Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെരിയാര്‍ മലിനീകരണം: ഹൈക്കോടതി ഇടപ്പെട്ടു; മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി തുടങ്ങി

വ്യവസായ മേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പുഴ ഒഴുകുന്നത് രൂക്ഷമായ ഗന്ധത്തോടെ കറുത്ത നിറത്തിലായിരുന്നു. രണ്ടാഴ്ചയിലധികമായി സ്ഥിതി തുടര്‍ന്നതോടെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഉപ്പുവെള്ളവും ശുദ്ധജലവും കലരാതിരിക്കാന്‍ സ്ഥാപിച്ച പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപമാണ് മലിനീകരണം രൂക്ഷമായത്.

Janmabhumi Online by Janmabhumi Online
Apr 23, 2020, 12:00 am IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

കളമശേരി: ഹൈക്കോടതി ഇടപെട്ടതോടെ പെരിയാറിലെ മാലിന്യപ്രശ്‌നത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ തുടങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.പി. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകള്‍ ശേഖരിച്ചു. പ്രാഥമികമായി ഒന്നും പറയാനാവില്ലെന്നും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും, പുഴ കറുത്ത നിറമാകുന്നതിന്റെ കാരണം ശാസ്ത്രീയ പരിശോധകളിലൂടെ കണ്ടെത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഇന്നലെ നടന്ന പരിശോധന ഉദ്യോഗസ്ഥരും കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്നും ബണ്ട് വേണ്ടവിധം ഉയര്‍ത്താന്‍ കഴിയാതെ വേലിയേറ്റ സമയത്താണ് ചെയര്‍മാനും സംഘവും എത്തിയത്. പരിശോധന പ്രഹസനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വ്യവസായ മേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പുഴ ഒഴുകുന്നത് രൂക്ഷമായ ഗന്ധത്തോടെ കറുത്ത നിറത്തിലായിരുന്നു. രണ്ടാഴ്ചയിലധികമായി സ്ഥിതി തുടര്‍ന്നതോടെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഉപ്പുവെള്ളവും ശുദ്ധജലവും കലരാതിരിക്കാന്‍ സ്ഥാപിച്ച പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപമാണ് മലിനീകരണം രൂക്ഷമായത്. രാവിലെ ഷട്ടര്‍ തുറക്കുന്ന സമയത്ത് ഇവിടെ നിന്ന് സാമ്പിളെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ വേലിയേറ്റം തുടങ്ങി ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. ഈ സമയത്ത് ഷട്ടര്‍ വേണ്ടവിധം ഉയര്‍ത്താനാകില്ല.  

സ്ഥലത്ത് പ്രതിഷേധവുമായെത്തിയ അഞ്ചു പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ട് അയച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി.കെ. സുധീറിനോടൊപ്പം മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍മാരായ ശ്രീലക്ഷ്മി, ബൈജു, പറവൂര്‍ തഹസില്‍ദാര്‍ എം.എച്ച്. ഹാരീഷ്, ഇറിഗേഷന്‍ വകുപ്പു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. സുരക്ഷ ഒരുക്കാന്‍ ഏലൂര്‍ ബിനാനിപുരം പോലീസും ഉണ്ടായിരുന്നു. എന്നാല്‍ ഏലൂര്‍, കടുങ്ങല്ലൂര്‍ നഗരസഭ പഞ്ചായത്ത് ഭാഗത്തു നിന്നു സര്‍ക്കാര്‍ ജീവനക്കാര്‍ ഇല്ലായിരുന്നു.

ലോക്ഡൗണ്‍ കാലത്തും തീരത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ പെരിയാറിലേക്ക് മാലിന്യം തള്ളുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ തുടര്‍ച്ചായി പെരിയാറിലെ മാലിന്യമൊഴുക്കിയ കമ്പനികള്‍ക്കെതിരെ പിസിബി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനിടെ നാലുവട്ടം പെരിയാറില്‍ മത്സ്യക്കുരുതി സംഭവിച്ചു. ഏതാണ്ട് 20 തവണ പെരിയാര്‍ കറുത്തൊഴുകി.  

ബിജെപി കളമശേരി നിയോജക മണ്ഡലം ഭാരവാഹികളായ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ തൃക്കാക്കര, സെക്രട്ടറി പി. സജീവ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ. സുനില്‍ കുമാര്‍ എന്നിവര്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ വരും ദിവസം വന്‍സമരപരിപാടികള്‍ നടത്തുമെന്നും ബിജെപി കളമശേരി നിയോജക മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. പെരിയാര്‍ മലിനീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയാള്‍ പോരാട്ടവുമായി ബിജെപി പരിസ്ഥിതി സെല്‍ പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് പ്ലക്കാര്‍ഡുമായി പെരിയാറിനു സമീപം പ്രതിഷേധിച്ചു.

Tags: keralaഹൈക്കോടതിഎറണാകുളംപെരിയാർ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

Kerala

അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാൻ സർക്കാർ ; കേരളവുമായി സാംസ്കാരിക ഏകോപനം ലക്ഷ്യം

Kerala

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies