തിരുവനന്തപുരം: സ്വച്ച് ഭരത് പ്രധാനമന്ത്രി ‘മോഡി’ക്കുവേണ്ടില്ല ആരോഗ്യമുള്ള ‘ബോഡി’ക്കു വേണ്ടിയാണെന്ന് ഉപരാഷ്ടപതി വെങ്കയ്യ നായിഡു പ്രാസം ഒപ്പിച്ചു പറഞ്ഞപ്പോള്‍ കുട്ടി ശാസ്ത്രജ്ഞ്രര്‍ മതി മറന്നു കയ്യടിച്ചു. ‘നേച്ചര്‍ , കള്‍ച്ചര്‍ ടുഗതര്‍ ബറ്റര്‍ ഫൂച്ചര്‍’ എന്ന് പറഞ്ഞപ്പോഴും നിലക്കാത്ത കയ്യടി. പ്രകൃതിയും സംസക്കാരവും ഒന്നിച്ചാല്‍ നല്ല ഭാവി എന്ന അര്‍ത്ഥത്തേക്കാള്‍ വാചക ഭംഗിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുട്ടികളെ രസിപ്പിച്ചത്.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ എഴുതി കൊണ്ടു വന്ന പ്രസംഗത്തില്‍നിന്ന് വിട്ട വെങ്കയ്യ നായിഡു തന്റെ സ്വതസിദ്ധ ശൈലിയില്‍ പ്രസംഗിച്ചപ്പോള്‍ പ്രാസം ഒപ്പിച്ചുള്ള വാക്കുകള്‍ ഒഴുകിയെത്തി. വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങിയ സദസ്സ് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചരിത്രപരമായി ഇന്ത്യ അറിവിന്റെ ദീപസ്തംഭമാണെന്നു പറഞ്ഞ ഉപരാഷ്ടപതി . ലോകത്തിന്റെ ശാസ്ത്ര നിധിയെ സമ്പന്നമാക്കിയ നിരവധി ഐതിഹാസികരായ ശാസ്ത്രകാരന്മാര്‍ പുരാതന ഇന്ത്യയിലുണ്ടായിരുന്നതായും വ്യക്തമാക്കി. അവരുടെ നേട്ടങ്ങളില്‍ നാം അഭിമാനിക്കുകയും അവരില്‍ നിന്നും നമുക്ക് പാരമ്പര്യമായി ലഭിച്ച അറിവുകള്‍ മുഴുവന്‍ ലോകവുമായും പങ്കുവയ്‌ക്കുകയുംവേണം.
ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും പരീക്ഷണശാലകള്‍ക്ക് അപ്പുറം പോയി സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ഉപരാഷ്ടപതി പറഞ്ഞു. പരീക്ഷണശാലകളില്‍ മാത്രം നിലനില്‍ക്കുകയാണെങ്കില്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും പുരോഗതികൊണ്ട് ഒരുനേട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെല്ലുവിളി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രം ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്ര വിദ്യാഭ്യാസം എന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനും വളരെ പ്രധാനവുമാണ്.പക്ഷപാതരഹിതമായും മുന്‍ധാരണകളില്ലാതെയും സത്യം കണ്ടെത്തുന്നതിന് ശാസ്ത്ര വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കും. ഒരു അന്തിമനിലപാടില്‍ എത്തുന്നതിന് മുമ്പ് അപഗ്രഥനം, ചോദ്യംചെയ്യല്‍, യുക്തിചിന്ത, എന്നിവയെ ആശ്രയിക്കാന്‍ കുട്ടികളെ സജ്ജരാക്കും.സുസ്ഥിരവും സംശ്ലേഷിതവുമായ വികസനത്തിന് ശാസ്ത്ര, സാങ്കേതിക, നൂതനാശയങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയും. വെങ്കയ്യ നായിഡു പറഞ്ഞു.
സത്യന്ധമായ അമ്പേഷണവും വിമര്‍ശനാത്മകമായ വിശകലനവുമാണ് വേണ്ടതെന്ന് അധ്യ്‌കഷനായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, വി.കെ പ്രകാശ് എംഎല്‍എ, ആര്‍ച്ച് ബിഷപ്പ് ബസോലിയോസ് ക്ലമീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
”ശുചിത്വവും, ഹരിതവും ആരോഗ്യകരവുമായ ഒരു രാജ്യത്തിന് വേണ്ടി ശാസ്ത്ര സാങ്കേതികവിദ്യയും നൂതനാശയങ്ങളും” എന്നതാണ് ബാലശാസ്ത്ര കോണ്‍ഗ്രസി്‌ന്റെ വിഷയം.28 സംസ്ഥാനങ്ങള്‍, 15 കേന്ദ്ര ഭരണപ്രദേശങ്ങള്‍, മദ്ധ്യപൂര്‍വ്വ ഏഷ്യയിലെ 15 ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 658 ബാലപ്രതിഭകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
















