Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാദ്രയുടെ ബിനാമിയായ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി; തട്ടിപ്പിന് കൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാക്കള്‍

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Jan 22, 2020, 12:50 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: റോബര്‍ട്ട് വാദ്രയുടെ ബിനാമിയായ മലയാളി ബിസിനസുകാരന്‍ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി. സംസ്ഥാനത്ത് സിപിഎം ഭരിച്ച 2010 കാലഘട്ടത്തിലാണ് സംഭവം. 

കൊട്ടിയത്ത് ദേശീയപാതയോരത്ത് 46.75 സെന്റ് വസ്തുവും ആഡംബരവീടുമാണ് ചുളുവിലയില്‍ തട്ടിയെടുത്തത്. ആദിച്ചനല്ലൂര്‍ വില്ലേജില്‍ റീസര്‍വെ നമ്പര്‍ 252/4ല്‍പ്പെട്ടതാണ് ഈ ഭൂമി. 12 കോടി രൂപയോളം മതിപ്പുവിലയുള്ള സമയത്താണ് ഭൂമി 1.17 കോടി രൂപയ്‌ക്ക് തമ്പി വാങ്ങിയത്. മുന്‍ പ്രവാസിയായ ലണ്ടന്‍ രവിയുടെ ഉടമസ്ഥതയിലായിരുന്നു വസ്തു. 2005ല്‍ രവിയുടെ മരണശേഷം കോണ്‍ഗ്രസ് മുന്‍ ജില്ലാ നേതാവ് ശശീന്ദ്രബാബുവിന്റെ ഒത്താശയോടെയാണ് ചുളുവിലയില്‍ തമ്പി ഭൂമി കൈക്കലാക്കിയത്. നേതാവ് തമ്പിയുടെ വിശ്വാസം സമ്പാദിച്ച് ഒപ്പംകൂടി വ്യക്തിപരമായ വായ്പ നല്‍കിയ ശേഷം ഈടായി വാങ്ങിയതാണ് ഭൂമി. അമ്മാവനായ മോഹനന്റെ പേരിലാണ് ഈടായി വസ്തു നല്‍കിയതെന്നാണ് രേഖ. ലണ്ടന്‍ രവിയുടെ ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനും വര്‍ഷങ്ങളായി വിദേശത്താണ്. 

2005 ജൂലൈ അഞ്ചിന് രവി മരിച്ചു. മരണശേഷം ഭൂമിയുടെ പേരില്‍ കേസുമായി ശശീന്ദ്രബാബു രംഗത്തെത്തി. തന്റെ പക്കല്‍നിന്ന് 25 ലക്ഷം രൂപ രവി കൈപ്പറ്റിയെന്നായിരുന്നു കേസ്. രവിയുടെ മക്കളെയാണ് എതിര്‍കക്ഷികളാക്കിയത്. വിദേശത്തുള്ള രവിയുടെ മകന്‍ ഷിബു കേസ് ഏല്‍പ്പിച്ചത് കായംകുളത്തെ ഒരു വക്കീലിനെയാണ്. ഇദ്ദേഹവും കോണ്‍ഗ്രസുകാരനായിരുന്നു. ഇയാളുമായി ഒത്തുകളിച്ചാണ് ഭൂമി ശശീന്ദ്രബാബു തമ്പിയുടെ കൈയിലെത്തിച്ചത്. അമ്മാവന്റെയും പതിയെ കായംകുളത്തെ വക്കീലിന്റെ ഭാര്യയുടെയും പേരിലാക്കിയാണ് ഇടപാട് നടത്തിയത്. 

തമ്പി 2010ല്‍ ഭൂമി സ്വന്തമാക്കിയ ശേഷം കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ആദിച്ചനല്ലൂര്‍ വില്ലേജില്‍ നിന്നുള്ള പ്രമാണത്തില്‍ സി.സി. തമ്പി, ഡയറക്ടര്‍, ഹോളിഡേ സിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, പനമ്പള്ളി നഗര്‍, കൊച്ചി എന്നാണ് വിലാസം നല്‍കിയത്. 

ഭൂമിയുടെ പേരില്‍ നടന്ന തട്ടിപ്പും വെട്ടിപ്പും മനസ്സിലാക്കിയ ശേഷം വിദേശത്തുള്ള മക്കള്‍ ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുകയും വസ്തു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2015 മുതല്‍ കൊല്ലം സബ്‌കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

തമ്പി മൂന്നു ദിവസം കൂടി കസ്റ്റഡിയില്‍

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ, വാദ്രയുടെ ബിനാമി സി.സി. തമ്പിയെ ദല്‍ഹി കോടതി മൂന്നു ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് ഇനി 24ന് പരിഗണിക്കും. അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്ന തമ്പിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

തമ്പി ഏറെനാളായി എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. വാദ്രയുടെ വലംകൈയായതിനാല്‍ അയാളുടെ സ്വത്തു വിവരങ്ങളും ഇയാള്‍ക്കറിയാമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. 

 തമ്പിയുമായുള്ള ബന്ധം കണ്ടെത്താന്‍ മുന്‍പും എന്‍ഫോഴ്‌സ്‌മെന്റ് വാദ്രയെ ചോദ്യം ചെയ്തിരുന്നു. 2009ലെ പെട്രോളിയം ഇടപാടു വഴി ലഭിച്ച കോഴ തമ്പിയുടെ ഷാര്‍ജയിലെ സ്‌കൈലൈറ്റ് എന്ന സ്ഥാപനം വഴിയാണ് വാദ്രയില്‍ എത്തിയതെന്ന് എന്‍ഫോഴ്‌സ്‌ന്റെ് കണ്ടെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Kerala

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

Thiruvananthapuram

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)
India

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

Kerala

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies