Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍, 500 ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി 3 പേര്‍ പിടിയില്‍, ഒഴിവായത് വന്‍ വ്യാജ മദ്യദുരന്തം

മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ച് വിതരണം ചെയ്ത മൂന്നുപേര്‍ പിടിയില്‍. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇവരെ പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 05:54 pm IST
in Kollam

കൊല്ലം: മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്ന  സാഹചര്യത്തില്‍ വ്യാജ വിദേശമദ്യം നിര്‍മിച്ച് വിതരണം ചെയ്ത മൂന്നുപേര്‍ പിടിയില്‍. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇവരെ പിടികൂടിയത്.

കായംകുളം ചൂനാട് സ്വദേശിയും മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനുമായ ഹാരിഷ്‌ജോണ്‍ (51), കൊല്ലം കല്ലുംതാഴം സ്വദേശി രാഹുല്‍(27), കിഴക്കേകല്ലട സ്വദേശി സഞ്ജയന്‍ (42) എന്നിവരാണ് പിടിയിലായത്. കൊല്ലം അയത്തില്‍ ഭാഗത്ത് 600 രൂപയുടെ ഒരു ലിറ്റര്‍ വിദേശമദ്യം 1500 രൂപയ്‌ക്ക് വില്ക്കുന്നതായി കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജെ. താജുദ്ദീന്‍കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം അയത്തില്‍ നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 28 ലിറ്റര്‍ വ്യാജ വിദേശ മദ്യവുമായി രാഹുലിനെയും സഞ്ജയനെയും പിടി കൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കായംകുളം കരീലകുളങ്ങര കേന്ദ്രീകരിച്ച് ഹാരിഷ് ജോണിന്റെ നേതൃത്വത്തില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഹാരിഷ് ജോണ്‍ വാടകയ്‌ക്ക് എടുത്ത ബഹു നില കെട്ടിടം പരിശോധിച്ചപ്പോള്‍ സ്പിരിറ്റില്‍ വിവിധ ഫ്‌ളേവറുകള്‍ കലര്‍ത്തിയ 480 ലിറ്റര്‍ വ്യാജ മദ്യവും മദ്യം നിറയ്‌ക്കാനായി സൂക്ഷിച്ചിരുന്ന 5320 കാലിമദ്യ കുപ്പികളും കുപ്പികള്‍ സീല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഹൈടെക് സീലിങ് മെഷീന്‍, സ്പിരിറ്റ് നിറച്ചിരുന്ന 50 കാലി കന്നാസുകള്‍, സ്പിരിറ്റ് ബ്ലെണ്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഒപിആര്‍ മദ്യത്തിന്റെ 5800 വ്യാജ ലേബലുകള്‍, ജവാന്‍ മദ്യത്തിന്റെ 690 വ്യാജ ലേബലുകള്‍, ഡാഡ്ഢി വില്‍സണ്‍ മദ്യത്തിന്റെ 837 വ്യാജ ലേബലുകള്‍, കെഎസ്ബിസിയുടെ 7210 വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍ എന്നിവയും പിടികൂടി.

പാലക്കാട് ആലത്തൂരുള്ള മുന്‍ സ്പിരിറ്റ് കേസ് പ്രതിയില്‍ നിന്നാണ് സ്പിരിറ്റ് ലഭിക്കുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. ഗോവയില്‍ നിന്നാണ് മദ്യ നിര്‍മാണത്തിനാവശ്യമായ ഫ്‌ളേവറുകള്‍, വ്യാജ സ്റ്റിക്കറുകള്‍ ഒക്കെ ലഭിക്കുന്നത്. സ്പിരിറ്റ് കടത്തുകാരുമായുള്ള ബന്ധത്തെ തുടര്‍ന്ന് എക്‌സൈസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഹാരിഷ്‌ജോണ്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കരീലകുളങ്ങര കേന്ദ്രീകരിച്ച് വ്യാജ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതായും പ്രതികള്‍ സമ്മതിച്ചു. ഡിസ്റ്റില്‍ഡ് വാട്ടര്‍ വില്പനയുടെ മറവില്‍ ആണ് ഈ വ്യാജ മദ്യകേന്ദ്രം പ്രവര്‍ത്തിച്ച് വന്നത്. പരിശോധനയില്‍  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവ്, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത്ത്, മനു കെ. മണി, ശ്രീനാഥ്, രാജഗോപാല്‍ ചെട്ടിയാര്‍, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

Tags: arrestഎക്‌സൈസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി, കോക്രോച്ച് പാർട്ടിയെ നിരോധിച്ചതിന് പിന്നിൽ ഐബിയുടെ റിപ്പോർട്ട്

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

വന്ദേമാതരത്തിന്റെ ബഹുസ്വരത

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.