Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനുമതിയില്ലാതെ നിര്‍മ്മാണം; ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന് സ്റ്റോപ്പ് മെമ്മോ

എസ്. രാജേന്ദ്രന്‍ എംഎല്‍എയാണ് വീടിന്റെ രണ്ടാം നിലയില്‍ അനുമതിയില്ലാതെ ഷീറ്റിടാന്‍ ശ്രമിച്ചത്, സബ് കളക്ടര്‍ നേരിട്ട് ഇടപെട്ട് ഇത് തടയുകയായിരുന്നു

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
May 16, 2020, 09:03 am IST
in Kerala
എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാര്‍ ഇക്കാനഗറിലെ വീട് (ഫയല്‍)

FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീടിന്റെ രണ്ടാം നില നിര്‍മ്മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മൂന്നാര്‍ ഇക്കാനഗറിലുള്ള വീടിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുമതി വാങ്ങിക്കാതെ നടന്ന് വരുന്നതായി കണ്ടതോടെ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

ഇന്നലെ രാവിലെ വില്ലേജ് ഓഫീസറാണ് നേരിട്ടെത്തി ഇത് കൈമാറിയത്. നടത്തി വന്നിരുന്ന നിര്‍മ്മാണങ്ങളെക്കുറിച്ചും ഭൂമിയുടെ പട്ടയെത്തിക്കുറിച്ചും വിശദമായ അന്വേഷണങ്ങള്‍ നടത്താനും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിനെ അനുമതി വേണമെന്നിരിക്കെയായിരുന്നു എംഎല്‍എ തന്നെ ഇത് ലംഘിച്ചത്. പട്ടയമില്ലാത്ത സ്ഥലത്തിന് കൈവശാവകാശം അരുണ്‍ സെക്കറിയ എന്നയാളുടെ പേരിലാണ്.

വീടിന് മുകളിലുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് അതിന് മുകളില്‍ ഷീറ്റുകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. രണ്ടാം നിലയുടെ നിര്‍മ്മാണത്തിനാവശ്യമായ രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇത് സംബന്ധമായ രേഖകള്‍ ഹാജരാക്കുവാന്‍ എംഎല്‍എയ്‌ക്ക് കഴിഞ്ഞില്ല. മൂന്നാറിലെ ഇക്കാനഗറിലുള്ള സര്‍വ്വേ നമ്പര്‍ 912 ല്‍ പ്പെടുന്ന സ്ഥലത്തുള്ള എട്ട് സെന്റ് ഭൂമിയിലാണ് എംഎല്‍എയുടെ വീട് നിലനില്‍ക്കുന്നത്.  

അതേ സമയം വീടിന്റെ ചോര്‍ച്ച അടക്കുന്നതിനാണ് ഷീറ്റിടാന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വാദം. ഇക്കാര്യങ്ങളടക്കം പരിശോധിച്ച ശേഷം സ്‌റ്റോപ്പ് മെമ്മോ പിന്‍വലിച്ച് നിര്‍മ്മാണത്തിന് അനുവാദം നല്‍കാനുള്ള അവകാശം ജില്ലാ കളക്ടര്‍ക്കാണ്.

കെട്ടിടം കയ്യേറ്റ ഭൂമിയില്‍

 വിവാദങ്ങളൊഴിയാതെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട്. ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്‍ വീട് വച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന നേരത്തെ കണ്ടെത്തിയിരുന്നു. 2013ലാണ് ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ എസ്. രാജേന്ദ്രന്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. പേരില്‍ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് വീട് വയ്‌ക്കാനുള്ള ഫയല്‍ തീര്‍പ്പാക്കിയത്. ഇതേത്തുടര്‍ന്നാണ് കയ്യേറ്റ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ചത്.  

ഇതിന് തൊട്ടടുത്ത് എംഎല്‍എയുടെ സഹോദരന്‍ കതിരേശനും വീട് വച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ ആധികാരികത തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നു. മൂന്നാറിലെ ഭൂപ്രശ്നം വന്നപ്പോഴൊക്കെ ഈ വീടും വിവാദങ്ങളിലകപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലം മണ്ണിട്ടു നിരത്തിയതോടെ വിവാദങ്ങള്‍ ശക്തമായി. 2019ല്‍ അന്ന് ദേവികുളം സബ്കളക്ടര്‍ ആയിരുന്ന രേണുരാജ് ഇതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ വിവാദങ്ങള്‍ തണുത്തുവരുന്നതിനിടയിലാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.

Tags: houseconstructionDevikulamS.Rajendran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം കര്‍ക്കശമായി നിരീക്ഷിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശം

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies