Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആ ദൗത്യം കടമ, അഭിമാനമായിരുന്നു, അത്ഭുതവുമായി…

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള മിഷന്‍ വന്ദേ ഭാരതത്തിന്റെ ആദ്യ ദിവസത്തെ ദൗത്യത്തില്‍ പങ്കെടുത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ അനുഭവങ്ങളിലൂടെ

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
May 9, 2020, 04:57 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മിഷന്‍ വന്ദേ ഭാരതത്തിന്റെ ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 452 – ലെ ആറംഗ ക്രൂ ഒന്നടങ്കം പറയുന്നു; ‘ദൗത്യം ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു, അത്ഭുതമായിരുന്നു, രാജ്യത്തോടും ജോലിയോടുമുള്ള കടമ നിറവേറ്റലായിരുന്നു. അടുത്ത ദൗത്യത്തിന് അവസരം വന്നാല്‍ അതും ഏറ്റെടുക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്; അതിനിടെ കൊറോണ പരിശോധനാ ഫലംകൂടി അറിയണം. കമാന്‍ഡര്‍ അന്‍ഷുള്‍ ഷെറോണ്‍, ഫസ്റ്റ് ഓഫീസര്‍ റിസ്‌വിന്‍ നാസര്‍, സീനിയര്‍ കാബിന്‍ ക്രൂ ദീപക് മേനോന്‍, അഞ്ജന ജോണി, താഷി ഭൂട്ടിയ,റിയങ്ക സന്തോഷ് എന്നിവരായിരുന്നു ഐഎക്‌സ് 452 ലെ ജീവനക്കാര്‍.  

ഇത്രയും വലിയ, പ്രധാനപ്പെട്ട രക്ഷാദൗത്യത്തിന്റെ ഭാഗമായതില്‍ ക്രൂവിലെ അംഗങ്ങളും കമാന്‍ഡര്‍ അന്‍ഷുള്‍ ഷെറോണും അഭിമാനം കൊള്ളുന്നു. ക്യാപ്റ്റന്‍, ടേക്കോഫിന് മുമ്പ് നടത്തിയ അനൗണ്‍സ്‌മെന്റിലും ഈ ദൗത്യത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതിലെ അഭിമാനം അറിയിച്ചു. സംഘാംഗമായ റിയങ്ക പറഞ്ഞു; ”ഞങ്ങള്‍ക്ക് അഭിമാനം ഏറിയ അവസരം. രാജ്യം ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം നടത്തിയപ്പോള്‍ അതില്‍ പങ്കാളിയാകുകയെന്ന കടമ നിര്‍വഹിക്കാനായി. തൊഴില്‍പരമായ കടമകൂടിയാണത്. അതിലേറെ അത്ഭുതം ഈ അടിയന്തര സാഹചര്യത്തിലും യാത്രക്കാര്‍ കാണിച്ച ഉത്തരവാദിത്വവും അച്ചടക്കവുമായിരുന്നു.”

സാധാരണ വിമാനയാത്രകളില്‍ ചെറുതും വലുതുമായ പല കാര്യങ്ങള്‍ക്ക് യാത്രക്കാര്‍ സഹായം ചോദിക്കുക പതിവാണ്. അതില്‍ പലതും അവര്‍ക്കുതന്നെ ചെയ്യാവുന്നവയുമാണ്. പക്ഷേ, ”കാള്‍ ബട്ടണ്‍” ഒന്ന് അമര്‍ത്തിയാല്‍ സേവനം കിട്ടുമെന്നതിനാല്‍ അതിനേ മുതിരാറുള്ളു. പക്ഷേ, ഇന്നലെ അബുദാബി-കൊച്ചി വിമാനത്തില്‍ അങ്ങനെയായിരുന്നില്ല.

”യാത്രക്കാര്‍ ചിട്ടയോടെ കയറി. ഇരുന്നു. ആര്‍ക്കും ആവശ്യങ്ങളേ ഉണ്ടായിരുന്നില്ല. മുന്‍വശത്തെ ടോയ്‌ലറ്റ് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഒരു തിരക്കും പരാതിയും ഇല്ലാതെ യാത്രക്കാര്‍ സഹകരിച്ചു. ഗര്‍ഭിണികള്‍ ഏറെയുണ്ടായിരുന്നു. അവര്‍ക്കും ഒരു സേവനവും വേണ്ടിവന്നില്ല. ആദ്യമായാണ് ഇങ്ങനെയൊരു ഫ്‌ളൈറ്റ്,”  കൂട്ടുകാരും ഈ കാര്യം പങ്കുവെച്ചുവെന്ന് റിയങ്ക പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കുക എന്ന കൊറോണാ പ്രതിരോധ മാനദണ്ഡം കൃത്യമായി പാലിച്ചുതന്നെയായിരുന്നു വിമാനത്തിലെ ക്രൂവിന്റെ സേവനം. അതുകൊണ്ട്, പ്രവേശിച്ചപ്പോഴും പുറത്തിറങ്ങിയപ്പോഴും കൊടുത്ത നമസ്‌തേകളില്‍ മാത്രമായിരുന്നു യാത്രക്കാരുമായുള്ള ഇടപെടല്‍. ”യാത്രക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും വെള്ളവും ഭക്ഷണവും വരെ അവരവരുടെ സീറ്റ് ബാഗില്‍ ലഭ്യമാക്കിയിരുന്നു. സ്വാഗതം ചെയ്യാനും വിടപറയാനും നമസ്‌തേ പറഞ്ഞപ്പോള്‍ മാത്രമായിരുന്നു യാത്രക്കാരുമായി സമ്പര്‍ക്കം. വെള്ളം വേണമെങ്കില്‍ നല്‍കാന്‍ മുന്നിലും പിന്നിലും ടേബിളുകളില്‍ സജ്ജമാക്കിയിരുന്നു. ആരും അതുപോലും ആവശ്യപ്പെട്ടില്ല. എല്ലാവര്‍ക്കും നാട്ടിലെത്തിയാല്‍ മതിയായിരുന്നു. ഒടുവില്‍ നമസ്‌തേ പറഞ്ഞ് പോകുമ്പോള്‍ അവരുടെ കണ്ണുകള്‍ നനഞ്ഞു കണ്ടു, അത് അവരുടെ നാടെത്തിയ സന്തോഷംകൊണ്ടായിരുന്നു. അതുമാത്രം മതി ഞങ്ങളുടെ സമാധാനത്തിന്,” റിയങ്കയും കൂട്ടരും പറയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തത് എങ്ങനെ ? പാകിസ്ഥാനെ തുറന്നുകാട്ടുന്ന മുഴുനീള വീഡിയോ പുറത്തുവിട്ട് ബിഎൽഎ

India

പാക് സൈന്യത്തിന്റെ ആസ്ഥാനം ഏത് പാതാളത്തിൽ ഒളിച്ചാലും ഇന്ത്യൻ സൈന്യത്തിന്റെ റഡാറിൽ നിന്നും രക്ഷപ്പെടില്ല ; മുഴുവൻ പാകിസ്ഥാനും വിരൽ തുമ്പിലെന്ന് ഇന്ത്യ

Article

ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുമ്പോള്‍

Main Article

തമിഴ്‌നാട് ബില്ലുകളും സുപ്രീം കോടതിയുടെ കല്‍പിത അംഗീകാരവും

Editorial

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്താനെ സഹായിച്ച ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ ആ രാജ്യങ്ങളിൽ അയക്കില്ല: അതിർത്തിയിൽ ജാഗ്രത തുടരുന്നു

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു, കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

Garbage dumped on a road in East Delhi on Monday as MCD workers are on strike for the last 10 days due to non-payment of salaries for three months by the Municipal Corporations in Delhi.
Photo by K Asif
08/06/15

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പണികൊടുക്കാനുള്ള ‘സിംഗിള്‍ വാട്സാപ്പ്’ ജനം ഏറ്റെടുക്കുന്നു, ലഭിച്ചത് 7,921 പരാതികള്‍

പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് റോബോട്ടിക്സ് പഠിക്കാം, 29,000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കി

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies