Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കന്മദ ദേശത്തെ നീലിയുടെ ഉപാസക

കല്ലടിക്കോടന്‍ മലയെക്കുറിച്ചുള്ള കഥയേറെയാണ്. കോഴിക്കോട് ദേശീയപാതയിലൂടെ കടന്നുപോകുമ്പോള്‍ കല്ലടിക്കോട് മല ഒരുതവണയെങ്കിലും നോക്കാത്തവരുണ്ടാവില്ല.

സിജ പി.എസ് by സിജ പി.എസ്
Mar 8, 2020, 09:22 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മന്ത്രവാദം, ആഭിചാരം, ചാത്തന്‍ സേവ, ബാധ ഇതൊക്കെ  പേടിയും അതോടൊപ്പം ജിജ്ഞാസയും ഉയര്‍ത്തുന്ന വാക്കുകളാണ്. നാട്ടിന്‍പുറങ്ങളില്‍ സുപരിചതമായി അറിയപ്പെട്ടിരുന്ന മന്ത്രവാദം കാലഘട്ടം മാറിയതോടെ കേട്ടുകേള്‍വി മാത്രമായി. എന്നാലിന്നും ഈ പാതപിന്തുടരുന്നവര്‍ ഏറെയാണ്…

കല്ലടിക്കോടന്‍ മലയെക്കുറിച്ചുള്ള കഥയേറെയാണ്. കോഴിക്കോട് ദേശീയപാതയിലൂടെ കടന്നുപോകുമ്പോള്‍ കല്ലടിക്കോട് മല ഒരുതവണയെങ്കിലും നോക്കാത്തവരുണ്ടാവില്ല.

അപൂര്‍വ്വ ഔഷധമായ കന്മദം ഏറെയുള്ള സ്ഥലമാണ് കല്ലടിക്കോടന്‍ മലയെന്ന് പറയപ്പെടുന്നു. അതിലുപരി മന്ത്രവാദ സങ്കല്‍പ്പത്തിലെ പ്രധാന ദേവതയായ കരിനീലി വസിക്കുന്നിടം. കല്ലടിക്കോടന്‍ മലയെന്നു പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസിലെത്തുന്നത് രൗദ്രരൂപിണിയായ നീലിയാണ്. ഭീതിയും ഭക്തിയും നിറഞ്ഞ സങ്കല്‍പ്പം. വിവിധ രൂപത്തിലും ഭാവത്തിലും നീലി മലയില്‍ വിഹരിക്കുന്നുണ്ട്. ചില പൗര്‍ണമി ദിവസങ്ങളില്‍ കല്ലടിക്കോട് മലയെ സൂക്ഷിച്ച് നോക്കിയാല്‍ മുടിയഴിച്ച നീണ്ടു നിവര്‍ന്നു കിടക്കുന്ന സ്ത്രീയെപോലെ തോന്നിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.

നീലിയെ ഉപാസിച്ച് പ്രത്യേക മന്ത്രസിദ്ധിനേടിയവരുമുണ്ട്. ഇവരില്‍ ചിലര്‍ നീലിമലയില്‍ത്തന്നെയുണ്ട്.  മന്ത്രവാദലോകത്ത് പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളും തുല്യശക്തിയായി നിലകൊള്ളുന്നു.

കാതോട് കാതോരം അറിഞ്ഞാണ് ഇവരെതേടി മിക്കവരുമെത്തുന്നത്. ഇത്തരത്തില്‍ യാതൊരുവിധത്തിലുള്ള പ്രശസ്തിയും കാംക്ഷിക്കാതെ, കല്ലടിക്കോടന്‍ മലമുകളില്‍ വര്‍ഷങ്ങളായി നീലിയുടെ ഉപാസകയായുണ്ട്, കല്ലടിക്കോടന്‍ തങ്ക. വനവാസി കുറുംബ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. ശബരിമല ആചാരസംരക്ഷണത്തിനായി 2018ല്‍ കോഴിക്കോട് നടന്ന ഹൈന്ദവം സമ്മേളനത്തില്‍ പങ്കെടുത്തതോടുകൂടിയാണ് സമൂഹം ഇവരെക്കുറിച്ചറിഞ്ഞത്.

പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കല്ലടിക്കോട് ടിബി ജങ്ഷനില്‍ നിന്നും സുമാര്‍ മൂന്ന് കിലോമീറ്റര്‍ അകലെ വാക്കോട് എന്ന സ്ഥലത്താണ് തങ്കയുടെ പ്രവര്‍ത്തന മേഖല. ഇവിടേക്ക് വാഹനസൗകര്യം വളരെ കുറവാണ്. മലകയറിയെങ്കില്‍ മാത്രമേ വീട്ടിലെത്താന്‍ കഴിയൂ. ഈ ദൂരങ്ങള്‍ താണ്ടി നിത്യേന നിരവധിപ്പേരാണ് പലഭാഗങ്ങളില്‍ നിന്നായി ഇവിടേക്കെത്തുന്നത്.

മാന്ത്രിക ജീവിതം

ബാല്യകാലത്ത് ഏറെ ദുരിതം അനുഭവിച്ചിട്ടുള്ള കുടുംബമാണ് തങ്കയുടേത്. യൗവനകാലം വരെ വിവിധ തരത്തിലുള്ള തൊഴില്‍ ചെയ്താണ് കുടുംബം പോറ്റിയത്.

എന്നാല്‍ കല്ലടിക്കോടന്‍ നീലിയുടെ അനുഗ്രഹം ലഭിച്ചതോടെയാണ് തങ്കയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കല്ലടിക്കോടന്‍ മലയുടെ ശൃംഗത്തില്‍ നീലി വസിച്ചിരുന്നതെന്ന് കരുതുന്ന ഗുഹയില്‍ എത്തപ്പെട്ടതോടെയാണ് തങ്ക മാന്ത്രിക ജീവിതത്തിലേക്ക് എത്തിയത്. നീലിയുടെ അദൃശ്യമായ അനുഗ്രഹം ലഭിച്ചതോടെ തങ്കയെ കാണാനും അനുഗ്രഹം തേടുന്നതിനുമായി ആളുകള്‍ എത്തിതുടങ്ങി. ബാധയൊഴിപ്പിക്കല്‍, ഏലസ് ധാരണം, ജ്യോത്സ്യം, പച്ചമരുന്ന് ചികിത്സ, ചാര്‍ത്ത് കര്‍മ്മം തുടങ്ങിയവയെല്ലാം തങ്ക നിര്‍വഹിച്ചുവരുന്നു. പൂജയുടെ ശക്തികൊണ്ടുതന്നെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കാടും മലയും താണ്ടി തങ്കയുടെ സവിതത്തിലെത്തുന്നത്. ആദിപരാശക്തിയെ ഇഷ്ടദേവതയായി കരുതിയാണ് പൂജാകര്‍മങ്ങള്‍ ചെയ്യുന്നത്. വെള്ളനിവേദ്യം, കടുമധുരപായസം എന്നിവയാണ് വഴിപാടുകള്‍. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രധാനം.

ഇവര്‍ നിരവധിപ്പേരെ മന്ത്രവാദം പഠിപ്പിച്ചെങ്കിലും അതിനിപ്പോള്‍ വിദ്യകള്‍ കൈമാറാന്‍ സമയമായിട്ടില്ലെന്ന് സ്വപ്നദര്‍ശനം ലഭിച്ചതോടെയാണ് അഭ്യസനം നിര്‍ത്തിയത്. വിശ്വാസമാണ് വലുത്. അതൊരിക്കലും ലംഘിക്കാന്‍ പാടില്ല എന്നതാണ് തങ്കയുടെ മതം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമോ വേണ്ടയോ എന്ന ചോദ്യം ഉയര്‍ന്നതിനാലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ കാഴ്‌ച്ചപ്പാട് ഉള്ളതിനാലാണ് കോഴിക്കോട് നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശം വേണമെന്ന വാദത്തെ തങ്ക ശക്തമായി ഖണ്ഡിക്കുന്നു. കോഴിക്കോട് നടന്ന ഹൈന്ദവത്തില്‍ പങ്കെടുത്ത്  തിരികൊളുത്തിയ തങ്കക്ക് തന്റെ വിശ്വാസത്തെക്കുറിച്ച് പറയാന്‍ നൂറുനാക്കുകളാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടരുത്. ഇവ പുസ്തകങ്ങളിലൂടെ ലഭിച്ചതല്ല. മറിച്ച് തലമുറകളായി കൈമാറിക്കിട്ടിയ പാരമ്പര്യമാണ്. അത് നമ്മുടെ സ്വത്താണ്.  ഇവയ്‌ക്ക് നേരെ വാളോങ്ങുന്നവര്‍ സൂക്ഷിക്കണം. താനൊരിക്കലും ആചാരലംഘനത്തിന് കൂട്ടുനില്‍ക്കില്ല. അതിനെ നേരിടുക തന്നെ ചെയ്യും. ആചാരനുഷ്ഠാനങ്ങള്‍ ലംഘിക്കുവാനുള്ള ചിലരുടെ അമിതമായ വ്യഗ്രതയാണ് കേരളം സമീപകാലത്ത് അഭിമുഖീകരിച്ച ഏറെപ്രശ്നങ്ങളെന്ന് അവര്‍ പറയുന്നു.

ശബരിമലയ്‌ക്കും കല്ലടിക്കോടന്‍ നീലിക്കും അടുത്ത ബന്ധമുണ്ടെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മണ്ഡലകാലത്ത് നീലി 41 നാള്‍ ശബരിമലയിലെ നീലിമലയില്‍ എത്തുന്നുവെന്നാണ് സങ്കല്‍പ്പം. അതിനാല്‍ ഈ കാലയളവില്‍ പൂജകളൊന്നും നടത്താറില്ല. തന്നെ ആശ്രയിച്ചെത്തുന്നവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും മനസിന് സമാധാനവും നല്‍കിയാണ് അവരെ യാത്രയാക്കുന്നത്. തങ്കയുടെ മകനും അവരുടെ പാത പിന്തുടരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

Kerala

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)
Kerala

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

Kerala

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

ഇൻസ്റ്റാഗ്രാം ക്വീൻ ഇനി അഴിക്കുള്ളിൽ : മയക്കുമരുന്ന് കേസിൽ പ്രതിയായ പൊലീസുകാരി അനധികൃത സ്വത്ത് സമ്പാദനക്കേസിലും അറസ്റ്റിൽ

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് അംഗമായ യുവതിയെയും 2 പെണ്‍മക്കളെയും ഹോട്ടലില്‍ കണ്ടെത്തി

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

1,500 ഓളം പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ ഇസ്ലാമിക നേതാവ് ; എ.ടി.എം. അസ്ഹറുൽ ഇസ്ലാമിന്റെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies