Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മന്ത്രി ഷൈലജയുടെ തുന്നല്‍ ടീച്ചറെന്ന മറുപടിയെ പുകഴ്‌ത്തിയ സൈബര്‍ സഖാവിന് ഭാര്യയുടെ മറുപടി; മലയാളം പഠിപ്പിക്കുന്നതിന് നിങ്ങള്‍ പച്ചത്തെറി പറഞ്ഞിട്ടില്ലേ

കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കള്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തന്റെ ഭാര്യയുടെ അധ്യാപന വിഷയമായ മലയാളത്തെ മുന്‍നിര്‍ത്തി പരിഹസിക്കുകയും പച്ചത്തെറി പറയുകയും ചെയ്തിട്ടില്ലെ എന്ന ബിലു പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 11:28 am IST
in Social Trend

തിരുവനന്തപുരം: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവന്‍ വെടിവച്ചു കൊല്ലണമെന്നതടക്കം വിദ്വേഷം വിളമ്പുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ സൈബര്‍ സഖാവ് ദീപക് ശങ്കരനാരായണനെതിരേ സ്വന്തം ഭാര്യ രംഗത്ത്. ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ താന്‍ തുന്നല്‍ ടീച്ചറാണെന്ന ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു. തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെ പുകഴ്‌ത്തിയാണ് ദീപക് ശങ്കരനാരായണന്‍ പ്രതികരിച്ചത്.  

ദീപക്കിന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു-  

താന്‍ തുന്നല്‍ ടീച്ചറാണെന്ന് പ്രചരിപ്പിക്കുന്നവരെ താന്‍ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചര്‍ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദര്‍ഭികമായിപ്പോലും കൊടുക്കുന്നുമില്ല. ‘തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ?’ എന്നാണ് അവരുടെ ഉത്തരം.

മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്‌ട്രീയമായ തിരുത്തല്‍. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറല്‍ നെറ്റ്വര്‍ക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സര്‍ജറി.ഷൈലജ ടീച്ചറുടേത് വെറുമൊരു ഓപ്പറേഷണല്‍ സക്‌സസ് അല്ല എന്ന് മനസ്സിലാക്കാന്‍ ആ ഒറ്റവാചകം മതി.ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയര്‍പ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്‌തെടുക്കുന്നതാണ്.

എന്നാല്‍, ഈ പോസ്റ്റിനു ശേഷം ദീപക് ശങ്കരനാരായണന്‍ എന്ന രാഷ്‌ട്രീയ വിവേകിയായ മനുഷ്യനോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് എന്ന ആമുഖത്തോടെയാണു ഭാര്യ ബിലു പത്മിനി നാരായണന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.  

കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കള്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തന്റെ ഭാര്യയുടെ അധ്യാപന വിഷയമായ മലയാളത്തെ മുന്‍നിര്‍ത്തി പരിഹസിക്കുകയും പച്ചത്തെറി പറയുകയും ചെയ്തിട്ടില്ലെ എന്ന ബിലു പ്രതികരിച്ചു. മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചാല്‍ പരസ്യമായി മുന്നിലേക്ക് വരാന്‍ തയാറാണെന്നും അവര്‍ പറയുന്നു.   ഇതോടെ, വിഷയത്തില്‍ ദീപക്കിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീപക്ഷവും നവോത്ഥാനവും വിളമ്പുന്ന സൈബര്‍ സഖാക്കളുടേയും തനിനിറം ഇതാണെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിക്കുന്നത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം (അശ്ലീലപദങ്ങള്‍ ഒഴിവാക്കുന്നു)-

ദീപക് ശങ്കരനാരായണന്‍ എന്ന രാഷ്‌ട്രീയ വിവേകിയായ ഈ മനുഷ്യനോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്.

1 -കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ അധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കള്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തന്റെ ഭാര്യയുടെ അധ്യാപന വിഷയമായ മലയാളത്തെ മുന്‍ നിര്‍ത്തി പരിഹസിക്കുകയും verbal abuse ചെയ്യുകയും ചെയ്യുന്നില്ലേ?

2 – പച്ച മലയാളം ചെരയ്‌ക്കാന്‍ പോകുന്നവള്‍ , $%& ക്കുത്തിയ മലയാളം കൊണ്ടു നടന്നോളും ഇത്തരം വാചകങ്ങള്‍ എത്രയോ തവണ പറഞ്ഞിട്ടില്ലേ?

3. – ശൈലജ ടീച്ചറുടെ മറുപടി തൊഴില്‍ വിഷയങ്ങളുടെ മേഖലകളുടെ നീതിയിലും അതു ചെയ്യുന്നവരുടെ അഭിമാനത്തിലും ഊന്നിയ ഒന്നാണ്. അതിനെ മാനിക്കുന്ന താങ്കള്‍ക്ക് കാലടി സംസ്‌കൃതയൂണിവേഴ്‌സിറ്റിയില്‍ അഞ്ചുവര്‍ഷം താല്‍ക്കാലിക അധ്യാപികയും 13 വര്‍ഷമായി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറിയിലും മൂന്നു വര്‍ഷമായി മലയാളം മിഷന്‍ കര്‍ണാടക സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററും ആയി ജോലി ചെയ്യുന്ന ഭാര്യയുടെ മലയാള വിഷയം അംഗീകരിക്കാന്‍ സാധിക്കാത്തത് നിങ്ങളുടെ സൈബര്‍ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ ഊളത്തരമല്ലേ?

4- എഴുതുന്ന രാഷ്‌ട്രീയത്തിന് അത്രയും ഒപ്പം ജീവിക്കാന്‍ നമുക്ക് സാധിച്ചെന്നു വരില്ല. പക്ഷേ പുറത്തു പറയുന്നതിന് നേര്‍ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവര്‍ത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്, പാപ്പരത്തമാണ്.

5 – അടുപ്പില്‍ തൂറി വെച്ചും തമ്പ്രാക്കന്‍മാര്‍ക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആണ്‍ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോള്‍ യാതൊരു അല്‍പ്പത്തവും അര്‍ഹതയില്ലായ്‌മയും നിങ്ങള്‍ക്ക് തോന്നാതിരുന്നതിന് പിന്നില്‍. തുല്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന അടുത്ത തലമുറ ആശ്വാസത്തോടെ അത് വായിക്കുമ്പോള്‍ പങ്കിടുമ്പോള്‍ അതില്‍ നടക്കുന്ന ഒരു സാംസ്‌കാരിക വഞ്ചനയുണ്ട്. അടുത്ത തലമുറയോട് നിങ്ങളെപ്പോലുള്ളവര്‍ കാണിക്കുന്ന രാഷ്‌ട്രീയ ബൗദ്ധിക സത്യസന്ധതയില്ലായ്‌മയാണ് അത്.

5. നിങ്ങളിതു നിഷേധിക്കുന്നുവെങ്കില്‍ ഭാര്യയായിത്തന്നെ അവള്‍ പരസ്യമായി മുന്നിലേക്കു വരാന്‍ തയ്യാറാണ്..

6- നിഷേധിക്കുന്നില്ല എങ്കില്‍ മേല്‍പ്പറഞ്ഞ പോസ്റ്റ് എഴുതാനുള്ള ധാര്‍മ്മിക അവകാശം ഇല്ലാത്ത രാഷ്‌ട്രീയമായി അല്‍പ്പം പോലും വളരാന്‍ കഴിയാത്ത അത്തരമൊരു വളര്‍ച്ച ബുദ്ധിജീവികള്‍ക്ക് ആവശ്യമേയില്ല എന്നു കരുതുന്ന ഒരാള്‍ എന്ന സമ്മതമായി അതിനെ മലയാള സൈബര്‍ ലോകവും എടുക്കണം.

ഇതും രാഷ്‌ട്രീയമായ ഒരു തിരുത്തലായി എടുക്കണമെന്ന് . തൊഴിലിന്റെ പേരില്‍ വര്‍ഷങ്ങളായി ഒരാളോട് കാണിക്കുന്ന – വീട്ടകങ്ങളില്‍ മറ്റൊരു പാടു പുരുഷന്മാര്‍ കാണിച്ചു കൊണ്ടിരിക്കുന്ന അറിഞ്ഞിട്ടും നിങ്ങളില്‍ പലരും കണ്ടില്ലെന്നു നടിക്കുന്ന പുച്ഛത്തിന്റെ ന്യൂറല്‍ നെറ്റ് വര്‍ക്കിലേക്കുള്ള ഇത്തിരി നീണ്ട സര്‍ജറി!

പോസ്റ്റ് താഴെ ചേര്‍ക്കുന്നു.

താന്‍ തുന്നല്‍ ടീച്ചറാണെ ന്ന് പ്രചരിപ്പിക്കുന്നവരെ താന്‍ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചര്‍ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദര്‍ഭികമായിപ്പോലും കൊടുക്കുന്നുമില്ല.

‘തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ?’ എന്നാണ് അവരുടെ ഉത്തരം.മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്‌ട്രീയമായ തിരുത്തല്‍. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറല്‍ നെറ്റ്വര്‍ക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സര്‍ജറി.ഷൈലജടീച്ചറുടേത് വെറുമൊരു ഓപ്പറേഷണല്‍ സക്‌സസ് അല്ല എന്ന് മനസ്സിലാക്കാന്‍ ആ ഒറ്റ വാചകം മതി.

ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയര്‍പ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്‌തെടുക്കുന്നതാണ്.

Tags: cpmSocial Mediafact check
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.