Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ സമാധിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 05:38 am IST
in India

ബെംഗളൂരു: ഭാരതീയ ഋഷിപരമ്പരയിലെ തേജസുറ്റ സൗമ്യസാന്നിധ്യമായിരുന്ന ഉഡുപ്പി പേജാവര്‍ മഠത്തിലെ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ (88) സമാധിയായി. ഹൈന്ദവ നവോത്ഥാനത്തിനും സമാജത്തിന്റെ മുന്നേറ്റത്തിനും നേരിട്ടു നേതൃത്വം നല്‍കിയ മഹാഗുരുവായിരുന്നു വിശ്വേശ തീര്‍ത്ഥ സ്വാമി. സന്ന്യാസി എന്ന വാക്കിന്റെ പരമ്പരാഗതമായ നിര്‍വചനങ്ങളെ തെറ്റിച്ച് സമൂഹത്തിന്റെ നന്മയ്‌ക്കായി ത്യാഗനിര്‍ഭരമായി പ്രവര്‍ത്തിച്ച ശ്രേഷ്ഠ ജീവിതമാണ് പരമസത്യത്തില്‍ ലയിച്ചത്. 

ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമിജി. ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ജീവന്‍ സുരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെ അദ്ദേഹത്തെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. 

ഡിസംബര്‍ 20നാണ് ശ്വാസ തടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചിരുന്നതിനാല്‍ ഒരാഴ്ചയിലധികം അദ്ദേഹം ഐസിയുവില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സ്വാമിയെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞായറാഴ്ച പുലര്‍ച്ചെ കെഎംസി ആശുപത്രിയില്‍ നിന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റി. ഇവിടെ വച്ചാണ് സമാധിയായത്. ഉഡുപ്പിയിലെ അഷ്ടമഠങ്ങളില്‍ ഒന്നാണ് പേജാവര്‍ മഠം.

അജര്‍കാദ് മൈതാനത്ത് ഇന്നലെ രാവിലെ പത്തു മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ സ്വാമിജിയുടെ ഭൗതി ക ശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ച ശേഷം നാഷണല്‍ കോളേജ് ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കി. ഇതിന് ശേഷമായിരുന്നു പൂര്‍ണ പ്രജ്ഞാവിദ്യാപീഠയില്‍ സംസ്‌കാരചടങ്ങുകള്‍. 

മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, എംപിമാരായ ശോഭാ കരന്തലജെ, തേജസ്വി സൂര്യ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

സ്വാമിയുടെ സമാധിയില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് യെദിയൂരപ്പയും മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയും സ്വാമിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

ജനലക്ഷങ്ങള്‍ക്ക് വഴികാട്ടിയ പ്രകാശഗോപുരമായിരുന്നു പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ. ജനമനസ്സുകളില്‍ സ്വാമിജി തുടര്‍ന്നും ജീവിക്കും. സേവനത്തിന്റേയും ആത്മീയതയുടേയും ഊര്‍ജസ്രോതസ്സായിരുന്നു സ്വാമിജി. മാനവികതയിലൂന്നിയ സമൂഹത്തിനു വേണ്ടി അദ്ദേഹം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. സ്വാമിജിയെ അടുത്തറിയാന്‍ കഴിഞ്ഞ അവസരങ്ങള്‍ അനുഗ്രഹങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടത്. അടുത്തിടെ ഗുരുപൂര്‍ണിമാ ദിവസം കണ്ടുമുട്ടിയതും അവിസ്മരണീയ അനുഭവമായിരുന്നു. 

                                                                                                             -പ്രധാനമന്ത്രി നരേന്ദ്ര മോദി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.