Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാളി വരുന്നു, പുതിയ പതിപ്പുമായി; ഉടന്‍ സജ്ജമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍; ഉപഗ്രഹങ്ങള്‍ വരെ തകര്‍ക്കാന്‍ ശേഷി

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jan 26, 2020, 08:30 am IST
in India

കോട്ടയം: ഇന്ത്യക്ക് സുരക്ഷാ കവചമൊരുക്കാന്‍ ‘കാളി’ തയാറാവുന്നു. കാന്തിക കിരണങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ വരെ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനമാണ് കാളി.

 2004 ലാണ് കാളി-5000 ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. കാളി 5000 ഒരു തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയിലാണ് തയാറാക്കിയത്. എന്നാല്‍, നിരവധി പ്രാവശ്യം പ്രയോഗിക്കാന്‍ പാകത്തിനാണ് കാളിയുടെ പുതിയ പതിപ്പ് തയാറാവുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് (ഡിആര്‍ഡിഒ) കാളി വികസിപ്പിച്ചത്. ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളുടെ നിരയില്‍ പ്രധാനിയാവും കാളിയെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. മിസൈല്‍ അക്രമങ്ങളെ പ്രതിരോധിക്കുന്നതിന് പുറമേ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും യുദ്ധവിമാനങ്ങളും നശിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയുടെ വജ്രായുധത്തിനുണ്ട്. 

കിലോ ആംപിയര്‍ ലീനിയര്‍ ഇഞ്ചക്റ്ററിന്റെ (കാളി)  ആദ്യ പതിപ്പിന്റെ നിര്‍മ്മാണം മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലായിരുന്നു. കാളിയുടെ ആദ്യ രൂപത്തിന് 0.4 ജിഗാവാട്ട് ശക്തിയായിരുന്നുവെങ്കില്‍ പിന്നീട് ശക്തി കൂട്ടിയുള്ള കാളിയുടെ വകഭേദങ്ങള്‍ നിര്‍മിച്ചു. കാളി-80, കാളി-200, കാളി-1000, കാളി-5000, കാളി-10,000 എന്നിവയാണ് നിലവിലുള്ളത്. 2004ല്‍ അവസാനം കാളി-5000 കമ്മീഷന്‍ ചെയ്തിരുന്നു. അഞ്ച് ടണ്ണാണ് ഇതിന്റെ ഭാരം. കാളി-10,000ന്റെ ഭാരം 26 ടണ്ണാണ്. ചണ്ഡിഗഢിലെ ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതില്‍ നിന്ന് പുറപ്പെടുന്ന എക്‌സ്‌റേ, അള്‍ട്രാ ഹൈ സ്പീഡ് ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കുന്നുണ്ട്. മൈക്രോവേവ് തരംഗങ്ങള്‍ വൈദ്യുതകാന്തിക പഠനത്തിനായും ഉപയോഗപ്പെടുത്തുന്നു. കാളിയില്‍ നിന്ന് പുറത്തുവിടുന്ന വികിരണങ്ങളുടെ പേര് റിലേറ്റിവിസ്റ്റ് ഇലക്‌ട്രോണ്‍ ബീം എന്നാണ്.

ആയിരക്കണക്കിന് ദശലക്ഷം വാട്ട്‌സ് ഊര്‍ജമാണ് ഈ ഉപകരണം പുറംതള്ളുന്നത്. ലേസര്‍ ആയുധങ്ങള്‍ ശത്രുക്കളുടെ മിസൈലുകള്‍ തുളച്ച് നാശമുണ്ടാക്കുമ്പോള്‍ അതിന്റെ പതിന്മടങ്ങ് നാശം പത്തിലൊന്നു സമയം കൊണ്ടുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് കാളിയുടെ സാങ്കേതിക പ്രത്യേകത. ഇതിന്റെ ചുവടുപിടിച്ച് വിമാനങ്ങളും മിസൈലുകളും വെടിവച്ചിടാവുന്ന മൈക്രോവേവ് തോക്കുകളും കാളിയുടെ പുതിയ പതിപ്പിനൊപ്പം തയാറാവുന്നു.

പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

കാളിയുടെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ലോകത്തെ തന്നെ ഞെട്ടിക്കുന്ന വജ്രായുധമാണ് കാളിയെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന. അതുകൊണ്ട് ഓരോ ഘട്ട പരീക്ഷണങ്ങളും അതീവ രഹസ്യമായാണ് നടത്തുന്നത്. 

ഡിആര്‍ഡിഒയുടെ കീഴില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ റോ അടക്കമുള്ള ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് പുരോഗമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.