Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതിതിരുനാളിന്റെ സംഗീത സപര്യ

ഭക്തിയും സംഗീതവും 28

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Apr 13, 2020, 04:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വിശ്വവിഖ്യാതനായ സംഗീതജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍ ഇതെല്ലാമായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാള്‍ (1813-1846). കവിതയുടെയും സംഗീതത്തിന്റെയും ലോകത്താണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും. മാതാവിന്റെ  മരണശേഷം മാതൃസഹോദരിയായ റാണി പാര്‍വതി ഭായിയുടെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള വാര്യരുടെ കീഴില്‍  പ്രാഥമിക വിദ്യാഭ്യാസം നേടി. ബാല്യത്തിലേ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടാനായി. ഇംഗ്ലീഷ്, ഫ്രഞ്ച്, പാഴ്‌സി, ഗുജറാത്തി, മറാഠി, ഹിന്ദുസ്ഥാനി, തെലുങ്ക്, കന്നട, തമിഴ് തുടങ്ങിയ 14 ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. 16 വയസ്സിലാണ് അദ്ദേഹം രാജ്യഭരണമേറ്റത്.  

സ്വാതി തിരുനാളിന്റെ  ജീവിതത്തെ നിയന്ത്രിച്ചിരുന്നത് ഭക്തി ആയിരുന്നു. സംഗീതത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കി അദ്ദേഹം ഭാരതത്തിലെ പ്രമുഖ ഭാഷകളിലെല്ലാംസംഗീത രൂപങ്ങള്‍ രചിച്ചു. സംഗീത ത്രിമൂര്‍ത്തികള്‍ അദ്ദേഹത്തിന്റെ  സമകാലികരായിരുന്നു. വേദാന്ത ചിന്തകളും നിഷ്‌കളങ്ക ഭക്തിയും ആത്മീയ വിശുദ്ധിയും ശാസ്ത്രീയതയും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കാണാം. രാജ്യഭരണവും സംഗീത രചനകളില്‍ സഹായകമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ചോളപുരം രഘുനാഥ റാവു, സാരംഗി വിദ്വാന്‍ തഞ്ചാവൂര്‍ ചിന്താമണി, കണ്ണയ്യ ഭാഗവതര്‍ മേരുസ്വാമി എന്ന ഹരികഥാവിദഗ്ധന്‍, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ സുലൈമാന്‍ സാഹിബ്, ഇരയിമ്മന്‍ തമ്പി, ശിവാനന്ദന്‍, പൊന്നയ്യ, ചിന്നയ്യ, വടിവേലു തുടങ്ങിയവര്‍ സ്വാതിതിരുനാളിന്റെ സംഗീത സദസ്സിനെ സദസ്സിനെ അലങ്കരിച്ചിരുന്നു.  

ബഹുഭാഷാ പണ്ഡിതനായിരുന്നതിനാല്‍ ഏതു രാജ്യത്തെ സംഗീതജ്ഞന്മാരുമായും സംഭാഷണം നടത്താനും സംഗീത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സംഗീത ചിന്തകളും താല്പര്യങ്ങളും വിപുലീകരിക്കുവാനും കഴിഞ്ഞു. സംഗീത ശാസ്ത്രത്തിലും നാട്യശാസ്ത്രത്തിലുമുണ്ടായിരുന്നു അപാര  പാണ്ഡിത്യം. ഗുരുമുഖത്തു നിന്നുള്ളതിനുപരിയായി കലാകാരന്മാരുമായുള്ള സമ്പര്‍ത്തിലൂടെയും സംഗീതപരമായ കഴിവുകള്‍ വികസിപ്പിച്ചു.  പല രാഗങ്ങളിലായി അനേകം വര്‍ണ്ണങ്ങളും, പദവര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളും, താന വര്‍ണ്ണങ്ങളും തില്ലാനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ശങ്കരാഭരണം രാഗത്തില്‍ ‘ചലമേല’, കാംബോജി രാഗത്തില്‍ ‘സരസിജനാഭ’ തുടങ്ങിയ  അടതാള  താന വര്‍ണ്ണങ്ങള്‍ അദ്ദേഹത്തിന്റേതാണ്. നൃത്തവുമായി ബന്ധപ്പെട്ട ധാരാളം കലാകാരന്മാരുമായി അദ്ദേഹം നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഇത് പദ വര്‍ണ്ണങ്ങള്‍ക്ക് അനുയോജ്യമായ സംഗീതകൃതികള്‍ ചിട്ടപ്പെടുത്താനും ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങള്‍ക്കുള്ള സംഗീതം ചിട്ടപ്പെടുത്താനും സഹായിച്ചു. സ്വാതി തിരുനാളിന്റെ  ‘സുമ സായക’ എന്ന പദ വര്‍ണ്ണം വളരെ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ വര്‍ണ്ണങ്ങളില്‍ ഒരു പദവര്‍ണ്ണം മലയാളത്തിലും രണ്ട് താന വര്‍ണ്ണങ്ങള്‍ തെലുങ്കിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  

ഏകദേശം നാനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1917ല്‍ പ്രസിദ്ധരികരിച്ച  ‘ബാലാമൃതം’ എന്ന പുസ്തകത്തില്‍ അദ്ദേഹത്ത ന്റെ   125 കൃതികള്‍ മാത്രമേ  പൂര്‍ണമായും സ്വരപ്പെടുത്തി കാണുന്നുള്ളൂ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ സ്വാതി തിരുനാള്‍ കൃതികള്‍ പ്രചരിപ്പിക്കുവാന്‍ ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ശ്രീനിവാസ അയ്യര്‍ അദ്ദേഹത്തിന്റെകച്ചേരികളില്‍ സ്വാതിതിരുനാള്‍ കൃതികള്‍ പാടുകയും  ശിഷ്യന്മാരെ കൊണ്ട് പാടിക്കുകയും ചെയ്തു.  സ്വാതി തിരുനാളിന്റെ  ‘ഭാവയാമി രഘുരാമം ‘ എന്ന കൃതി രാഗമാലികയാക്കി മാറ്റിയത് ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ ആരാണ്. ഈ സ്വാതിതിരുനാള്‍ കീര്‍ത്തനം  രാമായണത്തിലെ ആറു ഖണ്ഡങ്ങളും സംക്ഷിപ്തമായി സ്വീകരിച്ചു കൊണ്ടുള്ളതായിരുന്നു. വളരെ ഭക്തി പൂര്‍ണ്ണമായ ഒരു രചനയായിരുന്നു ഭാവയാമി രഘുരാമം. അതിന് കാരണം അദ്ദേഹം ഒരു പത്മനാഭസ്വാമി ഭക്തനായിരുന്നു എന്നത് തന്നെയാണ്.

(തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.
India

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

Kerala

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies