Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാധ്യമപ്രവര്‍ത്തകരോട് അതിക്രമം അരുത്

തീര്‍ത്തും വസ്തുതാപരമായ കാര്യമാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നെത്തി ഐസൊലേഷനിലായ യുവാവാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപ്പോയത്. ഇയാളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടറോട് രേഖാമൂലം അഭ്യര്‍ത്ഥിക്കുകയായിരുന്നു. വൈകാതെ യുവാവ് തിരിച്ചെത്തുകയും ചെയ്തു. ഡിഎംഒയുടെ അപേക്ഷയുടെ പകര്‍പ്പു സഹിതമാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. വാര്‍ത്തയുടെ വിവരം ആര് നല്‍കിയെന്നാണ് പോലീസിന് അറിയേണ്ടിയിരുന്നത്. ഇത് വെളിപ്പെടുത്തേണ്ട ബാധ്യത ലേഖകന് ഇല്ലെന്നിരിക്കേ, പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ്

Janmabhumi Editorial Desk by Janmabhumi Editorial Desk
Mar 20, 2020, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്ന വിശേഷണം കേരള പോലീസിന് വളരെ നന്നായി ചേരും. നിയമപാലകരാണ് അവരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാക്കുന്നവര്‍. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരുമായ ഉദ്യോഗസ്ഥര്‍ നിരവധിയുണ്ടെങ്കിലും കേരള പോലീസ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് നിയമവിരുദ്ധമായ പ്രവൃത്തികളിലൂടെയാണ്.  കൊറോണ രോഗം സംശയിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവാവ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമി ലേഖകന്‍ എസ്. ശ്രീജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതും, മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതുമായ സംഭവം ഒറ്റവാക്കില്‍ പറഞ്ഞാല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമമാണ്. കൊച്ചി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണെന്നു പറഞ്ഞ് കളമശ്ശേരി പോലീസിന്റെ ഭാഗത്തുനിന്നാണ് തികച്ചും അപലപനീയമായ ഈ നടപടിയുണ്ടായത്.

തീര്‍ത്തും വസ്തുതാപരമായ കാര്യമാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നെത്തി ഐസൊലേഷനിലായ യുവാവാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപ്പോയത്. ഇയാളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടറോട് രേഖാമൂലം അഭ്യര്‍ത്ഥിക്കുകയായിരുന്നു. വൈകാതെ യുവാവ് തിരിച്ചെത്തുകയും ചെയ്തു. ഡിഎംഒയുടെ അപേക്ഷയുടെ പകര്‍പ്പു സഹിതമാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. വാര്‍ത്തയുടെ വിവരം ആര് നല്‍കിയെന്നാണ് പോലീസിന് അറിയേണ്ടിയിരുന്നത്. ഇത് വെളിപ്പെടുത്തേണ്ട ബാധ്യത ലേഖകന് ഇല്ലെന്നിരിക്കേ, പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ്. മറ്റ് ചില പത്രങ്ങളും ശരിയായ ഈ വാര്‍ത്ത നല്‍കുകയുണ്ടായി. അങ്ങനെയിരിക്കെ ജന്മഭൂമി ലേഖകനെ മാത്രം മാനസികമായി പീഡിപ്പിച്ചതും, അടിയന്തര സ്വഭാവമുള്ള സ്വന്തം ജോലി മണിക്കൂറുകളോളം തടസ്സപ്പെടുത്തിയതും ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടികളെടുക്കണം.

മാനവരാശിയെ മുഴുവന്‍ ആശങ്കയിലാഴ്‌ത്തി പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ. വിവിധ ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിനാളുകള്‍, മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗബാധയാല്‍ മരണമടഞ്ഞു കഴിഞ്ഞു. ലക്ഷക്കണക്കിനു പേര്‍ രോഗബാധിതരുമാണ്. ജനപ്പെരുപ്പത്തില്‍ രണ്ടാമതായ നമ്മുടെ രാജ്യം അതീവ ശുഷ്‌കാന്തിയോടെയാണ് രോഗം പടരുന്നതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നത്. ജനസാന്ദ്രത വളരെയധികമായ കേരളം അതീവ ജാഗ്രത പാലിക്കേണ്ട സംസ്ഥാനമാണ്. പ്രവാസികള്‍ വളരെയധികമുള്ളതാണ് ഇതിന് കാരണം. ഈയൊരു സാഹചര്യത്തില്‍ കൊറോണ ബാധയെ പ്രതിരോധിക്കാന്‍ മറ്റാരെക്കാളും സ്തുത്യര്‍ഹമായ പങ്കാണ് മാധ്യമങ്ങള്‍ വഹിക്കുന്നത്. രോഗത്തിന്റെ മാരക സ്വഭാവത്തെക്കുറിച്ചും, കരുതല്‍ നടപടികളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മാധ്യമ പ്രവര്‍ത്തകരാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ സുരക്ഷപോലും അവര്‍ കാര്യമാക്കുന്നില്ല. വിമാനങ്ങളിലും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലുമൊക്കെ ധൈര്യപൂര്‍വം കടന്നുചെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നത് എല്ലാവരും കാണുന്നതും കേള്‍ക്കുന്നതുമാണ്. അനുഗ്രഹമായി കരുതേണ്ട ഈ സേവന മനോഭാവത്തെ നിന്ദിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി.

സംഭവം പരിശോധിച്ച് നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഒരു സുപ്രധാന വിവരം ജനങ്ങളെ അറിയിച്ച മാധ്യമ പ്രവര്‍ത്തകനു നേര്‍ക്ക് കുതിരകയറാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ആരാണ് അനുവാദം കൊടുത്തതെന്നും, ആരുടെ ആവശ്യപ്രകാരമായിരുന്നു ഇതെന്നും പുറത്തുവരേണ്ടതുണ്ട്. തികച്ചും അരക്ഷിതമായ ഒരു പരിതസ്ഥിതിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള നടപടി ഇനി ആരുടെ നേര്‍ക്കും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇത്തരം അതിക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ മാധ്യമങ്ങളും രംഗത്തു വരണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

India

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

പുതിയ വാര്‍ത്തകള്‍

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies