Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അകമേ അങ്ങ് നിറഞ്ഞു നില്‍ക്കും

അനുഭവം: ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത അന്യംനിന്നുപോയ ഇക്കാലത്ത് ഉള്ളുതൊടുന്ന ഒരു അനുഭവമാണിത്. ആത്മാര്‍ത്ഥതയുടെ മറുപേരായിരുന്ന ഒരു അധ്യാപകന്‍ തന്റെ സ്‌കൂളിലെ ഏറ്റവും മോശക്കാരെന്ന് മറ്റുള്ളവര്‍ മുദ്രകുത്തിയ പത്തു കുട്ടികളെ പ്രത്യേകം പഠിപ്പിക്കുന്നു. അവരിലൊരാള്‍ പഠിച്ച് അധ്യാപകനും പ്രധാനാധ്യാപകന്റെ ചുമതലയിലെത്തുന്നു. ഈ ഗുരുനാഥന്റെ ദേഹവിയോഗമറിഞ്ഞ് അന്നത്തെ ആ ശിഷ്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 26, 2020, 05:00 am IST
in Varadyam

നീലീശ്വരം എസ്എന്‍ഡിപി ഹൈസ്‌കൂള്‍  ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പത്താം ക്ലാസ്സ് ബാച്ച്. 1984/85ലെ ആയിരുന്നിരിക്കണം. ആ ക്ലാസ്സിലെ ഒരു വിദ്യാര്‍ഥിയായിരുന്നു ഞാന്‍. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായിരുന്നു ഗംഗാധരന്‍ മാസ്റ്റര്‍.

ഞങ്ങളുടെ  പത്താം ക്ലാസ്സില്‍ ഏറെ പേരും എസ്എസ്എല്‍സി തോല്‍ക്കാനുള്ളവരായിരുന്നു. ഒരു ദിവസം സാര്‍ ക്ലാസ്സിലെ എട്ട് കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവരോട് വൈകീട്ട് സ്‌കൂള്‍ വിട്ടതിനു ശേഷം ക്ലാസില്‍ ഇരിക്കാന്‍ പറഞ്ഞു. അതിലൊരു പേരുകാരന്‍ ഞാനായിരുന്നു. കുട്ടികളെല്ലാം ഒഴിഞ്ഞു പോയപ്പോള്‍ സാര്‍ ക്ലാസില്‍ വന്നു. എന്തിനെന്നറിയാതെ ഞങ്ങളുടെ ഹൃദയങ്ങള്‍ മിടിക്കുന്നുണ്ടായിരുന്നു.

സാര്‍ വന്നു. ക്ലാസ്സിലെ പരിപൂര്‍ണ്ണ നിശ്ശബ്ദതയിലേക്ക് സാറിന്റെ ഇടിമുഴങ്ങുന്ന ശബ്ദം കടന്നുവന്നു. സാര്‍ പറഞ്ഞു. ”നിങ്ങള്‍ എട്ടു പേരും ഒന്ന് ശ്രമിച്ചാല്‍ പത്താംക്ലാസ്സ് ജയിക്കും. പക്ഷേ ഞാന്‍ പറയുന്നതനുസരിക്കണം.”

ഞങ്ങള്‍ സമ്മതിച്ചു. അന്നുമുതല്‍ വൈകുന്നേരങ്ങളില്‍ സാര്‍ ഞങ്ങളെ പ്രത്യേകം പഠിപ്പിക്കാന്‍ തുടങ്ങി.

സാര്‍ അന്ന് അവിവാഹിതനായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സാറിന്റെ വീട്ടില്‍ വിളിച്ചു വരുത്തി പഠിപ്പിച്ചു. സാറിന്റെ അമ്മ ഞങ്ങള്‍ക്ക് കട്ടന്‍ ചായയും കഴിക്കാന്‍ മറ്റെന്തെങ്കിലുമൊക്കെ തന്നുകൊണ്ടിരുന്നു.

ചില ഒഴിവു ദിവസങ്ങളില്‍ സാര്‍ സ്‌കൂളിലേക്ക് ക്ലാസ്സ് മാറ്റും. അന്ന് ഇപ്പോള്‍ സ്‌കൂളിലുള്ള ഓപ്പണ്‍ സ്റ്റേജിന്റെ പണി നടക്കുകയാണ്. സാറിനായിരുന്നു അതിന്റെ മേല്‍നോട്ടം. ഞങ്ങളും കൂടും ഇഷ്ടിക ചുമക്കാനും നനയ്‌ക്കാനുമൊക്കെ. അധ്യാപക വിദ്യാര്‍ഥി ബന്ധം അത്രമേല്‍ അകന്നുനിന്നിരുന്ന ആ കാലത്താണ് ഗംഗാധരന്‍ മാസ്റ്റര്‍ ഞങ്ങളുടെ അകംതുറന്നത്.

ഏതെങ്കിലും മാസികകളില്‍ എന്റെ എന്തെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി കണ്ടാല്‍ അതിന്റെ കോപ്പിയെടുത്ത് സ്‌കൂളിലെ സ്റ്റാഫ്റൂമിന്റെ ചുമരില്‍ ഒട്ടിച്ചുവയ്‌ക്കുമായിരുന്നു. എന്നിട്ട് അഭിമാനത്തോടെ ‘ഞാന്‍ പഠിപ്പിച്ച കുട്ടിയാണെന്ന്’ പറയുമായിരുന്നത്രേ. ഒരിക്കല്‍ ഞാന്‍ സാക്ഷിയായിട്ടുണ്ട്.  

ഓര്‍മകള്‍ ഇപ്രകാരം ഒത്തിരിയുണ്ട് സാര്‍. എന്നെപ്പോലെ കണക്കിന് മോശമായ എന്റെ മകള്‍ക്കും സാര്‍ ട്യൂഷന്‍ അധ്യാപകനായിടത്തോളം ആ തലമുറ ബന്ധം നീണ്ടുനില്‍ക്കുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം സാര്‍ വിരമിക്കുമ്പോള്‍, ഞങ്ങള്‍ പഴയ പത്താംക്ലാസ്സുകാര്‍ ഒത്തുകൂടി. അന്ന് സാര്‍ പറഞ്ഞു. ”എന്റെ മുപ്പത്തി രണ്ടു കൊല്ലത്തെ സര്‍വീസില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ക്ലാസ് ടീച്ചര്‍ പദവി ഏറ്റെടുത്തിട്ടുള്ളു. അത് നിങ്ങളുടേതാണ്; ആരും ഏറ്റെടുക്കാതെ വന്നപ്പോള്‍, അത്രയ്‌ക്കും മോശപ്പെട്ട കുട്ടികളായാണ് നിങ്ങളെ അന്ന് ഞങ്ങള്‍ വിലയിരുത്തിയിരുന്നത്.”

സാര്‍ പ്രതീക്ഷിച്ചതുപോലെ ഞങ്ങള്‍ നല്ലവരായോ എന്നറിയില്ല. പക്ഷേ ആരും സമൂഹികദ്രോഹികളോ പിന്തിരിപ്പന്മാരോ ആയില്ല സാര്‍. ആ കരുതലിന് എന്നും കടപ്പാടും നന്ദിയും മാത്രം. നിറഞ്ഞ ഹൃദയത്തോടെ ആദരാഞ്ജലികള്‍. ഇഹത്തില്‍നിന്ന് പോയാലും അകമേ അങ്ങ് നിറഞ്ഞുനില്‍ക്കും.

ബിജു പി. നടുമുറ്റം

ഗവ.എല്‍.പി.എസ്, നീലീശ്വരം

Tags: teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

Kerala

ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപകന്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥിനികള്‍; കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.