Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാറിന്റെ ചില്ല് തകര്‍ത്ത് കവര്‍ച്ച കള്ളക്കഥ പൊളിഞ്ഞു; പരാതിക്കാരനും സഹായികളും കുടുങ്ങി

സിനിമയെ വെല്ലുന്ന തിരക്കഥയാണ് കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ഫസല്‍ ഒരുക്കിയത്. ഇത് മണിക്കൂറുകള്‍ക്കകം പോലീസ് പൊളിച്ചടുക്കി.

Janmabhumi Online by Janmabhumi Online
Feb 27, 2020, 01:57 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

തലശ്ശേരി: നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ പരാതിക്കാരനും സഹായികളും അറസ്റ്റിലായി. നാദാപുരം തൂണേരിയിലെ എടാടി വീട്ടില്‍ ഫസല്‍ (28), തൂണേരി മുടവന്തേരിയിലെ വരക്കണ്ടി താഴെക്കുനിയില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (23), തൂണേരി സ്വദേശി ബരാത്ത് താഴെ കുനിയില്‍ വീട്ടില്‍ രജിത് (25), എന്നിവരെയാണ് തലശ്ശേരി ഡിവൈഎസ്‌പി കെ.വി. വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച 3 മണിയോടെ പാലിശ്ശേരിയില്‍ വച്ചാണ് കാറിന്റെ ചില്ല് തകര്‍ത്ത് കാറില്‍ സൂക്ഷിച്ചിരുന്ന പണം അടിച്ചുമാറ്റിയിരുന്നത്. പണം തട്ടിയെടുക്കാന്‍ വേണ്ടി പരാതിക്കാരന്‍ തന്നെ വിളിച്ചുവരുത്തിയ സഹായികള്‍ തലശ്ശേരിയില്‍ എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലുണ്ട്.

സിനിമയെ വെല്ലുന്ന തിരക്കഥയാണ് കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ ഫസല്‍ ഒരുക്കിയത്. ഇത് മണിക്കൂറുകള്‍ക്കകം പോലീസ് പൊളിച്ചടുക്കി. സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ച 3 മണിയോടെ ഡിവൈഎസ്പി ഓഫീസില്‍ നിന്നും ഏകദേശം 60 മീറ്ററോളം മാറി ദേശീയപാതക്കരികിലുളള നാഷണല്‍ ഹോട്ടലിന് മുന്നിലേക്ക് ടൊയോട്ട എട്ടിയോസ് കാറില്‍ രണ്ടുപേര്‍ എത്തുന്നു. ഇരുവരും കാറില്‍ നിന്നിറങ്ങി കാറ് ലോക്ക് ചെയ്ത് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ കയറി. അല്‍പ്പസമയത്തിനകം തിരിച്ച് വന്നപ്പോഴാണ് കാറിന്റെ മുന്‍ഭാഗത്തെ ഇടതുവശത്തെ ചില്ല് തകര്‍ത്ത് കാറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച പണം കവര്‍ന്നതായി കണ്ടത്. അല്‍പ്പ സമയത്തിനകം കാറില്‍ സൂക്ഷിച്ച 22 ലക്ഷം രൂപ കാറിന്റെ ചില്ല് തകര്‍ത്ത് കവര്‍ന്നു എന്ന പരാതിയുമായി ഫസല്‍ പോലീസിനെ സമീപിച്ചു. പരാതി ലഭിച്ച് നിമിഷങ്ങള്‍ക്കകം ഡിവൈഎസ്‌പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.  

കണ്‍ട്രോള്‍ റൂമിലെ നിരീക്ഷണക്യാമറയില്‍ പതിഞ്ഞ അവ്യക്തമായ ദൃശ്യത്തിന്റെ ചുവട് പിടിച്ച് നടത്തിയ സമര്‍ത്ഥമായ അന്വേഷണമാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. നിരീക്ഷണ ക്യാമറയിലെ ദൃശ്യം ഭൂതക്കണ്ണാടി വച്ച് പരിശോധിച്ചപ്പോള്‍ ഒരാള്‍ ധൃതിയില്‍ എത്തി ബൈക്കോടിച്ച് പോകുന്നത് കണ്ടു. ഈ ബജാജ് പള്‍സര്‍ ബൈക്കില്‍ വിനായക എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണ സംഘം ഈ തുമ്പ് പിടിച്ച് നൂറുകണക്കിന് നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വടകര സ്വദേശിയായ സല്‍മാന്‍ എന്നയാളുടെ വിശ്വസ്തനായിരുന്നു ഫസല്‍. കാര്‍ഗോ ഉള്‍പ്പടെ നിരവധി ബിസിനസുകള്‍ ഉള്ള സല്‍മാന്‍ 19 ലക്ഷം രൂപ മട്ടന്നൂരിലെ ഒരാള്‍ക്ക് നല്‍കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഫസലിനെ ഏല്‍പ്പിച്ചിരുന്നു. കവര്‍ച്ച നടന്ന ദിവസം ഫസല്‍ ഈ പണത്തില്‍ നിന്നും ഒന്നര ലക്ഷം രൂപ കവറിലാക്കി കാറിന്റെ സീറ്റിനടയില്‍ സൂക്ഷിക്കുകയും 10 ലക്ഷം രൂപ കയ്യില്‍ കരുതുകയും ചെയ്തു. ബാക്കി പണം വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം കൂട്ടുപ്രതികള്‍ക്ക് വിവരം കൈമാറി ഡ്രൈവറെയും കൂട്ടി മട്ടന്നൂരിലെക്ക് വരികയായിരുന്നു. ഇതിനിടയില്‍ ഫോണില്‍ ബന്ധപ്പെടരുതെന്ന് കൂട്ടുപ്രതികളോട് നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നു.  

കൃത്യമായ പദ്ധതിയോടെ ഹോട്ടലിനു മുന്നില്‍ കാര്‍ നിര്‍ത്തുകയും ഫസലും ഡ്രൈവറും ഹോട്ടലിലേക്ക് കയറിയപ്പോള്‍ നേരത്തെ സ്ഥലത്തെത്തിയിരുന്ന രജത്ത് കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്ന് ബൈക്കില്‍ അര്‍ജുനോടൊപ്പം രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കാറിനടുത്തെത്തിയ ഫസല്‍ കാറിന്റെ ചില്ല് തകര്‍ത്തത് കണ്ട് മുതലാളിയായ സല്‍മാനെ ഫോണില്‍ വിളിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ടെന്നും, എന്നാല്‍ രണ്ട് കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചത് എന്ന് പറഞ്ഞ് നേരത്തെ കയ്യില്‍ കരുതിയിരുന്ന 10 ലക്ഷം രൂപ ഡ്രൈവറുടെ കൈവശം നല്‍കി മുതലാളിക്ക് കൊടുത്തയക്കുകയായിരുന്നു. വിശ്വസ്തനും സത്യസന്ധനുമെന്ന് കാണിക്കാന്‍ ഫസല്‍ നടത്തിയ നാടകമായിരുന്നു ഇത്.  

എന്നാല്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം തുറന്ന് പറയുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സിഐ സനല്‍ കുമാര്‍, പാനൂര്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ ബിജു, ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, രാജീവന്‍, മീറജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags: വാഹനംrobbery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

Kollam

കൊല്ലം നഗരത്തില്‍ വന്‍ കവര്‍ച്ച; ചിന്നക്കടയിലെ അയ്യപ്പാ ബാങ്കിൾസിൽ നിന്നും 15 ലക്ഷത്തോളം രുപ കവർന്നു

Kerala

വൃദ്ധദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന് ബാദുഷ പിടിയില്‍, ദമ്പതികളെ പരിചയപ്പെട്ടത് ട്രെയിനില്‍ വച്ച് നാവിക ഉദ്യോഗസ്ഥനെന്ന് വ്യാജേന

Kerala

ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ പൊലീസ് പിടികൂടിയത് അതിസമര്‍ത്ഥമായി, സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മ നല്‍കിയത് കൃത്യമായ സൂചന

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies