Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും

വിവേകചൂഡാമണി 63

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 15, 2020, 04:57 am IST
in Samskriti

ബുദ്ധീന്ദ്രിയാണി ശ്രവണം ത്വഗക്ഷി

ഘ്രാണം ച ജിഹ്വാ വിഷയാവബോധനാത്

വാക്പാണിപാദാ ഗുദമപ്യൂപസ്ഥം

കര്‍മ്മേന്ദ്രിയാണി പ്രവണാനി കര്‍മ്മസു.

കാത്, തൊലി, കണ്ണ്, നാക്ക്, മൂക്ക് എന്നിവ ശബ്ദം മുതലായ വിഷയങ്ങളെ അറിയാന്‍ സഹായിക്കുന്നതിനാല്‍ അവയെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു. വാക്ക്, കൈ, കാല്, വിസര്‍ജ്ജനേന്ദ്രിയം , ജനനേന്ദ്രിയം എന്നിവ കര്‍മ്മത്തെ ചെയ്യുന്നതിനാല്‍ കര്‍മ്മേന്ദ്രിയങ്ങള്‍ എന്ന് പറയുന്നു.

സ്ഥൂല ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെക്കുറിച്ച് പറയുകയാണ് ഇവിടെ. ഇവ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്.

‘ഇം പ്രതിദ്രവന്തി ഇതി ഇന്ദ്രിയാഃ ‘ വിഷയങ്ങളിലേക്ക് ഓടുന്നതിനാല്‍ ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥം. ആത്മാവായ ഇന്ദ്രനാല്‍ ചലിക്കപ്പെടുന്നവയെന്നും അര്‍ത്ഥമുണ്ട്.

ദശേന്ദ്രിയങ്ങളെ പഞ്ചജ്ഞാനേന്ദ്രിയങ്ങളെന്നും പഞ്ചകര്‍മ്മേന്ദ്രിയങ്ങളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

ലോകത്തെ അറിവുകളെ നമ്മിലേക്ക് വിവിധ വിഷയങ്ങളുടെ രൂപത്തില്‍ എത്തിക്കുന്ന ഇന്ദ്രിയങ്ങളെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് വിളിക്കുന്നു.

ശബ്ദം കേള്‍ക്കാന്‍ കാത്, സ്പര്‍ശം അറിയാന്‍ തൊലി, രൂപം കാണാന്‍ കണ്ണ്, രസം നുകരാന്‍ നാവ്, മണം പിടിക്കാന്‍ മൂക്ക് എന്നിങ്ങനെ. ശ്രോത്രം, ത്വക്ക്, ചക്ഷുസ്, രസനാ, ഘ്രാണം എന്നാണ് യഥാര്‍ത്ഥ പേരുകള്‍.അങ്ങനെ പറയാന്‍ കാരണം നമ്മള്‍ ശരീരത്തിന് പുറത്ത് കാണുന്ന ചെവിയോ തൊലിയോ കണ്ണോ,നാക്കോ, മൂക്കോ അല്ല അവയ്‌ക്കുള്ളിലാണ് ഓരോ വിഷയത്തേയും അറിയാനുള്ള ശേഷിയുള്ളത്. അത് തികച്ചും വളരെ സൂക്ഷ്മമാണ്.

ബാഹ്യവിഷയങ്ങള്‍ നമ്മുടെ ഉള്ളിലേക്ക് കടക്കുന്ന കവാടങ്ങളെയാണ് ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് പറയുന്നത്. അതിനാല്‍ അവയ്‌ക്ക് ഇന്ദ്രിയ ദ്വാരങ്ങള്‍ എന്നാണ് പേര്.

നേടിയ അറിവിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ളവയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.വാക്ക്, പാണി, പാദം, ഗുദം, ഉപസ്ഥം എന്നിവയാണത്.സംസാരിക്കാന്‍ നാവ്. വാഗിന്ദ്രിയം എന്ന് വിളിക്കും. ജിഹ്വാ എന്നും പറയാറുണ്ട്.

എടുക്കാനും പിടിക്കാനുമൊക്കെ രണ്ട് കൈകള്‍  പാണി. നടക്കാനും ഓടാനും ചാടാനുമൊക്കെയായി രണ്ട് കാലുകള്‍  പാദം.

ശരീരത്തിനുള്ളിലെ അഴുക്കിനെ പുറത്തു കളയാനായി, മലം,മൂത്രം തുടങ്ങിയവയെ വിസര്‍ജ്ജിക്കാനായി വിസര്‍ജ്ജനേന്ദ്രിയം  മലദ്വാരം മൂത്രനാളിയേയും ഉള്‍പ്പെടുത്താം. ഗുദം, പായു എന്നും  വിളിക്കും.  

ആനന്ദത്തിനും സ്ത്രീ പുരുഷ സംഗമത്തിനും സന്താനോല്പാദനത്തിനുമായി ജനനേന്ദ്രിയം അഥവാ ഉപസ്ഥം എന്നിങ്ങനെയാണ് കര്‍മ്മേന്ദ്രിയങ്ങള്‍.

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളുമായും അവയുടെ തന്മാത്രകളുമായും ബന്ധപ്പെട്ടിരിക്കുന്നു.  പോരാത്തതിന് ഇവ രണ്ടിനും പരസ്പര ബന്ധമുണ്ടെന്നും പറയാം.

ആകാശത്തിന്റെ ഗുണമായ ശബ്ദത്തെ അറിയാന്‍ കാത്.ശബ്ദം വേണ്ടതു പോലെ പുറപ്പെടുവിക്കാന്‍ അഥവാ സംസാരിക്കാന്‍ വാഗിന്ദ്രിയം.വായുവിന്റെ ഗുണമായ സ്പര്‍ശത്തെ അറിയാന്‍ തൊലി. നമുക്ക് തൊട്ട് അറിയാന്‍ കൈകള്‍.

അഗ്നിയുടെ ഗുണമായ രൂപത്തെ അറിയാന്‍ കണ്ണ്. കാഴ്ചയ്‌ക്കനുസരിച്ച് നല്ലപോലെ നടക്കാന്‍ രണ്ട് കാലുകള്‍. അഗ്നിയുടെ ചൂടു തത്ത്വം ഓരോ കാലടിയിലും ഉണ്ടാകും.

ജലത്തിന്റെ ഗുണമായ രസത്തെ അറിയാന്‍ രസന അഥവാ നാവ്. ഏതു നേരവും നാവ് വെള്ളത്തില്‍ കിടക്കുന്നു  നനഞ്ഞിരുന്നു. രേതസ്സ്, ബീജം മുതലായവയും ജലമയമായാണ്  ഇവ ജനനേന്ദ്രിയമുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൃഥ്വിയുടെ ഗുണമായ ഗന്ധത്തെ അറിയാന്‍ മൂക്ക്. പൃഥ്വിയുടെ സ്ഥൂലത പോലെയുള്ള  മലവും മറ്റും. മലമൂത്രാദികള്‍ ദുര്‍ഗന്ധം കൊണ്ടാണ് തിരിച്ചറിയുന്നത് എന്നതും പ്രത്യേകതയാണ്. ഇവയെ ഭൂമിയിലേക്കാണ് വിസര്‍ജ്ജിക്കുന്നതും.

കര്‍മ്മേന്ദ്രിയങ്ങളുമായുള്ള ബന്ധം പറയുന്നിടത്ത് ക്രമത്തില്‍ മാറ്റം വരുന്നത് ശരിയല്ല എന്ന പക്ഷക്കാരുണ്ട്. അവരുടെ അഭിപ്രായത്തില്‍ മലവും മൂത്രവുമൊക്കെ ജലമയമായതിനാല്‍ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു.പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സ്ഥൂലരൂപത്തിന്, ഗര്‍ഭസ്ഥ ശിശുവിന് കാരണമാകുന്നതിനാല്‍ അതിനെ പൃഥ്വീ തത്വമെന്ന് പറയാം. സ്ഥൂല ശരീരത്തിന്റെ പ്രത്യേകത തന്നെ അതിന്റെ സ്ഥൂലതയാണ്.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.