Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാല്‍സല്യ ബുദ്ധിയില്‍ വിശ്വാമിത്ര മഹര്‍ഷി

ഈ ഘട്ടത്തില്‍ രോഹിതന്‍ തന്നെ ഒരു ബലിമൃഗത്തെ കണ്ടെത്തി അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു ചെന്നു എന്നാണ് ഭാഗവതത്തില്‍ പറയുന്നത്.

എ പി ജയശങ്കര് by എ പി ജയശങ്കര്
Apr 30, 2020, 03:00 am IST
in Samskriti

അനേകം പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, അപൂര്‍വമായി കിട്ടുന്നൊരു അവസരമാണിത്. മഹാത്മാക്കളില്‍ പലര്‍ക്കും ആ ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് ദേവേന്ദ്രന്‍ പറഞ്ഞാണ് രോഹിത രാജകുമാരന്‍ മനസ്സിലാക്കിയത്. ഏതായാലും ഈ അവസരം ഉപയോഗിക്കുക തന്നെ. അനേകം ക്ഷേത്രങ്ങള്‍, പുണ്യതീര്‍ഥങ്ങള്‍ ഇവ ദര്‍ശിക്കാനായി വനത്തില്‍ നിന്നും രോഹിത രാജകുമാരന്‍ യാത്രയായി.  

കൊട്ടാരത്തിലെ കാര്യങ്ങളെല്ലാം ഇടയ്‌ക്കിടയ്‌ക്ക് ദേവേന്ദ്രന്‍ അറിയിക്കുന്നുണ്ട്. അവിടെ രോഹിതന് പകരമായി മറ്റാരെയെങ്കിലും ബലി കൊടുക്കാനുള്ള ശ്രമത്തിലാണത്രേ. വരുണശാപത്താല്‍ എല്ലാവര്‍ക്കും മഹോദരം ബാധിച്ചതാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിന് കാരണം. രോഹിതന് വിഷമമായി. താന്‍ അവിടെ നിന്നും ഓടിപ്പോന്നതാണ് ഇപ്പോള്‍ ഈ ദുഃഖത്തിന് കാരണം. വീടിനും നാടിനും ഗുണമില്ലാതെ എല്ലാവര്‍ക്കും ഭാരമായിക്കൊണ്ടുള്ള തന്റെ ജീവിതക്രമത്തെക്കുറിച്ചോര്‍ത്തപ്പോള്‍ തിരിച്ചു കൊട്ടാരത്തിലേക്ക് ചെല്ലുന്നതു തന്നെ ശരിയെന്ന് രോഹിതന് തോന്നി. തന്റെ അപ്പൂപ്പന്‍ സത്യവ്രതന്‍ ഇങ്ങനെ എത്രകാലം വീടും നാടും വിട്ട് കഷ്ടപ്പെട്ടിട്ടുണ്ട്. കടുത്ത ദാരിദ്ര്യദുഃഖത്തില്‍ പട്ടിണിയും പരിവട്ടവുമായി ചണ്ഡാലവൃത്തി പോലും ചെയ്ത് കഴിയേണ്ടി വന്നു. ചിന്തകള്‍ പിന്നെയും കാടുകയറുകയാണ്.  

ഈ ഘട്ടത്തില്‍ രോഹിതന്‍ തന്നെ ഒരു ബലിമൃഗത്തെ കണ്ടെത്തി അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു ചെന്നു എന്നാണ് ഭാഗവതത്തില്‍ പറയുന്നത്. എന്നാല്‍ ഹരിശ്ചന്ദ്ര നരേശനും പരിവാരങ്ങളും കൂടി ബലിമൃഗമായി ഒരു ബ്രാഹ്മണകുമാരനെ കണ്ടെത്തി വിലയ്‌ക്കു മേടിച്ചു എന്നാണ് ദേവീഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നത്.

ഏതായാലും അജീഗര്‍ത്തനെന്ന ദരിദ്രബ്രാഹ്മണന്റെ പുത്രന്‍ ശുനഃശേഫനെ ബലിമൃഗമാക്കി യാഗം നടത്തി വരുണ ശാപത്തില്‍ നിന്നും മോചനം നേടാന്‍ രാജാ ഹരിശ്ചന്ദ്രന്‍ തയാറായി. ദാരിദ്ര്യദുഃഖം കൊണ്ട് സ്വന്തം പുത്രനെ ബലിമൃഗമാക്കാനായി വില്‍ക്കേണ്ടി വന്ന അജീഗര്‍ത്തന്റെ ദുഃഖത്തെക്കുറിച്ചായിരുന്നു വിശ്വാമിത്രന്റെ ചിന്ത. ഒരു ഘട്ടത്തില്‍ കടുത്ത പട്ടിണി താങ്ങാനാവാതെ തന്റെ ഭാര്യയും മകനെ വില്‍ക്കാനൊരുങ്ങിയതാണ്. അന്ന് ഹരിശ്ചന്ദ്രന്റെ അച്ഛന്‍ സത്യവ്രതനാണ് ആ മകനെ രക്ഷിച്ചത്. ഈ വിവരമറിഞ്ഞപ്പോള്‍ താന്‍ എത്ര വിഷമിച്ചു എന്ന് വിശ്വാമിത്ര മഹര്‍ഷി ആലോചിച്ചു.

എല്ലാ അച്ഛനമ്മമാരുടെയും അവസ്ഥ ഇതു തന്നെ ആയിരിക്കില്ലേ? അച്ഛനമ്മമാരുടെ ഉള്ളിലെ വാല്‍സല്യം ഒന്നു തന്നെയല്ലേ? ഇതെല്ലാം ആലോചിച്ചപ്പോള്‍ മഹര്‍ഷി വിശ്വാമിത്രന് ശുനഃശേഫനോട് ഒരു കരുണ. അവനെ ബലി നല്‍കാതെ രക്ഷിക്കണം എന്ന് മഹര്‍ഷി നിശ്ചയിച്ചു.  

നരബലി ഒഴിവാക്കണമെന്ന് വിശ്വാമിത്ര മഹര്‍ഷി രാജാഹരിശ്ചന്ദ്രനോടും കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അവരുടെ കാരുണ്യത്തിനായി അപേക്ഷിച്ചു. ജീവഭയത്തിനായി കരയുന്ന ശുനഃശേഫന്റെ കണ്ണീരു ചൂണ്ടിക്കാട്ടി അഭ്യര്‍ഥിച്ചു.  

മറുപടി പറയാനാവാതെ ഹരിശ്ചന്ദ്ര മഹാരാജാവ് കുഴങ്ങി. പക്ഷേ ബലികര്‍മം മുടക്കാനാവില്ലെന്ന് വസിഷ്ഠ മഹര്‍ഷി ശഠിച്ചു. കൊട്ടാരത്തെ വരുണ ശാപത്തില്‍ നിന്ന് മുക്തമാക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് കുലഗുരു ആവര്‍ത്തിച്ചു. പക്ഷേ ശുനഃശേഫനെ രക്ഷിക്കാന്‍ വിശ്വാമിത്ര മഹര്‍ഷി മാര്‍ഗം കണ്ടെത്തിയിരുന്നു.

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.