Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം 74 കോടി പാഴാക്കി, കാല്‍ലക്ഷം പേര്‍ക്ക് വീടും നഷ്ടം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ അലംഭാവം. സര്‍ക്കാരിന്റെ അനാസ്ഥയും വീഴ്ചയും കാരണം 74 കോടി രൂപ പാഴായി, കാല്‍ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടം.

Janmabhumi Online by Janmabhumi Online
Feb 19, 2020, 10:45 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ അലംഭാവം. സര്‍ക്കാരിന്റെ അനാസ്ഥയും വീഴ്ചയും കാരണം 74 കോടി രൂപ പാഴായി, കാല്‍ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടം.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വീടുകളില്‍ പകുതിപോലും പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ വീഴ്ച വരുത്തിയതിനാല്‍ 2018-19, 2019-20 വര്‍ഷങ്ങളില്‍ പിഎംഎവൈ ഗ്രാമീണ പ്രകാരം വീടുകളോ തുകയോ കേന്ദ്രം അനുവദിച്ചിട്ടില്ല. വിവരാവകാശ പ്രവര്‍ത്തകനും  ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി. രാജീവിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഗ്രാമീണ മേഖലയില്‍ വീടില്ലാത്തവര്‍ക്കു വേണ്ടി ഒരു കോടി വീട് നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍). 2016ലാണ് കേരളത്തില്‍ പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുള്ള പെര്‍മനന്റ് വെയിറ്റിങ് ലിസ്റ്റിലുള്ളത് 75,709 പേര്‍.

2016-17, 2017-18 വര്‍ഷങ്ങളിലേക്ക് കേരളത്തിന് 42,431 വീടുകളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇവ നിര്‍മിക്കാന്‍ ആദ്യ ഗഡുവായി 121 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചു. 2020 ആയിട്ടുപോലും 16,401 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. അങ്ങനെ 26,030 പേര്‍ക്ക് ഇടതുസര്‍ക്കാരിന്റെ വീഴ്ചയെ തുടര്‍ന്ന് വീട് നഷ്ടമായി.

ഇതിനിടെ, രണ്ടാം ഗഡുവിനായി 2018-19ല്‍ നിര്‍ദ്ദേശം നല്‍കി. പിന്നീട് 2019 സപ്തംബര്‍ 30ന് അത് പുതുക്കി നല്‍കി. 2018-19 വര്‍ഷത്തില്‍ 73 കോടി 92 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. എന്നാലിതും അനാസ്ഥമൂലം നഷ്ടപ്പെട്ടു.

2018 ജനുവരി 24ന് ശേഷം വീടുകള്‍ക്കായി വീണ്ടും അപേക്ഷ ക്ഷണിച്ചതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തിലധികം പേരുടെ അപേക്ഷകളാണ് ബ്ലോക്കുകള്‍ മുഖേന അധികൃതര്‍ക്ക് കൈമാറിയത്. മുന്‍പ് അനുവദിച്ചത് കൃത്യമായി പണിയുകയും കണക്ക് നല്‍കുകയും ചെയ്യാത്തതിനാല്‍ ഇതും അനിശ്ചിതത്വത്തിലായി.  കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ അവ കൃത്യമായി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്.

Tags: kerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies