Categories: Ernakulam

എറണാകുളത്ത് വിവിധയിടങ്ങളില്‍ തീപ്പിടിത്തം

ഉയരുന്ന പുകപടലങ്ങള്‍ വിടാക്കുഴ മേഖലയിലെ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. പാതാളത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. ലോക്ഡൗണ്‍ മൂലം അടഞ്ഞ് കിടക്കുകയായിരുന്ന പ്ലാസ്റ്റിക്കൂമ്പാരത്തിന് എങ്ങനെ തീപ്പിടിച്ചതെന്ന് വ്യക്തമല്ല.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കളമശേരി: ദേശീയപാതയോട് ചേര്‍ന്നുള്ള കളമശേരി നഗരസഭയിലെ മാലിന്യ ഡമ്പിങ് യാഡ് ഇന്നലെ മുതല്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. നിരവധി തവണ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തിയെങ്കിലും പ്ലാസ്റ്റിക് ഉരുകി കത്തുന്നതു മൂലം കാറ്റടിക്കുമ്പോള്‍ വീണ്ടും ആളി കത്തുകയാണ്. ഇതില്‍ നിന്നും ഉയരുന്ന പുകപടലങ്ങള്‍ വിടാക്കുഴ മേഖലയിലെ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. പാതാളത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. ലോക്ഡൗണ്‍ മൂലം അടഞ്ഞ് കിടക്കുകയായിരുന്ന പ്ലാസ്റ്റിക്കൂമ്പാരത്തിന് എങ്ങനെ തീപ്പിടിച്ചതെന്ന് വ്യക്തമല്ല. ഒരു മാസം മുമ്പ് ഇതേ രീതിയില്‍ തീപ്പിടിത്തം ഉണ്ടായിരുന്നു. മെട്രോ പാതയ്‌ക്ക് സമീപം തീ ഉയര്‍ന്നത് അന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു.

മുപ്പത്തടം കാമ്പിളളി പാടത്തും ഇന്നലെ തീപ്പിടിച്ചു.  ഉച്ചയോടെയാണ് 200 ഏക്കര്‍ വിസ്തൃതിയുള്ള കാമ്പിളളി പാടത്തിന് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. കൃഷിയില്ലാതെ കിടക്കുന്നതിനാല്‍ കാടുപിടിച്ച പാടത്തിന് തീയിട്ടപ്പോള്‍ പച്ചില വരെ കത്തി. ഇവിടെനിന്ന് പുക ഉയര്‍ന്നതോടെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് കണ്ണെരിച്ചിലും ശ്വാസം മുട്ടലും അനുഭവപ്പെടാന്‍ തുടങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാതാളത്ത് നിന്നും  ഫാക്ടില്‍ നിന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി തീ അണച്ചു. ബിനാനി പുരം പോലീസും പഞ്ചായത്തധികൃതരും സ്ഥലത്തെത്തിയിരുന്നു. തീ പടര്‍ന്ന പാടത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് എത്താന്‍ പറ്റാതിരുന്നതിനാല്‍ ഫാക്ടിന്റെ ചെറിയ വാഹനം എത്തിച്ചാണ് തീയണച്ചത്. വലിയ മോട്ടോറുകള്‍ സംഘടിപ്പിച്ച് വെള്ളം പമ്പു ചെയ്‌തെങ്കിലും വൈകുന്നേരം വരേയും തീ പൂര്‍ണമായും കെടുത്താന്‍ സാധിച്ചില്ല.  

കാമ്പിള്ളി പാടത്തിന് തീയിട്ടത് അന്വേഷിച്ച് നടപടി എടുക്കണമെന്ന് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. ബാബു, മണ്ഡലം സെക്രട്ടറി പൂങ്കുടി സജീവ്, ബൂത്ത് പ്രസിഡന്റ് ജിതിന്‍ മോഹനന്‍, സെക്രട്ടറി റിജിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Recent Posts