Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുബിമല്‍ മറക്കുന്നതെങ്ങനെ

കളിമൈതാനങ്ങളില്‍ ഇരട്ടവേഷത്തില്‍ അവതരിച്ച താരം; ഫുട്‌ബോളിലും പിന്നെ ക്രിക്കറ്റിലും ഒരുപോലെ മിന്നിയ നക്ഷത്രം; വിടവാങ്ങിയത് ഭാരതത്തിലെ അത്ഭുതമനുഷ്യന്‍

എം. സതീശന്‍ by എം. സതീശന്‍
Apr 30, 2020, 11:36 pm IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

സുബിമല്‍ ചുനി ഗോസ്വാമി കാലത്തെയും കാല്‍പന്തുകളിയെയും ത്രസിപ്പിക്കുന്ന കഥയായി മാറിയിരിക്കുന്നു. ഫുട്‌ബോള്‍ പ്രാണവായുവായിരുന്ന കിഷന്‍ഗഞ്ചിലെ ചെറിയ മൈതാനങ്ങളില്‍ കാലുറപ്പിച്ച് നടക്കും മുമ്പ് കാല്‍പന്തുകളിയെ പ്രണയിച്ചവനാണ് മറയുന്നത്. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല. രാജ്യത്തെ കോടാനുകോടി കായികപ്രേമികളെ ആവേശത്തിലാഴ്‌ത്തിയ കളിമൈതാനങ്ങളില്‍ ഇരട്ടവേഷത്തില്‍ അവതരിച്ച ഒരാള്‍. ഫുട്‌ബോളിലും പിന്നെ ക്രിക്കറ്റിലും ഒരുപോലെ നക്ഷത്രമായി മിന്നിയവന്‍.

അക്കാലം ഏഷ്യന്‍ ഫുട്‌ബോള്‍ വംഗനാടിന്റെ മൈതാനങ്ങളില്‍ വിരിയുന്ന വസന്തമായിരുന്നു. ഗീത പഠിക്കാന്‍ ഫുട്‌ബോള്‍ കളിക്കുന്നതാവും നല്ലതെന്ന് ആരോഗ്യവും ക്ഷാത്രവീര്യവുമുള്ള മനസ്സിനെ പാകപ്പെടുത്താന്‍ ആഹ്വാനം ചെയ്ത സ്വാമിവിവേകാനന്ദന്റെ മണ്ണ്. മോഹന്‍ബഗാന്‍ ലോകമാകെ പ്രശസ്തമായ കളിക്കൂട്ടമായിരുന്നു അന്ന്. കുട്ടികളുടെ ബഗാന്‍, കൗമാരക്കാരുടെ ബഗാന്‍, യുവാക്കളുടെ ബഗാന്‍ എന്നിങ്ങനെ പല പല കളിയരങ്ങുകള്‍. കിഷന്‍ഗഞ്ചിലെ എട്ടുവയസ്സുകാരന്‍ സുബിമല്‍ അന്നേ നടന്നു കയറിയതാണ് ബഗാന്റെ തട്ടകത്തില്‍. ഒരിക്കലും പിരിയാതെ ഒറ്റ ക്ലബിന് വേണ്ടി മാത്രം ബൂട്ടണിയുമെന്ന പ്രതിജ്ഞയുമായി.

1946ലാണ് ഗുരു സിബ്ദാസ് ബാനര്‍ജിയുടെ കരം പിടിച്ച് ബഗാന്റെ മൈതാനത്ത് സുബിമല്‍ പന്ത് തട്ടി തുടങ്ങിയത്. 1954ല്‍ സീനിയര്‍ ബഗാന് വേണ്ടി  കുപ്പായമണിയുമ്പോള്‍ സുബിമലിനെ കാത്തുനിന്നത് കാല്‍പന്തുകളിയിലെ സൂപ്പര്‍ താര പദവിയായിരുന്നു. മുന്‍നിരയിലും മധ്യനിരയിലും കയറിയുമിറങ്ങിയും പ്ലേമേക്കറായി സുബിമല്‍. 1958ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി. ചൈനീസ് ഒളിമ്പിക് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച പ്രദര്‍ശന മത്സരം, പിന്നെ ബര്‍മയ്‌ക്കെതിരെ അരങ്ങേറ്റം. രണ്ടിനെതിരെ മൂന്ന് ഗോളിന് ബര്‍മയെ തുരത്തുേമ്പോള്‍ അതിലൊരു ഗോള്‍ സുബിമലിന്റെ ബൂട്ടില്‍ നിന്ന് പിറന്നതായിരുന്നു. ബഗാന്റെ കോട്ടയിലെ കുന്തമുനയെ റാഞ്ചാന്‍ ലോകത്തെ വമ്പന്‍ ക്ലബുകള്‍ വട്ടമിട്ടു പറന്ന കാലമായിരുന്നു അത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്മാരായ ടോട്ടന്‍ഹാം പല കുറി സുബിമലിന്റെ വാതിലില്‍ മുട്ടി. എന്നാല്‍ എട്ടാംവയസ്സില്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് തന്നെ വലുതാക്കിയ ബഗാന്റെ മൈതാനം വിട്ടുപോകാന്‍ അവന്‍ തയ്യാറായില്ല.

സുബിമല്‍ ചുനി ഗോസ്വാമി അമരം നിയന്ത്രിച്ച കാലം ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു. ലോകകായികഭൂപടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് താരശോഭ ഉണ്ടായിരുന്ന കാലം. ചുനിഗോസ്വാമി, പി.കെ.ബാനര്‍ജി, തുളസിദാസ്ബല്‍റാം ത്രയം മൈതാനങ്ങളില്‍ വിസ്മയം തീര്‍ത്ത കാലം. 1962ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ഗെയിംസ് ഫുട്‌ബോളിന്റെ ഫൈനലില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ച് സ്വര്‍ണമെഡല്‍ കഴുത്തിലണിയുമ്പോള്‍ ചുനിഗോസ്വാമി രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് സുവര്‍ണശോഭ പകരുകയായിരുന്നു. ഗെയിംസില്‍ പിറന്ന ഗോളുകള്‍ക്ക് പിന്നിലെ സൂത്രധാരനെ ലോകം തിരിച്ചറിഞ്ഞു. 62ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി ചുനി ഗോസ്വാമി. 1964ലെ ഏഷ്യാകപ്പില്‍ റണ്ണര്‍അപ്പായിരുന്നു ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യ.

ഇന്ത്യന്‍ കായികലോകം സുബിമലിനായി, അവന്റെ വിജയവഴികള്‍ക്കായി ആര്‍പ്പുവിളികളോടെ കാത്തുനിന്ന കാലമായിരുന്നു. എട്ടാം വയസ്സില്‍ കെട്ടിയ ബൂട്ട് സുബിമല്‍ പക്ഷേ വെറും ഇരുപത്തേഴ് വയസ്സുള്ളപ്പോള്‍ അഴിച്ചു. ബഗാന്റെ മൈതാനത്തോട് അപ്രതീക്ഷിതമായി വിട പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ യശസ്സിന്റെ കൊടുമുടിയില്‍ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു.  

ചുനിഗോസ്വാമിയുടെ കളം മാറി. ഡ്രിബ്ലിങിലൂടെയും കൃത്യതയാര്‍ന്ന പാസുകളിലൂടെയും കരുത്തുള്ള കിക്കുകളിലൂടെയും ഗാലറികളെ ഇളക്കിമറിച്ച ചുനി ഗോസ്വാമി ബംഗാളിന്റെ ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് തീപിടിപ്പിക്കുകയായിരുന്നു പിന്നീട്. 1973 വരെ ബംഗാള്‍ ക്രിക്കറ്റിന്റെ ഭാഗമായി കളം നിറഞ്ഞു. 1966ല്‍ സാക്ഷാല്‍ ഗാരി സോബേഴ്‌സിന്റെ വെസ്റ്റിന്‍ഡീസിനെ പിടിച്ചുകെട്ടിയത് സുബിമലിന്റെ സ്‌പെല്ലുകളായിരുന്നു. വെസ്റ്റിന്‍ഡ്യന്‍ കരുത്തിന്റെ എട്ടുവിക്കറ്റുകളാണ് സുബിമല്‍ അന്ന് പിഴുതെറിഞ്ഞത്. 1971-72 കാലത്ത് ബംഗ്ലാ രഞ്ജിടീമിന്റെ നായകനായിരുന്നു ചുനി ഗോസ്വാമി. കളിക്കളത്തിലെ കരിയറിന് ഇങ്ങനെയൊരു അവസാനം ലോകത്ത് തന്നെ മറ്റാര്‍ക്കെങ്കിലും ഉണ്ടാകാനിടയില്ല. എട്ടാം വയസ്സില്‍ മോഹന്‍ബഗാന്റെ മൈതാനത്ത് പന്ത് തട്ടി തുടങ്ങിയ ചുനി ഗോസ്വാമി ബ്രാബണ്‍ സ്റ്റേഡിയത്തില്‍ പാഡഴിച്ചു. രഞ്ജി ഫൈനലില്‍ കരുത്തരായ ബോംബെയോടായിരുന്നു തോല്‍വി.

1977ലാണ് ഒരു പ്രദര്‍ശനമത്സരത്തിന് ശേഷം സാക്ഷാല്‍ പെലെയുമായി സുബിമല്‍ രണ്ടര മണിക്കൂര്‍ നേരം സംസാരിച്ചു. ആദരവായിരുന്നു പെലെയ്‌ക്ക് സുബിമലിനോട്. സുബിമലിനാകട്ടെ ആരാധനയും. വര്‍ഷം 38 കഴിഞ്ഞു. 2015ല്‍ കൊല്‍ക്കത്തയിലെത്തിയ പെലെ ചുനി ഗോസ്വാമിയെ പഴയ ആദരവോടെ കെട്ടിപ്പുണര്‍ന്നു. മറക്കുന്നതെങ്ങനെ എന്ന് ചോദിച്ചു.

ഒരു കാലം മറയുകയാണ്. ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ എന്തെങ്കിലും ആയിത്തീരാന്‍ ഇന്ത്യന്‍ യുവത്വം കിതയ്‌ക്കുന്ന ഈ കാലത്തുനിന്നാണ് സുബിമല്‍ ചുനി ഗോസ്വാമിയെന്ന കിഷന്‍ഗഞ്ചുകാരന്‍ ചരിത്രമായി മാറുന്നത്. പഠിക്കാന്‍ ഏറെയുള്ള ചരിത്രം. ഒരുപാട് കഥകള്‍ ബാക്കീവെച്ച് സുബിമല്‍ മറയുന്നു. ഇന്ത്യന്‍ കാല്‍പന്തുകളിയുടെ ചരിത്രരേഖകളില്‍ ചുനിഗോസ്വാമിയുടെ ഇടം പെലെ ചൂണ്ടിക്കാട്ടിയതാണ്. മറക്കുന്നതെങ്ങനെ.

Tags: chuni goswamicricketfootballindianLife Story
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍
Football

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

Cricket

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

Football

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

Football

റോണോ-അല്‍ നാസര്‍ കരാര്‍ പുതുക്കി

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.ബി. കൃഷ്ണകുമാര്‍, അഡ്വ. എന്‍.ബി. മുരളീധരന്‍ (ബിഎംഎസ് പ്രഭാരി), ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു, സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ് തുടങ്ങിയവര്‍ സമീപം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബെ

ഐഎസ്എല്‍ ത്രിശങ്കുവില്‍; കോടതി വിധി കാത്ത് എഐഎഫ്എഫ്

പ്രേംനസീർ ശാർക്കര ഭഗവതിയുടെ സ്വന്തം പുത്രൻ, ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല: ടിനി ടോമിന് മറുപടിയുമായി ശാർക്കര നാട്ടുക്കൂട്ടം

വിംബിള്‍ഡണ്‍: ഇഗ – ബെലിന്‍ഡ സെമി

ഫ്‌ളൂമിനെന്‍സിനെതിരേ ചെല്‍സിയുടെ പെഡ്രോ ഗോള്‍ നേടുന്നു

ഫൈനലിലേക്ക് നീലച്ചിരി: ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

നിമിഷപ്രിയയുടെ മോചനം; ഗവർണറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും, ഇടപെടലുമായി രാജ്ഭവൻ

ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എഐയു കായിക വിഭാഗം ജോയിന്റ് സെക്രട്ടറി

ക്രൊയേഷ്യയുടെയും ബാഴ്‌സലോണയുടെയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ റാക്കിട്ടിച്് വിരമിച്ചു

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies