Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോടതി ഉത്തരവിന്റെ വ്യാഖ്യാനം തെറ്റ്; സ്പ്രിങ്ക്‌ളര്‍: പിണറായി സര്‍ക്കാരിന് മെയ് 18 വരെ ‘ക്വാറന്റൈന്‍’

ഡിവിഷന്‍ ബെഞ്ച് 'വിധി' പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയില്‍ വരുന്നില്ല. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്ന വിഷയമാണ്‌കോടതി പരിഗണിച്ചത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 28, 2020, 02:21 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ആരോഗ്യ സര്‍വേയ്‌ക്ക് സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ മുഖ്യമന്ത്രി വ്യാഖ്യാനിച്ചത് തെറ്റായി. വാസ്തവത്തില്‍ സര്‍ക്കാരിനെ കോടതി ‘ക്വാറന്റൈനില്‍’ ആക്കുകയായിരുന്നു. മുഖ്യമന്ത്രി കോടതി ഉത്തരവിനെ ലഘുവായി കാണുന്നതില്‍ നിയമ വകുപ്പിന് കടുത്ത വിയോജിപ്പുണ്ട്. സത്യവാങ്മൂലം തയാറാക്കുംമുമ്പ് മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.  

ഹര്‍ജിയിലെ വിധി മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്, ഒന്ന്: കരാര്‍ റദ്ദാക്കിയിട്ടില്ല, രണ്ട്: സ്‌റ്റേ ചെയ്തിട്ടില്ല എന്നിങ്ങനെ വാദിച്ചായിരുന്നു. എന്നാല്‍, കോടതി വിധിയെ മുഖ്യമന്ത്രി ലാഘവത്തോടെ കാണുകയാണോ അങ്ങനെ ഭാവിക്കുകയാണോ എന്ന് നിയമവിദഗ്ധര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു.  

ഡിവിഷന്‍ ബെഞ്ച് ‘വിധി’ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയില്‍ വരുന്നില്ല. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്ന വിഷയമാണ്‌കോടതി പരിഗണിച്ചത്.  

കേസ് മൂന്നാഴ്ചയ്‌ക്കു ശേഷം വിശദമായി പരിഗണിക്കാന്‍ നിശ്ചയിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഇടക്കാല ഉത്തരവാണ് കോടതി നല്‍കിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ജസ്റ്റിസ് ടി.ആര്‍. രവിയുടെയും ബെഞ്ച് മെയ് 18 ന് കേസ് കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനകം ഇടക്കാല ഉത്തരവില്‍ കോടതി ഉയര്‍ത്തിയ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി സമയം അനുവദിച്ചിരിക്കുകയുമാണ്.  

കരാര്‍ സ്‌റ്റേ ചെയ്യാത്തതിന് കോടതി വ്യക്തമായ കാരണം പറയുന്നുണ്ട്. സ്പ്രിങ്ക്‌ളറിന്റെ സേവനം ഇല്ലാതെ സംസ്ഥാന സര്‍ക്കാരിന് കൊറോണാ വൈറസ് പ്രതിരോധത്തിന് കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ്, ‘സാഹചര്യം മറ്റൊന്നായിരുന്നെങ്കില്‍ ഇടപെട്ടേനെ,’ എന്ന് കോടതി വ്യക്തമാക്കിയത്.  

അതായത്, കൊറോണാ പരിശോധനയിലെന്നപോലെ, സര്‍ക്കാരിനെ ഈ കരാറിന്റെ പരിശോധനയില്‍ ‘ലക്ഷണങ്ങള്‍’ പ്രതികൂലമായതിനെ തുടര്‍ന്ന് ‘ക്വാറന്റൈനില്‍’ ആക്കിയിരിക്കുകയാണ്. വിശദ പരിശോധന നടത്താനിരിക്കുന്നതേയുള്ളു.  

കോടതിയുടെ ഇടക്കാല ഉത്തരവ്  പഠിച്ചാല്‍, ഇതുവരെ ഈ വിഷയത്തില്‍ പലരും ഉയര്‍ത്തിയിരുന്ന സംശയങ്ങളും ആശങ്കകളും കോടതിക്കും തോന്നിയിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന സത്യവാങ്മൂലത്തെ ആശ്രയിച്ചിരിക്കും വിധി.  

അതിനിടെ, നിയമവകുപ്പുദ്യോഗസ്ഥര്‍, അവരുടെ അറിവും സമ്മതവുമില്ലാതെ ഉണ്ടാക്കിയ കരാറിനെ ന്യായീകരിക്കേണ്ടിവരുന്നതിലും കോടതിയില്‍ നിയമവിദഗ്‌ദ്ധരെ ഇറക്കുമതി ചെയ്യുന്നതിലും അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍, അല്ലെങ്കില്‍ മുതിര്‍ന്ന മന്ത്രിമാര്‍തമ്മില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും മുമ്പ് ചര്‍ച്ച ചെയ്യണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രിക്ക് പുതിയ പ്രശ്‌നങ്ങളായിക്കഴിഞ്ഞു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും ; പരസ്യമായ വെല്ലുവിളിയുമായി നസീറുദ്ദീൻ ഷാ

‘കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ.മസ്താനി

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

വന്ദനദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies