Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിപിഎം പാര്‍ട്ടിപരിപാടിയാക്കുന്നു സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ പ്രഹസനം സാമൂഹ്യ അടുക്കളയുടെ മറവിലും വന്‍ വെട്ടിപ്പ്

കോവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിലും സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പ്പര്യള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്തിയ രജിസ്‌ട്രേഷന്‍ പ്രഹസനമായി. കക്ഷി രാഷ്‌ട്രീയത്തിനതീതമായി നിരവധിയാളുകള്‍ സേവന സന്നദ്ധരായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും രജിസ്‌ട്രേഷന്‍ ചെയ്ത സിപിഎം ഇതരരെ മുഴുവന്‍ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ മാത്രമാണ് സൗജന്യ അരി വിതരണത്തിനും സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിച്ചിരിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 22, 2020, 10:04 pm IST
in Kannur
COVID AGAINST CPM

COVID AGAINST CPM

കണ്ണൂര്‍: ജില്ലയില്‍ സര്‍ക്കാര്‍ ദുരിതാശ്വസ പ്രവര്‍ത്തന മേഖലയില്‍ സിപിഎം സര്‍വാധിപത്യം. കോവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിലും സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പ്പര്യള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്തിയ രജിസ്‌ട്രേഷന്‍ പ്രഹസനമായി. കക്ഷി രാഷ്‌ട്രീയത്തിനതീതമായി നിരവധിയാളുകള്‍ സേവന സന്നദ്ധരായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും രജിസ്‌ട്രേഷന്‍ ചെയ്ത സിപിഎം ഇതരരെ മുഴുവന്‍ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ മാത്രമാണ് സൗജന്യ അരി വിതരണത്തിനും സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിച്ചിരിക്കുന്നത്. 

പഞ്ചായത്തുകള്‍ ഭരിക്കുന്ന സിപിഎം നേതൃത്വത്തിന്റെയും കമ്മ്യൂണിസ്റ്റ് സഹയാത്രികരായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഒത്താശയിലാണ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് പാര്‍ട്ടി സഖാക്കളെ ഇറക്കി പ്രവര്‍ത്തനം നടത്തുന്നത്. ഒട്ടുമിക്ക പഞ്ചായത്തുകളിലും റേഷന്‍കടകള്‍ മുഖാന്തിരം വിതരണം ചെയ്യുന്ന കിറ്റ് നിറക്കല്‍ മുതല്‍ വിതരണം വരെ നടത്തുന്നത് പാര്‍ട്ടി സഖാക്കളാണ്. കമ്മ്യൂണിറ്റി അടുക്കളയുടെ സര്‍വ്വാധികാരികളും അതാത് പ്രദേശത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരാണ്. പ്രതിരോധ പ്രവര്‍ത്തനരംഗത്ത് നിരവധി ആരോപണങ്ങളാണ് പാര്‍ട്ടിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി ഉയര്‍ന്നു വരുന്നത്. 

സമസ്ത മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന ആരോപണവും വ്യാപകമാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ജനസേവന പ്രവര്‍ത്തനങ്ങളെല്ലാം സ്വന്തം പാര്‍ട്ടിയുടെതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാവുകയാണ്. പാര്‍ട്ടി വകയാണ് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ എന്നുവരെ ചിലയിടങ്ങളില്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നു. ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ 350ഓളം കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍മാരേയാണ്. അഞ്ഞൂറോളം പേര്‍ സന്നദ്ധ സേവനതത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ തദ്ദേശസ്ഥാപനത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും സഖാക്കള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്. 

കിറ്റ് വിതരണം നടക്കുന്ന ഇടങ്ങളിലും സാമൂഹ്യ അടുക്കളയിലുമെല്ലാം ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാര്‍ട്ടി സഖാക്കള്‍ വിലസുന്നത്. സമൂഹ അടുക്കളകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ഭക്ഷണത്തിനെ തുക ഈടാക്കുന്നത് ആരോപണമുയര്‍ന്നിട്ടുണ്ട്. പണമുള്ളവര്‍ക്ക് 25 രൂപയ്‌ക്ക് വീടുകളില്‍ ചോറ് എത്തിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 25 രൂപക്ക് പകരം 35, 40 രൂപവരെ ചില സാമൂഹിക അടുക്കളയില്‍നിന്ന് വില്‍ക്കപ്പെടുന്ന ഭക്ഷണത്തിന് ഈടാക്കുന്നതായി ആരോപണവും ഉയര്‍ന്നിട്ടുണ്ട് കൂടാതെ സമൂഹ അടുക്കളയിലേക്ക് എന്ന പേരില്‍ തദ്ദേശസ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്ത് വ്യാപാരസ്ഥാപനങ്ങളിലെത്തി അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി പാര്‍ട്ടിയുടെ വിവിധ പോഷകസംഘടനകള്‍ക്ക് നല്‍കുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

 ഇത്തരത്തില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോഷക സംഘടനകളുടെ പേരില്‍ സൗജന്യമായി വിതരണം ചെയ്യുകയാണ്. സിപിഎമ്മിന്റ മുന്‍ ജില്ലാ സെക്രട്ടറി ചെയര്‍മാനായുള്ള ജീവകാരുണ്യ സംഘടനയ്‌ക്ക് ഇത്തരത്തില്‍ സര്‍ക്കാറിന്റെ ഭക്ഷ്യധാന്യങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നല്‍കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രളയകാലത്തും മറ്റ് ആപല്‍ഘട്ടങ്ങളിലും ജനങ്ങള്‍ക്കുവേണ്ടി സന്നദ്ധ പ്രവര്‍ത്തനരംഗത്ത് സജീവമായി ഉണ്ടായിരുന്ന നിരവധി സംഘടനകളെയും സംഘടനാ പ്രവര്‍ത്തകരെയും അവഗണിച്ചുകൊണ്ട് പൂര്‍ണമായും സിപിഎമ്മിനെയും പോഷക സംഘടനകളുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിരോധപ്രവര്‍ത്തനരംഗങ്ങളില്‍ തിരുകിക്കയറ്റിയതിന് പിന്നില്‍ പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ ഭരണാധികാരികളും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരുമാണ്.

 സര്‍വമേഖലയിലും പാര്‍ട്ടി ആധിപത്യം ഉണ്ടാക്കി എല്ലാം തങ്ങളാണ് ചെയ്യുന്നതിന് വരുത്തിത്തീര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനെതിരെ വിവിധകോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

Tags: cpmkannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.