Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കരിയറിന്റെ തുടക്കത്തില്‍ അഗാര്‍ക്കറിന് ലഭിച്ചത് വന്‍ ഹൈപ്പ്; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിന്‍ഗാമി എന്ന് വിലയിരുത്തപ്പെട്ടു

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ചില മികച്ച ഇന്നിങ്സുകള്‍ കളിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. ഇന്ത്യക്കു വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും നാലു ടി20കളും കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ 2007ലെ പ്രഥമ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ടീമിലും അംഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 07:05 pm IST
in Cricket

മുംബൈ: ഇന്ത്യയുടെ മികച്ച പേസര്‍മാരുടെ നിരയിലാണ് മുന്‍ താരം അജിത് അഗാര്‍ക്കറുടെ സ്ഥാനം. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് അഗാര്‍ക്കറിനെക്കുറിച്ച് ഉണ്ടായിരുന്ന് ഹൈപ്പ് ചെറുതൊന്നുമായിരുന്നില്ല. ബാറ്റിങ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയാവാന്‍ പോവുന്നവന്‍ എന്നായിരുന്നു കരിയറിന്റെ തുടക്കകാലത്ത് അഗാര്‍ക്കര്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതൊന്നും സംഭവിച്ചില്ല, വെറുമൊരു പേസ് ബൗളര്‍ മാത്രമായി അഗാര്‍ക്കറുടെ കരിയര്‍ അവസാനിക്കുകയായിരുന്നു. 

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ചില മികച്ച ഇന്നിങ്സുകള്‍ കളിക്കാന്‍ കഴിഞ്ഞുവെന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. ഇന്ത്യക്കു വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും നാലു ടി20കളും കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ 2007ലെ പ്രഥമ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ടീമിലും അംഗമായിരുന്നു. കരിയറില്‍ 349 വിക്കറ്റുകളെടുത്ത അദ്ദേഹം 2013ല്‍ ക്രിക്കറ്റിനോടു വിടപറയുകയും ചെയ്തു. അഗാര്‍ക്കറെ സച്ചിനുമായി തുടക്കകാലത്ത് താരതമ്യം ചെയ്യാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. ഇതേക്കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം. പേസ് ബൗളിങിലാണ് അഗാര്‍ക്കര്‍ ക്ലിക്കായതെങ്കിലും മികച്ചൊരു ബാറ്റ്സ്മാന്‍ ആവാനായിരുന്നു ആദ്യ കാലത്തു താരം ശ്രമിച്ചത്. 

യഥാര്‍ഥത്തില്‍ ബാറ്റിങിനോടായിരുന്നു ആദ്യം കൂടുതല്‍ ഇഷ്ടം. നല്ലൊരു ബാറ്റ്സ്മാനായി മാറാനും ആഗ്രഹിച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ ബാറ്റിങില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. സച്ചിന്റെ കോച്ചായിരുന്ന രമാകാന്ത് അച്ചരേക്കര്‍ക്കു കീഴിലായിരുന്നു പരിശീലനം. തന്നില്‍ സ്പെഷ്യലായി എന്തോ ഉണ്ടെന്നു അദ്ദേഹത്തിനും തോന്നിക്കാണും. അച്ചരേക്കറുടെ കളരിയില്‍ നിന്നും വന്ന ഏറ്റവും കേമനെന്ന് അന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് സച്ചിനായിരുന്നു. പ്രവീണ്‍ ആംറെയെടക്കം പലരും അച്ചരേക്കറുടെ ശിക്ഷ്യന്‍മാരാണെങ്കിലും അവരൊന്നും സച്ചിനോളം പ്രശസ്തരായില്ലെന്നും അഗാര്‍ക്കര്‍ വിശദമാക്കി. 

അച്ചരേക്കറുടെ ശിക്ഷ്യനായതിനാലും സ്‌കൂള്‍ തലത്തില്‍ ബാറ്റിങില്‍ നല്ല പ്രകടനം നടത്തുന്നതിനാലും പലരും തന്നെ അന്നു താരതമ്യം ചെയ്തത് സച്ചിനോടായിരുന്നു. അടുത്ത സച്ചിന്‍ താനായിരിക്കുമെന്നും പലരും ഉറച്ചു വിശ്വസിച്ചു. ഇപ്പോള്‍ 16ാം വയസ്സിലൊക്കെ മികച്ച ബാറ്റിങ് കാഴ്ചവച്ചാല്‍ ഐപിഎല്ലില്‍ അവസരം ലഭിക്കും. ഐപിഎല്ലില്‍ തിളങ്ങിയാല്‍ അതു ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്യും. അന്നു ഐപിഎല്‍ പോലെ വലിയ അവസരങ്ങളൊന്നും ജൂനിയര്‍ താരങ്ങള്‍ക്കില്ല. സ്‌കൂള്‍ തലത്തില്‍ ഏറെ റണ്‍സെടുത്തു കൊണ്ടിരുന്നതിനാല്‍ തന്നെ മുംബൈയില്‍ നിന്നും സച്ചിനു ശേഷം പുതിയ ബാറ്റിങ് സെന്‍സേഷനെന്നു പലരും തന്നെ വിശേഷിപ്പിക്കാന്‍ തുടങ്ങിയെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. 

അച്ചരേക്കറിലും ഒരേ നാട്ടുകാരാണെന്നതിലും തീരുന്നില്ല സച്ചിനും അഗാര്‍ക്കറും തമ്മിലുള്ള സാമ്യം. ഒരേ സ്‌കൂളില്‍ തന്നെയാണ് ഇരുവരും പഠിച്ചുവെന്നത് മറ്റൊരു പ്രത്യേകതയാണ്. അന്നു സ്‌കൂളില്‍ പഠിക്കവെ സച്ചിന്‍ തന്റെ ഗ്ലൗസും പാഡുകളും തനിക്കു സമ്മാനിച്ചതായി അഗാര്‍ക്കര്‍ വെളിപ്പെടുത്തി. ഒരേ സ്‌കൂളിലായതിനാലും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്ന് തോന്നിയതിനാലുമാവാം സച്ചിന്‍ തന്റെ ഗ്ലൗസുകളും പാഡും തനിക്കു സമ്മാനിച്ചത്. അന്നു സച്ചിനെ അത്ര നന്നായി അറിയില്ലായിരുന്നു. അദ്ദേഹം സമ്മാനിച്ച പാഡുകള്‍ താന്‍ ഉപയോഗിച്ചില്ല. ഒരുപക്ഷെ അതുപയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ബാറ്റ്സ്മാനായി താന്‍ മാറുമായിരുന്നുവെന്നും അഗാര്‍ക്കര്‍ പറയുന്നു.

Tags: cricketസച്ചിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.