Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു കുടുംബത്തെ കത്തിച്ചു ചാമ്പലാക്കാനെത്തി സ്വയം കത്തി തീര്‍ന്നു

കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്‍-ഗേട്ടിരാജന്‍ ദമ്പതികളുടെ ബന്ധുവാണ് ശെല്‍വമണി. ഇവരുടെ രണ്ടാമത്തെ മകള്‍ ആശയുമായുള്ള ശെല്‍വമണിയുടെ വഴിവിട്ട അടുപ്പമാണ് ദുരന്തത്തില്‍ കലാശിച്ചത്.

Janmabhumi Online by Janmabhumi Online
Apr 6, 2020, 12:14 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: നാടും നഗരവും ലോക് ഡൗണില്‍, സുഷുപ്തിയില്‍. ഇരുട്ടിന്റെ മറപറ്റി ഒരു കുടുംബത്തെ കത്തിച്ചു ചാമ്പലാക്കാനെത്തി ഒടുവില്‍ സ്വയം കത്തി തീര്‍ന്നു. കടവൂര്‍ സ്വദേശി ശെല്‍വമണി(37)യുടെ വിധി അതായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനം കനത്ത സുരക്ഷയില്‍  കഴിയുമ്പോഴാണ് കാവനാട് മുക്കാട് പള്ളിക്ക് സമീപം നാടിനെ ഞെട്ടിച്ച സംഭവം. ബന്ധുവായ യുവതിയുമായി ശെല്‍വണിക്കുണ്ടായ വഴിവിട്ട അടുപ്പമാണ് രണ്ടുപേരുടെ ദാരുണാന്ത്യത്തില്‍ കലാശിച്ചത്.

കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്‍-ഗേട്ടിരാജന്‍ ദമ്പതികളുടെ ബന്ധുവാണ് ശെല്‍വമണി. ഇവരുടെ രണ്ടാമത്തെ മകള്‍ ആശയുമായുള്ള ശെല്‍വമണിയുടെ വഴിവിട്ട അടുപ്പമാണ് ദുരന്തത്തില്‍ കലാശിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ആശ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും ആശയുടെ അമ്മ ഗേട്ടിക്കും മൂത്ത സഹോദരി റൂബിക്കും കുടുംബത്തിനും ഒപ്പം കാവനാട്ടെ വീട്ടിലാണ് താമസിക്കുന്നത്. ആശയും ഭര്‍ത്താവും തമ്മിലുള്ള പിണക്കം ഒത്തുതീര്‍ക്കാനാണ് കുടുംബം വിവാഹിതനായ ശെല്‍വമണിയുടെ സഹായം തേടിയത്. ഇതിനുള്ള പരിശ്രമം ആശയും ശെല്‍വമണിയും തമ്മിലുള്ള അടുപ്പത്തില്‍ കലാശിച്ചെന്നാണ് ശെല്‍വമണി മരിക്കും മുമ്പ് നല്കിയ മൊഴിയില്‍ വ്യക്തമാകുന്നത്. ഇതറിഞ്ഞ ഭാര്യ ശെല്‍വമണിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ആശയെ വിവാഹം ചെയ്യാനായി ശെല്‍വമണിയുടെ പരിശ്രമം. ഇത് ബന്ധുക്കള്‍ അംഗീകരിച്ചില്ല.  

അങ്ങനെയിരിക്കുമ്പോഴാണ് ആശയ്‌ക്കും സൗദിയില്‍ ജോലി ലഭിക്കുന്നതും അങ്ങോട്ടേക്ക് പോകുന്നതും. പിണക്കത്തിലായിരുന്ന ആശയുടെ ഭര്‍ത്താവിനും സൗദിയിലാണ് ജോലി. സ്വാഭാവികമായും അവിടെ വച്ച് കണ്ട് ഇരുവരും പതുക്കെ പതുക്കെ പിണക്കം പറഞ്ഞുതീര്‍ത്തു. അതോടെ ശെല്‍വമണിയില്‍ നിന്ന് ആശ പൂര്‍ണമായും അകന്നു. ഈ അകല്‍ച്ചയില്‍ നിന്നുണ്ടായ പകയാണ് ശെല്‍വമണിയെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചത്.

ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചതറിഞ്ഞ് ഫെബ്രുവരി 14ന് ആശ നാട്ടിലേത്തി. ആശയെ നേരില്‍ കാണാന്‍ പലതവണ ശെല്‍വമണി ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് ഈ കൃത്യം നടത്താന്‍ ശെല്‍വമണി തീരുമാനിച്ചത്. തലേദിവസം ശക്തികുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ നിന്നു വാങ്ങി കരുതിവച്ചിരുന്ന പെട്രോളുമായി ഞായറാഴ്ച അര്‍ധരാത്രി രണ്ടുമണിയൊടെ കാമുകിയുടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം പെട്രോള്‍ ഒഴിച്ച് വീടിന്റെ മുന്‍വാതിലും സിറ്റൗട്ടില്‍ ഉണ്ടായിരുന്ന കസേരകളും കത്തിക്കുകയായിരുന്നു.

തീ പടരുന്നതുകണ്ട് ആദ്യം ഓടിയെത്തിയത് ഗേട്ടിയായിരുന്നു. ഇവരുടെ മൂത്ത മരുമകന്‍ മുന്‍വശത്തെ വാതില്‍തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ പെട്രോള്‍ ഒഴിച്ച് ശെല്‍വമണി തീ ആളി കത്തിക്കുകയായിരുന്നു. മരുമകന്റെ നിര്‍ദ്ദേശാനുസരണം പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങാനാണ് ഗേട്ടിയും മക്കളായ റൂബിയും ആശയും ഇവരുടെ കുട്ടികളും പുറകിലേക്ക് എത്തിയത്. ഈ സമയം അടുക്കളവശത്തുള്ള വാതിലിന്റെ ഭാഗത്തെത്തിയ ശെല്‍വമണി വാതില്‍ തുറന്ന് ഇറങ്ങിയവരടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കത്തിക്കാന്‍ ശ്രമിച്ചു.  

ഗേട്ടിയുടെയും മൂത്തമകള്‍ റൂബിയുടെയും ദേഹത്ത് പെട്രോള്‍ വീണു. ഗേട്ടി മക്കളെയും കൊച്ചുമക്കളെയും തള്ളി അകത്താക്കി. കത്തിക്കാന്‍ ശ്രമിച്ച ശെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. അകത്തേക്ക് ഓടിരക്ഷപ്പെട്ട റൂബിയുടെ വസ്ത്രങ്ങളിലും തീ പിടിച്ചിരുന്നു. എന്നാല്‍ ഓടി ബാത്ത് റൂമില്‍ കയറിയ ഇവര്‍ വെള്ളമൊഴിച്ചു തീയണച്ചു. മറ്റുള്ളവര്‍ മുറിയില്‍കയറി വാതില്‍ അടച്ചു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചാണ് ഇവരെ പുറത്തിറക്കിയത്. വഴിവിട്ട അടുപ്പവും വിവാഹജീവിതത്തിലെ താളപ്പിഴകളുമാണ് രണ്ടുജീവനുകള്‍ അപഹരിക്കുന്നതിലേക്ക് എത്തിച്ച കാരണം.

Tags: കുടുംബംfirekollam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kerala

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ അഗ്നിബാധ: ചീഫ് സെക്രട്ടറിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് കളക്ടര്‍

India

സിന്ധ് നദിയിൽ നിന്ന് വെള്ളം തിരിച്ചുവിടാൻ നീക്കം : പാകിസ്ഥാനിൽ മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies