Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ഉദ്യോഗസ്ഥ-ഭൂമാഫിയാ ശ്രമം

ആനയിറങ്കല്‍ ഡാമില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലം ടൂറിസം ലക്ഷ്യംവച്ചാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഇവിടത്തെ പട്ടയ വിതരണ നടപടികള്‍ നിര്‍ത്തി. ഇതിനിടെയാണ് ഈ സ്ഥലത്തിന് വേണ്ടി രാജകുമാരി ഭൂമി പതിവ് കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 11, 2020, 08:22 am IST
in Idukki

ഇടുക്കി: അന്യജില്ലക്കാരുടെ പേരില്‍ പട്ടയത്തിന് അപേക്ഷ നല്‍കി ചിന്നക്കനാലില്‍ 35 ഏക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ-ഭൂമാഫിയ സംഘത്തിന്റെ ആസൂത്രിത ശ്രമം. കോടതി ഇടപെടലിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ (എല്‍ആര്‍) എം.പി. വിനോദ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ചകള്‍.  

ആനയിറങ്കല്‍ ഡാമില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലം ടൂറിസം ലക്ഷ്യംവച്ചാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ഇവിടത്തെ പട്ടയ വിതരണ നടപടികള്‍  നിര്‍ത്തി. ഇതിനിടെയാണ് ഈ സ്ഥലത്തിന് വേണ്ടി രാജകുമാരി ഭൂമി പതിവ് കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തള്ളിയതോടെ അപേക്ഷകരായ എട്ട് പേരും ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷയില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങളില്‍ സംശയം തോന്നിയ അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതിയും ശരിവച്ചു. ഇതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.  

ചിന്നക്കനാല്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 20/1ല്‍പ്പെട്ട ഭൂമിക്കാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന് എട്ട് പേരുടെ പേരില്‍ ഒരുമിച്ച് അപേക്ഷ സമര്‍പ്പിച്ചത്. കരിമണ്ണൂര്‍ ഭൂമി പതിവ് കാര്യാലയത്തിലെ മുന്‍ റവന്യൂ ഇന്‍സ്‌പെക്ടറും സിപിഐ സംഘടനാ നേതാവുമായ സുരേഷ്‌കുമാറും മറ്റൊരാളുമാണ് അപേക്ഷയുമായെത്തിയത്. അപേക്ഷ നല്‍കുന്നവരെ കാണേണ്ട ആവശ്യമില്ലെങ്കിലും അപേക്ഷ നിരസിച്ചുള്ള മറുപടി സ്‌പെഷ്യല്‍ തഹസില്‍ദാറായിരുന്ന ഷാഹിന രാമകൃഷ്ണന്‍ പിറ്റേന്ന് തന്നെ കൈമാറി. വിശദമായി പരിശോധിക്കുന്നതിന് ക്ലര്‍ക്കിന് കൈമാറിയപ്പോള്‍ ഒപ്പോ തീയതിയോ സെക്ഷനോ അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ചിന്നക്കനാല്‍ വില്ലേജായതിനാല്‍ അപേക്ഷ നിരസിച്ചുള്ള മറുപടി മാത്രം നല്‍കി.

അപേക്ഷകരുടെ വിലാസം ഉണ്ടെന്നിരിക്കെ മറുപടി കൃത്യമായി തപാലില്‍ അയയ്‌ക്കാതെ മേല്‍പറഞ്ഞയാള്‍ക്ക് ഒരുമിച്ച് നല്‍കിയത് ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയൊന്നും അയപ്പു പതിവ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല.  

അപേക്ഷകരില്‍ ആറ് പേര്‍ കോട്ടയം ജില്ലക്കാരും ഒരാള്‍ എറണാകുളം സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. എല്ലാവരും കൃത്യം നാല് ഏക്കര്‍ ഭൂമിക്കായിരുന്നു അപേക്ഷ നല്‍കിയത്. ഓരോരുത്തര്‍ക്കും കൃത്യമായ അതിര്‍ത്തിയും രേഖപ്പെടുത്തിയിരുന്നു. ഈ ഭൂമിയില്‍ യൂക്കാലിപ്റ്റസ്, ഗ്രാന്റീസ്, അക്കേഷ്യ, കാപ്പി, തൈലപ്പുല്ല് എന്നിവ കൃഷി ചെയ്യുന്നുണ്ടെന്നാണ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നേരിട്ട് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ എച്ച്എംഎല്ലിന്റെ യൂക്കാലിപ്റ്റസ് തോട്ടത്തിന് കിഴക്കായി അതിര്‍ത്തി തിരിക്കാതെ കാട് പിടിച്ച് പുല്ലുവളര്‍ന്ന് കിടക്കുന്ന ഭൂമിയാണിതെന്ന് കണ്ടെത്തി. ഈ സര്‍ക്കാര്‍ ഭൂമി ആരും കൈവശം വച്ച് കൃഷി ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.  

ഇവിടെ അപേക്ഷ നല്‍കിയാല്‍ പട്ടയം നല്‍കില്ലെന്ന് അറിയാം, എങ്കിലും അപേക്ഷ നിരസിച്ചുള്ള അറിയിപ്പ് ഉടനടി കിട്ടുകയായിരുന്നു ലക്ഷ്യം. സംഭവത്തില്‍ രാജകുമാരി ഭൂമി പതിവ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചപറ്റി. അപേക്ഷകള്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം കൊടുക്കുന്നതിന് കോടതി നിര്‍ദേശിച്ചു എന്നു വ്യാഖ്യാനിച്ച് പട്ടയം അനുവദിക്കാമെന്ന തരത്തില്‍ റവന്യൂ/സര്‍വെ ജീവനക്കാരോ വിരമിച്ചവരോ നല്‍കിയ ഉപദേശമാണ് ഈ തട്ടിപ്പിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.