Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

സംഗീതമേ ഉലകം

അര്‍ജ്ജുനന്റെ പിതാവ് നന്നായി മൃദംഗം വായിച്ചിരുന്നു. കോല്‍ക്കളിയാശാനായിരുന്നു. ഓണപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളുമൊക്കെയായിരുന്നു അമ്മയ്‌ക്കിഷ്ടം. ആ സംഗീതത്തിന്റെ വേരുകളാണ് അര്‍ജ്ജുനനിലേക്കും പടര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 04:58 am IST
in Music

ഫോര്‍ട്ട്‌കൊച്ചിയിലെ ചിരട്ടപ്പാലത്താണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ജനിച്ചത്. 1936ല്‍ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി. പതിമൂന്ന് സഹോദരങ്ങള്‍. ആസ്പിന്‍വാള്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു അച്ഛന്‍. അദ്ദേഹത്തെ കണ്ട ഓര്‍മ്മ അര്‍ജ്ജുനനില്ല. നിറയെ പ്രാരാബ്ധങ്ങളും കടവും ബാക്കിവച്ച് വളരെ ചെറുപ്പത്തിലേ അച്ഛന്‍ ഓര്‍മ്മയായി. കുട്ടിക്കാലത്തെ കുറിച്ച് അര്‍ജ്ജുനന്‍ മാഷ് പറഞ്ഞതിങ്ങനെ: ”പതിന്നാല് കുട്ടികള്‍ അമ്മയ്‌ക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഓര്‍മ്മവെക്കുമ്പോള്‍ ഞങ്ങള്‍ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. ഓരോരുത്തരും ചെറുപ്പത്തിലേ ഓരോ അസുഖം വന്ന് മരിച്ചു പോയി. എനിക്ക് മൂത്തത് ഒരു ചേച്ചിയും രണ്ട് ചേട്ടന്മാരും…”

അര്‍ജ്ജുനന്റെ പിതാവ് നന്നായി മൃദംഗം വായിച്ചിരുന്നു. കോല്‍ക്കളിയാശാനായിരുന്നു. ഓണപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളുമൊക്കെയായിരുന്നു അമ്മയ്‌ക്കിഷ്ടം. ആ സംഗീതത്തിന്റെ വേരുകളാണ് അര്‍ജ്ജുനനിലേക്കും പടര്‍ന്നത്.

മൂന്ന് നേരം ഭക്ഷണം ലഭിക്കുമെന്ന ഉറപ്പിലാണ് പഴനിയിലെ ജീവകാരുണ്യാശ്രമത്തിലെ അനാഥാലയത്തില്‍ അര്‍ജ്ജുനനെയും ചേട്ടന്‍ പ്രഭാകരനെയും എത്തിക്കുന്നത്. അര്‍ജ്ജുനന് ഏഴും ചേട്ടന് പത്തും വയസ്സ്. ഏഴ് വര്‍ഷത്തിന് ശേഷം പഴനിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയെങ്കിലും ജീവിതസാഹചര്യങ്ങള്‍ മാറിയില്ല. ഫോര്‍ട്ട് കൊച്ചിയില്‍ നാടകങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. പാപ്പുക്കുട്ടി ഭാഗവതരും അഗസ്റ്റ്യന്‍ ജോസഫുമൊക്കെ നാടകങ്ങളുമായി സജീവം.  

ഹിന്ദുസ്ഥാനിയും ഗസലും ഖയാലും നമ്മുടെ ക്ലാസ്സിക് സംഗീതവുമെല്ലാം ഇഴചേര്‍ന്നൊരു മണ്ണ്. തബലയും ഹാര്‍മ്മോണിയവും ഇല്ലാത്ത വീടുകള്‍ അപൂര്‍വ്വം. അര്‍ജ്ജുനനും വേറിട്ടൊരു വഴിക്ക് സഞ്ചരിക്കാനാകുമായിരുന്നില്ല.

എങ്കിലും വിശപ്പടക്കാന്‍ മറ്റ് പണികള്‍ ചെയ്യേണ്ടിവന്നു. ആയിടയ്‌ക്ക് അര്‍ജ്ജുനനും പ്രഭാകരനും സായ്‌പ്പിന്റെ ബംഗ്ലാവില്‍ ജോലി കിട്ടി. വീട്ടുജോലി തന്നെ. നാല്പതു രൂപ ശമ്പളം. സംഗീതം തുടര്‍ന്ന് പഠിക്കാന്‍ പണമില്ലായിരുന്നു. കുറച്ചുകാലം തൃപ്പൂണിത്തുറ രാഘവമേനോന്റെയും വിജയരാഘവന്റെയും കീഴില്‍ തബലയും ഹാര്‍മ്മോണിയവും പഠിച്ചു. 1958ല്‍ കോഴിക്കോടുള്ള കൗമുദി നാടകസംഘത്തിന് പാട്ടു ചിട്ടപ്പെടുത്താന്‍ അവസരം വന്നു. ഒരു സുഹൃത്തു വഴിയായിരുന്നു അത്. തമ്മിലടിച്ച തമ്പുരാക്കള്‍ എന്ന നാടകത്തിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പി

ന്നീട് ‘എന്നിട്ടും കുറ്റം പള്ളിക്ക്’ എന്ന നാടകം. ആ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അത്യാവശ്യം പേരായി. 1968 ആണ് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജീവിതത്തെ മാറ്റിമറിച്ച കാലം. കൊല്ലം  കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെടുന്നത് അപ്പോഴാണ്. നാടകത്തില്‍ സജീവമായിരിക്കുമ്പോഴാണ് കാളിദാസ കലാകേന്ദ്രത്തില്‍ ദേവരാജന്‍മാസ്റ്ററുടെ അടുക്കല്‍ അദ്ദേഹത്തിന്റെ ഹാര്‍മോണിയം വായിക്കാനാണെത്തുന്നത്. ഇതിനിടയില്‍ കേരളത്തിലെ മിക്ക നാടക സമിതികളും അര്‍ജ്ജുന സംഗീതത്തിന്റെ അത്യാവശ്യക്കാരായി.  ആയിടയ്‌ക്കാണ് ‘കറുത്തപൗര്‍ണ്ണമി’ എന്ന സിനിമ ഒരുക്കുന്നത്. പി.ഭാസ്‌കരന്റെ ഗാനങ്ങള്‍. സംഗീതമൊരുക്കാന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് അവസരമെത്തി. അവിടെ നിന്നങ്ങോട്ട് എം.കെ.അര്‍ജ്ജുനന്‍ എന്ന സംഗീത സംവിധായകന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു.

Tags: എം.കെ. അര്‍ജുനന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

യേശുദാസിന്റെ ആദ്യ സംവിധായകന്‍

Music

ദാരിദ്ര്യത്തിന്റെ ചിറകിലേറി കുട്ടിക്കാലം; വിശപ്പടക്കാന്‍ ചെയ്യാത്ത ജോലികളില്ല; സംഗീതലോകത്ത് അര്‍ജ്ജുനന്‍ മാസ്റ്ററുടേത് കസ്തൂരി മണക്കുന്ന ജീവിതം

Kerala

സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.