Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇത് ചരിത്രം; രാമക്ഷേത്രം അരികെ

ട്രസ്റ്റ് രൂപീകരിക്കാന്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ച സമയ പരിധി തീരാന്‍ മൂന്നുദിവസം അവശേഷിക്കെയാണ് ലോക്‌സഭയില്‍ പ്രധാനമന്ത്രി  മോദി ട്രസ്റ്റ് രൂപീകരിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 8, 2020, 01:01 pm IST
in Editorial

അയോധ്യയിലെ രാമജന്മ ഭൂമിയില്‍ അതിഗംഭീരമായ ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ദേശസ്‌നേഹികളായ ഭാരതീയര്‍ സ്വന്തം ഹൃദയ കമലങ്ങളിലാണ് ഏറ്റുവാങ്ങിയത്. അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഇക്കഴിഞ്ഞ നവംബര്‍ ഒന്‍പതിലെ ചരിത്രപരമായ സുപ്രീംകോടതി വിധിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട ട്രസ്റ്റില്‍ പതിനഞ്ച് അംഗങ്ങളാണുള്ളത്. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരിലുള്ള ട്രസ്റ്റില്‍ രാഷ്‌ട്രത്തിന്റെ ഏകത ഊട്ടിയുറപ്പിക്കാന്‍ ആദി ശങ്കരാചാര്യര്‍ സ്ഥാപിച്ച ദ്വാരക, പുരി, ശൃംഗേരി, ബദരി എന്നീ മഠങ്ങളിലെ ശങ്കരാചാര്യന്മാര്‍ അംഗങ്ങളായിരിക്കും. മറ്റു മഠങ്ങളില്‍നിന്നുള്ളവരും അംഗങ്ങളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരംഗം ദളിത് വിഭാഗത്തില്‍നിന്നുള്ളയാളായിരിക്കും. സ്വയംഭരണാവകാശമുള്ള ട്രസ്റ്റിന്റെ അധ്യക്ഷന്‍ ആരായിരിക്കുമെന്ന് അറിവായിട്ടില്ലെങ്കിലും രാജ്യത്തെ പ്രമുഖ നിയമജ്ഞനായ കെ. പരാശരന്റെ മേല്‍വിലാസത്തിലായിരിക്കും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. അയോധ്യകേസില്‍ രാമജന്മഭൂമിയിലെ പ്രതിഷ്ഠയായ രാമവിഗ്രഹത്തിനു വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച പരാശരന്‍തന്നെ ട്രസ്റ്റിനെ നയിക്കാനാണ് സാധ്യത.

ട്രസ്റ്റ് രൂപീകരിക്കാന്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശിച്ച സമയ പരിധി തീരാന്‍ മൂന്നുദിവസം അവശേഷിക്കെയാണ് ലോക്‌സഭയില്‍ പ്രധാനമന്ത്രി  മോദി ട്രസ്റ്റ് രൂപീകരിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ജയ് ശ്രീറാം വിളികളോടെയാണ് അംഗങ്ങള്‍ ഇതിനെ എതിരേറ്റത്. സ്വാതന്ത്ര്യസമരത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും ജനപങ്കാളിത്തമുള്ള മുന്നേറ്റമായിരുന്നു അയോധ്യാ പ്രക്ഷോഭം. വര്‍ഷങ്ങളായി ഇതിന്റെ പ്രതിധ്വനികള്‍ അലയടിക്കുന്ന സഭാതലം ഈയൊരു ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു പോരുകയും, ഇത് സ്വന്തം പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത പാര്‍ട്ടിയാണ് ബിജെപി. ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രി തന്നെ രാജ്യം ഭരിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് ചരിത്രത്തിന്റെ ചാരുതയാണ്. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, അവര്‍ നേതൃത്വം നല്‍കിയ ഭരണകൂടങ്ങളുടെയും എതിര്‍പ്പുകളെ നേരിട്ട് രാമക്ഷേത്രത്തിനുവേണ്ടി നിലകൊണ്ടപ്പോഴും ഇതൊരു രാഷ്‌ട്രീയ വിഷയമല്ലെന്നും, ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും പ്രശ്‌നമാണെന്നും ബിജെപി ഉള്‍പ്പെടുന്ന സംഘപരിവാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ അതില്‍നിന്ന് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി ആത്മാര്‍ത്ഥത തെളിയിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.

സുപ്രീംകോടതി വിധിയനുസരിച്ച് മുസ്ലിങ്ങള്‍ക്ക് പള്ളിനിര്‍മിക്കുന്നതിനുവേണ്ടി രാമജന്മഭൂമിക്ക് പുറത്ത്, അവിടെനിന്ന് 25 കിലോമീറ്റര്‍ അകലെ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. ഈ സ്ഥലം സ്വീകരിക്കുന്ന കാര്യത്തില്‍ മുസ്ലിം സംഘടനകളില്‍ തര്‍ക്കം നില നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം അവരുടെ വിവേചനാധികാരത്തിനുവിടാം. അയോധ്യ പ്രക്ഷോഭം ഒരിക്കലും മുസ്ലിം വിരുദ്ധമായിരുന്നില്ല. യുഗങ്ങളായി ഭാരതം എന്ന മഹാസംസ്‌കൃതിയുടെ ആത്മസ്വരൂപമായി നിലനില്‍ക്കുന്ന തേജോബിംബമാണ് ശ്രീരാമന്‍. ധര്‍മത്തിന്റെ പ്രതിരൂപമായ രാമന്‍ ജനിച്ചുവെന്ന് ഹിന്ദു ജനത വിശ്വസിക്കുന്ന പുണ്യഭൂമിയില്‍ അടിമത്വത്തിന്റെ കളങ്കം പേറുന്ന ‘ബാബറി മസ്ജിദ്’ നിലനില്‍ക്കുന്നതിലായിരുന്നു എതിര്‍പ്പ്. വിദേശ ആക്രമണകാരിയായ ബാബര്‍ രാമക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതായിരുന്നു ഈ തര്‍ക്ക മന്ദിരം എന്നത് ദേശാഭിമാനികള്‍ക്ക് ഒരിക്കലും പൊറുക്കാവുന്നതായിരുന്നില്ല. ഭാരതത്തിന്റെ മഹാഗുരുവായ രാമനില്‍ അഭിമാനിക്കുന്നുവെന്ന് ഉറുദു കവി മുഹമ്മദ് ഇക്ബാല്‍ തന്നെ വാഴ്‌ത്തിയ അവതാര പുരുഷനോട് മുസ്ലിങ്ങള്‍ക്ക് എന്തിനാണ് എതിര്‍പ്പ്? പകരം ലഭിച്ച ഭൂമിയില്‍ പള്ളി നിര്‍മിക്കുമ്പോള്‍ അതിന് ‘ബാബറി മസ്ജിദ്’ എന്ന പേരിടരുത് എന്നാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത്. കാരണം ദേശസ്‌നേഹികളായ പുതിയ തലമുറ അതിനോട് പൊരുത്തപ്പെടില്ല.

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അയോധ്യ പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ചത് വിശ്വഹിന്ദു പരിഷത്ത് എന്ന പ്രസ്ഥാനമാണ്. മഹന്ത് അവൈദ്യനാഥിനെയും അശോക് സിംഗാളിനെയും പോലുള്ളവര്‍ ഈ മഹനീയ ലക്ഷ്യത്തിനുവേണ്ടി ആത്മത്യാഗം ചെയ്തവരാണ്. രാമജന്മഭൂമി ന്യാസ് നിര്‍ദ്ദേശിച്ച മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട ട്രസ്റ്റ് ഈ അഭ്യര്‍ത്ഥന മാനിക്കുമെന്നും, എത്രയും വേഗം അംബരചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയര്‍ന്നുവരുമെന്നും ഏവര്‍ക്കും പ്രതീക്ഷിക്കാം.

Tags: രാമക്ഷേത്രംAyodhyarammandirഅയോധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.