Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലേത് പാലില്‍ വിഷം ചേര്‍ക്കുന്ന മാധ്യമപ്രവര്‍ത്തനം; വ്യാജവാര്‍ത്ത നല്‍കുന്നവരെ നിയന്ത്രിക്കണം; ട്രംപ് വാര്‍ത്തയിലെ കള്ളത്തരം പൊളിച്ച് കുമ്മനം

തങ്ങളുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി അധികാരത്തിലേറുകയും ഭരണം നിലനിര്‍ത്തുകയും ചെയ്തതോടെ പാണ്ഡവ കൊട്ടാരത്തില്‍ അകപ്പെട്ട കൗരവരുടെ അവസ്ഥയിലാണ് രാജ്യത്തെ വിശേഷിച്ചു കേരളത്തിലെ ചില മാധ്യമങ്ങള്‍. എങ്ങും ചുവടുറപ്പിക്കാന്‍ കഴിയുന്നില്ല

Janmabhumi Online by Janmabhumi Online
Apr 8, 2020, 06:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം എന്നല്ല, പാലില്‍ വിഷം കലര്‍ത്തല്‍ എന്നാണ് ഇപ്പോള്‍ നടക്കുന്നത്. ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവര്‍ത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്ന് കുമ്മനം പറയുന്നു.  

തങ്ങളുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി അധികാരത്തിലേറുകയും ഭരണം നിലനിര്‍ത്തുകയും ചെയ്തതോടെ പാണ്ഡവ കൊട്ടാരത്തില്‍ അകപ്പെട്ട കൗരവരുടെ അവസ്ഥയിലാണ് രാജ്യത്തെ വിശേഷിച്ചു കേരളത്തിലെ ചില മാധ്യമങ്ങള്‍. എങ്ങും ചുവടുറപ്പിക്കാന്‍ കഴിയുന്നില്ല , വേണ്ടാത്തിടത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാകട്ടെ നിലയില്ലാകയത്തില്‍ വീഴുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് നീക്കി എന്ന വാര്‍ത്ത. ചിലരാകട്ടെ ഒരു പടി കൂടി കടന്ന് ട്രംപ് മോദിയെ വിരട്ടി എന്നുവരെ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം പ്രധാനമന്ത്രിയെ മറ്റൊരു രാഷ്‌ട്രത്തലവന്‍ ഭീഷണിപ്പെടുത്തി എന്നതില്‍ ആനന്ദം കണ്ടെത്തുന്ന പഴയ അതേ ‘അമ്മായിയമ്മ മനോഭാവമാണെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

എന്താണ് നമ്മുടെ മാധ്യമങ്ങള്‍ക്കും ‘പരിണിത പ്രജ്ഞരായ ‘ മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ??! ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവര്‍ത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

തങ്ങളുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി അധികാരത്തിലേറുകയും ഭരണം നിലനിര്‍ത്തുകയും ചെയ്തതോടെ പാണ്ഡവ കൊട്ടാരത്തില്‍ അകപ്പെട്ട കൗരവരുടെ അവസ്ഥയിലാണ് രാജ്യത്തെ വിശേഷിച്ചു കേരളത്തിലെ ചില മാധ്യമങ്ങള്‍. എങ്ങും ചുവടുറപ്പിക്കാന്‍ കഴിയുന്നില്ല , വേണ്ടാത്തിടത്ത് ചുവടുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാകട്ടെ നിലയില്ലാകയത്തില്‍ വീഴുകയും ചെയ്യുന്നു.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് നീക്കി എന്ന വാര്‍ത്ത. ചിലരാകട്ടെ ഒരു പടി കൂടി കടന്ന് ട്രംപ് മോദിയെ വിരട്ടി എന്നുവരെ റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം പ്രധാനമന്ത്രിയെ മറ്റൊരു രാഷ്‌ട്രത്തലവന്‍ ഭീഷണിപ്പെടുത്തി എന്നതില്‍ ആനന്ദം കണ്ടെത്തുന്ന പഴയ അതേ ‘അമ്മായിയമ്മ മനോഭാവം ‘.

ഇന്ത്യയും അമേരിക്കയും അടക്കമുള്ള മരുന്നുത്പാദകരായ രാജ്യങ്ങള്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാര്‍ച്ച് 25 നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ജീവന്‍ രക്ഷാ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചത്. ഏപ്രില്‍ 3 ന് ട്രംപ് ഭരണകൂടവും സമാന തീരുമാനം കൈക്കൊണ്ടു. അവശ്യ മരുന്നായി WHO അംഗീകരിച്ച HYDROXY CHLOROQUINE കോവിഡിന് പരീക്ഷണ അടിസ്ഥാനത്തിലും നല്‍കി വരുന്നു.

HYDROXY CHLOROQUINE , PARACETAMOL എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയുടെ നിരോധന നീക്കം കോറോണയില്‍ പെട്ട് ഉഴറുന്ന അമേരിക്കയെ കൂടുതല്‍ കുഴപ്പത്തിലാക്കി. ഇതോടെ ട്രംപ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിലക്ക് നീക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടിയാണ് മലയാള മാധ്യമങ്ങള്‍ വളച്ചൊടിച്ചു മോദി വിരോധത്തിനുള്ള അവസരമാക്കി മാറ്റിയത്.

വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യവും ഉത്തരവും ഇങ്ങനെ …

Reporter :- Thank you sir, are you worried about retaliation to your decision to ban export of medical goods like Indian Prime Minister Modi’s decision to not export Hydroxychoroquine to United States and other countries?

( മരുന്നുകളുടെ കയറ്റുമതി നിരോധിച്ച താങ്കളുടെ തീരുമാനത്തിനുള്ള തിരിച്ചടി എന്നോണം ഇന്ത്യ Hydroxychoroquine അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉള്ള കയറ്റുമതി നിരോധിച്ചതില്‍ താങ്കള്‍ക്ക് ആശങ്കയുണ്ടോ ? )

Trump :- I don’t like that decision if that is .. I don’t … I didn’t hear that that was his decisions . I know that he stopped it for other counties. I spoke to him yesterday, we had a very talk and we will see whether or not that’s his … I would be surprised if he would, because India does very well with the US. For many years they have been taking advantage of the US on trade so I would be surprised if that was his decision.. He’d have to tell me that. I spoke to him Sunday morning, called him and I said we appreciate your allowing our supply to come out. If he doens’t allow it to come out that would be okay but of course there may be retaliations. Why wouldn’t there be ‘

‘അതാണ് തീരുമാനമെങ്കില്‍ അത് എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.. പക്ഷെ അതാണ് തീരുമാനമെന്ന് ഞാന്‍ കേട്ടിട്ടുമില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് നിരോധിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇന്നലെ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു . കഴിഞ്ഞ കുറേ കാലമായി ഇന്ത്യ അമേരിക്ക ബന്ധം വളരെ നല്ലതാണ്. മാത്രവുമല്ല അമേരിക്കയുമായുള്ള ബന്ധത്തില്‍ നിന്ന് ഇന്ത്യക്ക് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് , അതിനാല്‍ തന്നെ മറിച്ചൊരു തീരുമാനമെടുത്താല്‍ അത് അത്ഭുതമായിരിക്കും. ഞായറാഴ്ച രാവിലെയും സംസാരിക്കുമ്പോള്‍ നിരോധനം നീക്കി സാധനങ്ങള്‍ അയച്ചു നല്‍കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞതാണ്. അത് അദ്ദേഹം അനുവദിച്ചില്ലെങ്കില്‍ കൊള്ളാം , പക്ഷെ തീര്‍ച്ചയായും തിരിച്ചടിയുണ്ടാകും എന്തുകൊണ്ട് ഉണ്ടായിക്കൂടാ ?’

ഇതാണ് വാര്‍ത്താ സമ്മേളനത്തില്‍ നടന്ന സംഭാഷണം. ട്രംപ് ഏകപക്ഷീയമായി ഇന്ത്യന്‍ നയത്തോടുള്ള പ്രതികരണം പ്രസ്താവനയായി നടത്തുകയോ ഇന്ത്യയെ വെല്ലുവിളിക്കുകയോ ആയിരുന്നില്ല എന്ന് വ്യക്തം. ചോദ്യത്തിനുള്ള മറുപടി ആയിരുന്നു പ്രതികരണം.

താങ്കള്‍ സ്വീകരിച്ച നയത്തിനുള്ള തിരിച്ചടിയാണോ ഇന്ത്യന്‍ തീരുമാനം എന്ന ചോദ്യത്തിന് സ്വത സിദ്ധമായ ട്രംപ് ശൈലിയിലായിരുന്നു മറുപടി എന്ന് മനസ്സിലാക്കാന്‍ സാധിക്കും.അതായത് ചോദ്യം ഒന്ന് മറുപടി മറ്റൊന്ന്.ട്രംപിന്റെ നയത്തെപ്പറ്റിയുള്ള ചോദ്യത്തില്‍ മോദിയുമായുള്ള സംഭാഷണമാണ് അദ്ദേഹം ഉത്തരമായി പറഞ്ഞത്. ഉത്തരത്തിന്റെ അവസാന ഭാഗം മാത്രം അടര്‍ത്തിയെടുത്തു ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി എന്നൊക്ക വ്യാഖ്യാനിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ല.

ഇത്രയും സാങ്കേതികം. ഇനി ചില വസ്തുതകളിലേക്ക്. മരുന്ന് കയറ്റുമതി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കപ്പെട്ട വാര്‍ത്താസമ്മേളനം നടന്നത് ചൊവ്വാഴ്ചയാണ്. അതായത് ഏപ്രില്‍ 7 ന്. എന്നാല്‍ അതിനും 24 മണിക്കൂര്‍ മുന്‍പ് ഏപ്രില്‍ 6 ന് തന്നെ മാനുഷിക പരിഗണന വെച്ചു 12 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള നിരോധനം നീക്കി കേന്ദ്ര സര്ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതായത് ട്രംപ് മോദിയോട് ടെലിഫോണ്‍ അഭ്യര്‍ത്ഥന നടത്തിയതിന് ശേഷം. അപ്പോള്‍ അക്കാര്യം അറിയാതെയല്ല ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്ന് വ്യക്തം.

ഇതൊന്നും മനസ്സിലാകാതെയോ വളച്ചൊടിച്ചോ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എന്ത് തരം മാധ്യമപ്രവര്‍ത്തനമാണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

ഇതിന്റെ പേര് മാധ്യമപ്രവര്‍ത്തനം എന്നല്ല ‘പാലില്‍ വിഷം കലര്‍ത്തലാണ് ‘ . അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ അവരെ നിയന്ത്രിക്കുവാനുള്ള പക്വത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കണം. ഇല്ലായെങ്കില്‍ പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും മാധ്യമപ്രവര്‍ത്തനത്തിന് ഉണ്ടാകില്ലെന്ന് ഖേദത്തോടെ ഓര്‍മ്മിപ്പിക്കട്ടെ.

Tags: ഫെയ്സ്ബുക്ക്ഡൊണാള്‍ഡ് ട്രംപ്kummanam24 newsമാതൃഭൂമിkeralamodibjpKummanam Rajasekharanasianet newsmodi government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
India

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

India

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങള്‍ പിന്‍വാങ്ങാമെന്ന് ഇറാന്‍, ആക്രമണം തുടരുന്നു

നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം, 100 പേരെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു ; നിരവധി പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies