Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ പൊലീസ് പിടികൂടിയത് അതിസമര്‍ത്ഥമായി, സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മ നല്‍കിയത് കൃത്യമായ സൂചന

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചു

Janmabhumi Online by Janmabhumi Online
Feb 17, 2025, 06:01 pm IST
in Kerala, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍:ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ പൊലീസ് പിടികൂടിയത് അതിസമര്‍ത്ഥമായി.വെള്ളിയാഴ്ച കവര്‍ച്ച നടക്കുന്നതിനിടെ പ്രതി ബാങ്ക ജീവനക്കാരോട് ഹിന്ദിയില്‍ സംസാരിച്ചത് അന്വേഷണം വഴി തെറ്റിക്കാനാണെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചു.ഇതില്‍ റിജോയുടെ കുടവയറും നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ശരീരപ്രകൃതം കൃത്യമായി പൊലീസ് നിരീക്ഷിച്ചു.

ഇതിന് പുറമെ റിജോ ഓടിച്ച സ്‌കൂട്ടറും ധരിച്ചിരുന്ന ഷൂവും പൊലീസിന് വേഗത്തില്‍ പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി.ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ മാത്രമെടുത്തതും പൊലീസിന് സംശയം ജനിപ്പിച്ചു.ബാങ്കിനെക്കുറിച്ച് നന്നായി അറിയുന്നയാളായിരിക്കുമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ ടിവിഎസ് എന്‍ട്രോഗ് സ്‌കൂട്ടറുള്ളവരുടെ പട്ടിക അടക്കം പൊലീസ് പരിശോധിച്ചിരുന്നു.

ബാങ്കിലുള്ളവര്‍ പുറത്തുള്ളവരെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിക്കുമെന്ന ഭയം മൂലമാണ് 15 ലക്ഷം മാത്രം എടുത്തതെന്നാണ് റിജോ കുറ്റസമ്മത മൊഴി നല്‍കിയത്. കുറച്ചു സമയം മാത്രം ബാങ്കില്‍ ചെലവിട്ട് കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി മുമ്പ് ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ വാങ്ങിയതാണ്. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു.പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലാണ് വീട്ടില്‍ കഴിഞ്ഞതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

കവര്‍ച്ച നടത്തിയ ഫെഡറല്‍ ബാങ്ക് ശാഖയുടെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണം നടത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇത് കണ്ട വീട്ടമ്മയാണ് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. അടുത്തുള്ളയാളാണ് റിജോയെന്ന് വീട്ടമ്മ പറഞ്ഞു.

റിജോയ്‌ക്ക് ഇതുപോലെയുള്ള സ്‌കൂട്ടറുണ്ടെന്നും അവര്‍ പറഞ്ഞത് പ്രകാരം റിജോയുടെ വീട്ടില്‍ പൊലീസെത്തുമ്പോള്‍ സ്‌കൂട്ടര്‍ അവിടെയുണ്ടെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു.എന്നാല്‍ മോഷണം നടത്തുമ്പോള്‍ സ്‌കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. അതേസമയം മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിന് മുന്നിലുണ്ടായിരുന്നു. ഈ അടയാളം കൂടി ലഭിച്ചതോടെ പ്രതി റിജോയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. മോഷണശേഷം പ്രതി വീട്ടില്‍ കുടുംബ സംഗമവും നടത്തി.

പിടിയിലായ റിജോ ആന്റണിയുമായി പൊലീസ് കവര്‍ച്ച നടന്ന ഫെഡറല്‍ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയിലെത്തി തെളിവെടുപ്പ് നടത്തി. വന്‍ സുരക്ഷയിലാണ് റിജോയെ പൊലീസ് സ്ഥലത്തെത്തിച്ചത്. എല്ലാം ഒറ്റയ്‌ക്കാണ് ചെയ്തതെന്ന് റിജോ പൊലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച മുഴുവന്‍ പണവും പൊലീസ് കണ്ടെടുത്തു.

 

Tags: robberyHindicctvFederal BankpoliceBankRijo AntonyShoestheft
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റാവാളികളെ കാപ്പ ചുമത്തി നാട് കടത്തി

India

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച ; മാലിന്യക്കൂമ്പാരത്തിലൂടെ അകത്ത് പ്രവേശിച്ചത് നാല് യുവാക്കൾ ; അന്വേഷണത്തിന് ഉത്തരവിട്ടു

Kerala

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

Kerala

മലപ്പുറത്ത് പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

India

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ഗുരുപൂര്‍ണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയില്‍ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഢനും ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദും ആദരിച്ചപ്പോള്‍. സി.ജി. രാജഗോപാല്‍, മനോജ് മോഹന്‍, കെ.ജി. ശ്രീകുമാര്‍, ജന്മഭൂമി എഡിറ്റര്‍  
കെ.എന്‍.ആര്‍. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാര്‍ തുടങ്ങിയവര്‍ സമീപം

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു

സര്‍വകലാശാലയിലെ എസ്എഫ്‌ഐ ഭീകരത; ഒത്താശ ചെയ്തത് പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും, തെളിവുകള്‍ പുറത്ത്

ചെന്നിത്തല നവോദയയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട ; നാലുപേര്‍ പിടിയിൽ, പിടികൂടിയത് 4കോടിയോളം വരുന്ന ലഹരിവസ്തുക്കള്‍

‘ഭീഷണി മൂലം 4 വയസ്സുകാരിയെ സ്‌കൂളിൽ പോലും വിടാനാവുന്നില്ല’, നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പോക്സോ കേസിൽ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

കാപ്പാ ഉത്തരവ് ലംഘിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ; കുറ്റവാളി പിടിയിൽ

ഇരുചക്ര വാഹന മോഷ്ടാക്കൾ കോതമംഗലത്ത് പിടിയിലായി

രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ : പിടിച്ചെടുത്തത് എം.ഡി.എം.എ അടക്കം നിരവധി മയക്കുമരുന്ന് ശേഖരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies