Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുനിലിന്റേത് മാതൃകാപരമായ റിപ്പോര്‍ട്ടിങ്; ഉടമകള്‍ വിധേയത്വം കാട്ടി; ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരുടെ റോള്‍ എന്ത്; കുത്തിത്തിരിപ്പുമായി തോമസ് ഐസക്

മാധ്യമങ്ങളുടെ ഉടമകള്‍ വിധേയത്വത്തിന് തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. ചോദ്യം ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരോടാണെന്നും എന്താണ് നിങ്ങളുടെ റോളെന്നും ഐസക്.

Janmabhumi Online by Janmabhumi Online
Mar 7, 2020, 05:05 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന് ഏഷ്യാനെറ്റ് ന്യൂസിനെ പരിഹസഹിച്ച് മന്ത്രി തോമസ് ഐസക്. പള്ളി കത്തിച്ചതടക്കം വിവാദപരമായ രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ഏഷ്യാനെറ്റ് ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍. സുനിലിനെ തോമസ് ഐസക് അഭിനന്ദിക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഉടമകള്‍ വിധേയത്വത്തിന് തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. ചോദ്യം ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരോടാണെന്നും എന്താണ് നിങ്ങളുടെ റോളെന്നും ഐസക്.  

നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ചാനലിന്റെ ഉടമയാണെങ്കില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?

മാര്‍ച്ച് ആറിന് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാര്‍ത്തയുടെ പേരിലാണ് നടപടി. ആ വാര്‍ത്തയുടെ പേരില്‍ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാര്‍ത്തയായില്ല. അതിന്മേല്‍ ഒമ്പതു മണി ചര്‍ച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന കവര്‍ സ്‌റ്റോറിയും ഉണ്ടായില്ല. സംഭവിച്ചത് വേറെന്നൊയിരുന്നു. ചെയ്തത് തെറ്റാണെങ്കില്‍ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോര്‍ട്ടിന് വസ്തുതയുടെ പിന്‍ബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് ബിജെപി സര്‍ക്കാരിന്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ലെന്നും ഐസക്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കില്‍ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?

മാര്‍ച്ച് ആറിന് വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാര്‍ത്തയുടെ പേരിലാണ് നടപടി. ആ വാര്‍ത്തയുടെ പേരില്‍ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാര്‍ത്തയായില്ല. അതിന്മേല്‍ ഒമ്പതു മണി ചര്‍ച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന കവര്‍ സ്‌റ്റോറിയും ഉണ്ടായില്ല. സംഭവിച്ചത് വേറെന്നൊയിരുന്നു. ചെയ്തത് തെറ്റാണെങ്കില്‍ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമര്‍പ്പിച്ചു. വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോര്‍ട്ടിന് വസ്തുതയുടെ പിന്‍ബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് ബിജെപി സര്‍ക്കാരിന്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ല. പകരം സവര്‍ക്കര്‍ക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി. മൗജ്പുരയിലെയും യമുനാവിഹാറിലെയും ഇരകളായ ഭൂരിപക്ഷ സമുദായത്തിനു പറയാനുള്ളതും തങ്ങള്‍ 25022020ന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നൊരു ബാലന്‍സിംഗും അതിനിടയില്‍ നടത്തി നോക്കി. പക്ഷേ, ഒന്നും ചെലവായില്ല. 48 മണിക്കൂര്‍ നേരത്തേയ്‌ക്ക് സംപ്രേക്ഷണം വിലക്കുന്ന ശിക്ഷ ഏഷ്യാനെറ്റ് ന്യൂസിന് ഏറ്റുവാങ്ങേണ്ടി വന്നു. അതെന്തുകൊണ്ട് എന്നാണല്ലോ പരിശോധിക്കേണ്ടത്?

കലാപം ഇനിയും നടക്കും, അപ്പോഴൊന്നും ഇതുപോലുള്ള മാധ്യമപ്രവര്‍ത്തനമല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത്. പൊലീസ് ഇനിയും നിഷ്‌ക്രിയമാകും. മതം ചോദിച്ച് ആക്രമണമുണ്ടാകും. കടകളും വീടുകളും വാഹനങ്ങളും കത്തിക്കും. ആദ്യഘട്ടത്തില്‍ നിഷ്‌ക്രിയമാകുന്ന പോലീസ് പിന്നീട് അക്രമികള്‍ക്കൊപ്പം അണിനിരന്ന് കടമ നിര്‍വഹിക്കും.

പക്ഷേ, ഇതൊന്നും ആരും റിപ്പോര്‍ട്ടു ചെയ്യാന്‍ പാടില്ല. ഇത്തരം വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ സുചിന്തിതമായ അഭിപ്രായം.

കേബിള്‍ റെഗുലേഷന്‍ നെറ്റു്വര്‍ക്ക് ആക്ടിലെ വ്യവസ്ഥകളുടെ പുനര്‍നിര്‍വചനമാണ് ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേക്ഷണം വിലക്കിയ ഉത്തരവ്. . കലാപം റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ വസ്തുതയെ കുഴിച്ചു മൂടണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള കല്‍പനയാണത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ വര്‍ഗീയകലാപം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ കലാപകാരികള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് എന്ന പരസ്യമായ നിര്‍ദ്ദേശം. ഒപ്പം, മാധ്യമവിമര്‍ശനത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തപ്പെടേണ്ട വിശുദ്ധ പദവിയാണ് ആര്‍എസ്എസിനുള്ളത് എന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍പോലും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കല്‍പന ശിരസാവഹിക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്, ഈ വിലക്ക് ഇന്നത്തെ പത്രങ്ങളിലൊന്നും ഒന്നാം പേജ് വാര്‍ത്തയായി ഇടംപിടിക്കാത്തത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെക്കുറിച്ച് മുഖപ്രസംഗങ്ങളില്ല. വിശകലനവിദഗ്ധരൊന്നും എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം പോലും മൂലയിലെവിടെയോ തള്ളി. മാധ്യമ ഉടമകളുടെ വിധേയത്വമാണ് ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളുടെ ഓരോ പേജിലും എട്ടു കോളത്തില്‍ പ്രതിഫലിച്ചത്.

മോദിയുടെ കാലത്ത് കോര്‍പറേറ്റ് മാധ്യമങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഇത്തരമൊരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ റോളെന്ത് എന്ന് അവര്‍ ചിന്തിക്കേണ്ട സമയമാണ്. ഏതൊരു മാനേജ്‌മെന്റിന്റെ കീഴിലായാലും, അവരെത്രതന്നെ ഭരണകൂടത്തിന്റെ പിണിയാളുകളായാലും, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിനുള്ളില്‍ ഒരു താരതമ്യസ്വാതന്ത്ര്യമുണ്ടായിരിക്കും. ആ സ്വാതന്ത്ര്യമുപയോഗിച്ച് ഈ മഹാവിപത്തിനെതിരെ ഒളിപ്പോരു നടത്താനുള്ള ആര്‍ജവമാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ടത്.

പി ആര്‍ സുനില്‍ ഇക്കാര്യത്തില്‍ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് ആ മാധ്യമപ്രവര്‍ത്തകന്‍ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്. ഒന്നോ രണ്ടോ തവണയല്ല. തുടര്‍ച്ചയായി, ഇരകള്‍ക്കൊപ്പം നില്‍ക്കാനുള്ള ധീരത സുനില്‍ കാണിച്ചു. സുനിലിന്റെ ഓരോ റിപ്പോര്‍ട്ടും ബിജെപിയെ എത്ര അലോസരപ്പെടുത്തി എന്നതിന്റെ ഉദാഹരണമാണ് ഈ വിലക്കും കേന്ദ്രസര്‍ക്കാരിന്റെ അഭ്യാസപ്രകടനങ്ങളുമൊക്കെ. ഈ മാതൃക പിന്തുടരുക എന്ന ഉത്തരവാദിത്തമാണ് ആ സ്ഥാപനത്തിലെ മറ്റു മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ജനാധിപത്യസമൂഹം പ്രതീക്ഷിക്കുന്നത്.

എന്തായാലും, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് കാട്ടിയതിനേക്കാള്‍ വലിയ വിധേയത്വത്തിന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമകള്‍ തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരോടാണ്. എന്താണ് നിങ്ങളുടെ റോള്‍?

Tags: asianetthomas isac
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

Kerala

കുറവര്‍ക്ക് എതിരെ അധിക്ഷേപം ഏഷ്യാനെറ്റ് മാപ്പ് പറയണം: പട്ടികജാതി മോര്‍ച്ച

Entertainment

അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു

Kerala

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

Kerala

കുടുംബശ്രീയെ കൂട്ടുപിടിക്കേണ്ട; തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്, സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്

പുതിയ വാര്‍ത്തകള്‍

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies