിച്ചു.

Tags: healthലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

News

വിവാഹശേഷം ഡിമെൻഷ്യ സാധ്യത വർദ്ധിക്കുമോ ? പഠനം എന്താണ് പറയുന്നതെന്ന് നോക്കാം

News

ഓട്സ് ഉപയോഗിച്ച് തണുത്തതും ആരോഗ്യകരവുമായ കുൽഫി ഉണ്ടാക്കൂ, ഇത് വളരെ രുചികരമാണ്

Kerala

എട്ടാം ക്ലാസുകാരി ഗര്‍ഭിണി: പിതാവ് അറസ്റ്റില്‍

News

ശരീരഭാരം കുറയ്‌ക്കാൻ കുതിർത്ത പയർ മികച്ചത് ; അറിയാം പയറിന്റെ ഗുണഫലങ്ങൾ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ വിറപ്പിക്കാൻ ; ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ : എസ്–400 ക്ക് പിന്നാലെ റഷ്യയിൽ നിന്ന് എസ് – 500 എത്തും

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജം ; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് സൈന്യം

രാജ്യത്തിന്റെ വീര്യം ഉയർത്തിയവർക്ക് ആദരവ് ; സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഭീകരനല്ല ; പാവപ്പെട്ട കുടുംബത്തിലെ മതപ്രഭാഷകനെന്ന് പാകിസ്ഥാൻ സൈന്യം

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies