Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധം: ഐഎംഎയുടെ താക്കീത്; കോക്കസിനെക്കൊണ്ട് ഗതിമുട്ടിയപ്പോള്‍

'കോക്കസു'കളുടെ നീക്കങ്ങള്‍ക്ക് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പോലും ഒത്താശയാണെന്നു വന്നതും പ്രവാസികളോടുള്ള നിലപാടിലെ അശാസ്ത്രീയതയുമാണ് ഈ പ്രസ്താവനയിലെത്തിച്ചത്. പൊതുവേ, സംസ്ഥാന സര്‍ക്കാരിനോട് പരമാവധി ഒത്തുപോകുന്ന ചരിത്രമുള്ള അസോസിയേഷന് ഒടുവില്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടിവരികയായിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 29, 2020, 11:57 am IST
in Kerala

കൊച്ചി: ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) രൂക്ഷമായി പ്രതികരിച്ചത് കൊറോണാ പ്രതിരോധം നിയന്ത്രിക്കുന്ന ‘കോക്കസിനെക്കൊണ്ട്’ ഗതിമുട്ടിയപ്പോള്‍. നോക്കുകുത്തിയാക്കുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അപകടത്തിലാകുന്നുവെന്നും വന്നപ്പോഴാണ് അസോസിയേഷന്‍ ശക്തമായ താക്കീത് നല്‍കിയത്. സര്‍ക്കാരിനെ തിരുത്തിക്കുകയായിരുന്നു ഉദ്ദേശ്യം.  

‘കോക്കസു’കളുടെ നീക്കങ്ങള്‍ക്ക് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പോലും ഒത്താശയാണെന്നു വന്നതും പ്രവാസികളോടുള്ള നിലപാടിലെ അശാസ്ത്രീയതയുമാണ് ഈ പ്രസ്താവനയിലെത്തിച്ചത്.  പൊതുവേ, സംസ്ഥാന സര്‍ക്കാരിനോട് പരമാവധി ഒത്തുപോകുന്ന ചരിത്രമുള്ള അസോസിയേഷന് ഒടുവില്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടിവരികയായിരുന്നു.  

സംസ്ഥാനത്തെ കൊറോണാ പ്രതിരോധ പ്രവര്‍ത്തനം പലയിടങ്ങളില്‍നിന്നും പ്രശംസ നേടുമ്പോഴും അടിസ്ഥാന പ്രശ്‌നങ്ങള്‍ ശേഷിക്കുകയായിരുന്നു. ദിശമാറ്റിയില്ലെങ്കില്‍ അപകടമെന്ന മുന്നറിയിപ്പ് ഐഎംഎയുടെ എറണാകുളം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ നല്‍കി. ഇന്ത്യയിലേയും കേരളത്തിലെയും  

കൊറോണാ വ്യാപനസാധ്യത പരമാവധിയെത്തിയാല്‍ കേരളത്തില്‍ 65 ലക്ഷം പേര്‍ക്കുവരെ രോഗം ബാധിക്കാമെന്നായിരുന്നു ഡോ. ജയദേവന്റെ നിഗമനം. അദ്ദേഹം ഏപ്രില്‍ 16ന് ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വ്യക്തിപരമായി കൈമാറി. പക്ഷേ, ഐഎംഎയും മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് തള്ളി. വ്യക്തിപരമായതെന്നും അസംഭാവ്യമെന്നും വിശദീകരിച്ചു. അതേ ഐഎംഎ സംസ്ഥാന നേതൃത്വം 11 ദിവസം കഴിഞ്ഞപ്പോള്‍ നല്‍കുന്ന പ്രസ്താവന കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നതിനെ തുടര്‍ന്നാണ്.  

കൊറോണാ പ്രതിരോധത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ഐഎംഎയുടെ പ്രത്യേക സമിതിയുമുണ്ട്. പക്ഷേ, സര്‍ക്കാരിനെ ചില ഉപദേശകര്‍, ഡോക്ടര്‍മാരെങ്കിലും ചികിത്സയും പരിശോധനയും നടത്താത്ത വിദഗ്ധര്‍, ചില രാഷ്‌ട്രീയ താല്‍പ്പര്യക്കാര്‍ എന്നിവരുടെ കൂട്ടം പ്രതിരോധ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു, ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും അത് നടപ്പാക്കുന്നുവെന്നാണ് ഇപ്പോള്‍ സ്ഥിതി, ഒരു ഐഎംഎ അംഗം വിശദീകരിക്കുന്നു.

പ്രതിരോധത്തിലെ സംഘടനാ രാഷ്‌ട്രീയം

ഒമ്പത് ജില്ലകളില്‍ കളക്ടര്‍മാര്‍ കണ്‍ഫേഡ് ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇവരെ ‘വരുതിയില്‍’ നിര്‍ത്തി ഉപദേശകരുടെ കൂട്ടം രാഷ്‌ട്രീയം കളിക്കുകയാണ്. ടെസ്റ്റ് ചെയ്യുന്നത് കുറവ്. ചെയ്യുന്ന ടെസ്റ്റിന്റെ ഫലം യഥാസമയം ഡോക്ടര്‍മാരെ അറിയിക്കുന്നില്ല. രോഗികളെ തിരിച്ചറിയാതെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബാധിക്കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗം പകര്‍ന്ന സംഭവമുണ്ടണ്ടായി. രോഗവിവരക്കണക്കുകള്‍ തയാറാക്കുന്നത് ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥരാണ്. ഇവരുടെ ‘സംഘടനാ രാഷ്‌ട്രീയം’ റിപ്പോര്‍ട്ടിങ്ങില്‍ കടന്നുകൂടുന്നു.  

കണക്കുകളില്‍ സുതാര്യത കുറയുന്നു. മറ്റു സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിലെ വിവര മാതൃകയിലല്ല സംസ്ഥാനത്തിന്റേത്. കാലത്ത് കിട്ടുന്ന ലാബ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുംവരെ ഡോക്ടര്‍മാരെയും അറിയിക്കുന്നില്ല. ഇപ്പോള്‍ ടെസ്റ്റുകളുടെ എണ്ണം ജില്ലയില്‍ ശരാശരി 60 വരെയായി.  

കഴിഞ്ഞയാഴ്ചവരെ വെറും ആറായിരുന്നു! പക്ഷേ, പ്രവാസികള്‍കൂടി എത്തുന്നതോടെ ടെസ്റ്റിന്റെ എണ്ണംകൂടും…ഇങ്ങനെ ചികിത്സകരുടേതായി ഉയരുന്ന പരാതികള്‍ ഏറെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎംഎയുടെ സംസ്ഥാന ഘടകം സര്‍ക്കാരിന് താക്കീത് നല്‍കിയത്. ഡോ. രാജീവ് ജയദേവന്‍ 11 ദിവസം മുമ്പ് നല്‍കിയ മുന്നറിയിപ്പും ഇതുതന്നെയായിരുന്നു.

Tags: ഐഎംഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കയറുമ്പോള്‍ മതവേഷങ്ങള്‍ ധരിക്കണമെന്ന വാദം ആര്‍ക്ക് ഗുണം ചെയ്യും?- വിമര്‍ശിച്ച് ഷുക്കൂര്‍ വക്കീല്‍

Kerala

ഹിജാബ് അനുവദിക്കാനാകില്ല; പ്രാധാന്യം രോഗികളുടെ സുരക്ഷക്ക്; ഓപ്പറേഷന്‍ തീയേറ്ററുകളില്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം; നിലപാട് വ്യക്തമാക്കി ഐഎംഎ

Thrissur

ജീവനക്കാരുടെ എണ്ണം കൂടുതൽ വരുമാനം കുറവും; ഐഎംഎ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം പ്രതിസന്ധിയില്‍, കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 2.37 കോടി രൂപ

Kerala

ഡോ. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം: ഐഎംഎ

Kerala

ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു; കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും, ആക്രമണം അംഗീകരിക്കാനാവിലെന്ന് ഐഎംഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.